Don't Miss!
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയപ്പ്..
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
ഏട്ട് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ മമ്മൂട്ടി ചിത്രം, പഴശ്ശിരാജയുടെ പതിനൊന്ന് വര്‍ഷങ്ങള്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചരിത്ര സിനിമകളിലൊന്നായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജ. ഹരിഹരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. കേരളവര്‍മ്മ പഴശ്ശിരാജയായി ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് മമ്മൂക്ക കാഴ്ചവെച്ചത്. 2009ലാണ് പഴശ്ശിരാജ തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമ റിലീസ് ചെയ്ത് പതിനൊന്ന് വര്‍ഷങ്ങള്‍ ആയിരിക്കുകയാണ്. ഏട്ട് സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാര്‍ഡുകളും നേടിയ സിനിമ ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്തൊരു ചിത്രമാണ്.
ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പഴശ്ശിരാജയ്ക്ക് ലഭിക്കാറുളളത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു ഹരിഹരന് ഈ ചിത്രം അണിയിച്ചൊരുക്കിയത്. ചരിത്രത്തോട് നീതി പുലര്‍ത്തി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് ഒന്നടങ്കം വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പഴശ്ശിരാജ കാണാന്‍ തിയ്യേറ്ററുകളിലേക്ക് ഇരച്ചുകയറിയിരുന്നു.
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം ശരത്കുമാര്, ജഗതി, നെടുമുടി വേണു, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, കനിഹ, പദ്മപ്രിയ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു സിനിമ.
മലയാളത്തില്‍ മോഹന്‍ലാല്‍, തമിഴില്‍ കമല്ഹാസന്, ഹിന്ദിയില്‍ ഷാരൂഖ് ഖാന് തുടങ്ങിയ താരങ്ങളാണ് പഴശ്ശിരാജയ്ക്ക് വോയിസ് ഓവര്‍ നല്‍കിയത്. ഇളയരാജ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ശ്രദ്ധേയമായി മാറിയിരുന്നു. മികച്ച പശ്ചാത്തല സംഗീതം, മികച്ച ഓഡിയോഗ്രഫി വിഭാഗങ്ങളില്‍ പഴശ്ശിരാജയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ പദ്മപ്രിയയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരവും ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥയ്ക്ക ശേഷം മമ്മൂട്ടി-ഹരിഹരന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മികച്ച ചരിത്ര സിനിമ കൂടിയായിരുന്നു പഴശ്ശിരാജ. മലയാളം, തമിഴ്, ഹിന്ദി താരങ്ങള്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു. രാമനാഥ് ഷെട്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് എഡിറ്റിംഗ് നിര്‍വ്വഹിച്ചത് ശ്രീകര്‍ പ്രസാദാണ്.
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം