Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അന്ന് ജോഗി പോയപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഇപ്പോഴും കേൾക്കുന്ന വിമർശനത്തെ കുറിച്ച് ജിജി
സന്തോഷ് ജോഗിയേയും ജിജിയേയും അറിയാത്തവരായി ആരും ഉണ്ടാകില്ല.ഒന്നിച്ച് ജീവിച്ച് കൊതി തീരും മുൻപായിരുന്നു ജോഗി ജിജിയും മക്കളേയും വിട്ട് യാത്രയായത്. പിന്നീട് ജിജിയുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ജോഗിയെ ചുറ്റിപ്പറ്റിയായിരുന്നു ജിജിയുടെ ജീവിതം. 25ാം വസ്സിൽ തന്റെ പ്രിയതമൻ യാത്രയായപ്പോൾ അടുത്തതെന്ത് എന്നുള്ള ചോദ്യചിഹ്നമായിരുന്നു ഇവരുടെ മുന്നിൽ. പിന്നീട് രണ്ട് കുഞ്ഞുങ്ങളേയും രക്ഷിതാക്കളേയും മാറോട് ചേർത്ത് പിടിച്ച് തന്നെ തോൽപ്പിച്ച വിധിക്ക് മുന്നിൽ പോരാടി വിജയം നേടുകയായിരുന്നു.
ഇപ്പോഴിത ജോഗിയുടെ വിയോഗത്തിന് ശേഷമുളള ജീവിതത്തെ കുറിച്ച് ജിജി മനസ് തുറക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അതിജീവനക്കഥ ജിജി പങ്കുവെച്ചത്. ജോഗി പോകുമ്പോൾ തന്നെ വീടിനു മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറേയും . എനിക്കു ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു.. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ബാങ്കുകാരും കടക്കാരും വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. അത് തന്റെ വീടായിരുന്നു. ഷോർട്ട് ഫിലിമിനു വേണ്ടിയാണ് ജോഗി വീടിൻരെ പ്രമാണം പണയം വച്ചത്. പിന്നീട് ചെറിയ വിലയ്ക്ക് വീട് പണയം വെച്ച് കടം വീട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗമുണ്ടായി ഒരു വർഷം പോലും തികയും മുൻപ് ഞങ്ങൾക്ക് വീട് വിറ്റ് ഇറങ്ങേണ്ടി വന്നു. പിന്നീട് ഞങ്ങൾ ഒരു വാടക വീട്ടിലേയ്ക്ക് മാറി.ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു.
പൂജ്യത്തിൽ നിന്ന് ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു. അന്ന് ആയുർവേദ ഫാർമസിയിൽ ചെറിയ ജോലിയുണ്ടായിരുന്നു. എന്നാൽ അത് മാത്രം കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലായിരുന്നു. എന്നാൽ ജോലി കഴിഞ്ഞുള്ള സമയം ചെറിയ ഹോം ട്യൂഷൻ എടുക്കാൻ പോയി.. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. കൂടാതെ ഓൺലൈനിൽ ചെറിയ ജോലികളും ചെയ്തിരുന്നു. അങ്ങനെ പതിയെ ജീവിതം തിരികെ പിടിക്കുകയായിരുന്നു.
കടങ്ങൾ കുറച്ചായി വീട്ടിത്തുടങ്ങി. പിന്നീട് കുറച്ച സ്ഥലം വാങ്ങി. അവിടെ ചെറിയൊരു വീട് വയ്ക്കാനും തുടങ്ങുകയായിരുന്നു. 2010 ൽ തുടങ്ങിയ വീടിന്റെ പണി ഈ വർഷമാണ് പൂർത്തിയായത്. പുതിയ വീട്ടിൽ ചുവരും വാതിലും വച്ചപ്പോൾ തന്നെ ഞങ്ങൾ അവിടേയ്ക്ക് താമസം മാറുകയായിരുന്നു. ഇപ്പോൾ തൃശൂർ പനമുക്കിലെ സ്വന്തം വീട്ടിലാണ് താമസം. തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുകയാണ്.
Recommended Video
ആദ്യകാലങ്ങളിൽ മക്കളെ പോലും താൻ കണ്ടിരുന്നില്ല. അവർ ഉണരും മുൻപ് തന്നെ ഞാൻ ജോലിയ്ക്ക് പോകുമായിരുന്നു.രാത്രി അവർ ഉറങ്ങിക്കഴിഞ്ഞാണ് മടങ്ങി എത്തുക. ഇടയ്ക്ക് ജോഗിയുടെ വീട്ടിലും പോകുമായിരുന്നു. എന്റെ അച്ഛനും അമ്മയുമാണ് അവരെ വളർത്തിയത്. പ്രശ്നങ്ങൾ കുറച്ച് തീർന്ന് തുടങ്ങിയപ്പോൾ തന്നെ ഞാൻ ഹോം ട്യൂഷൻ നിർത്തുകയായിരുന്നു.മറ്റൊരു ജോലിക്കു ചേർന്നു. ഈ കാലത്ത് തന്നെയാണ് സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമാനിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും വിമർശനങ്ങൾ കേൾക്കാറുണ്ട്. ജോഗി പോയപ്പോൾ എനിയ്ക്ക് 25 വയസ്സായിരുന്നു പ്രായം. ഇന്നത്തെ ധാരണകൾ അന്നില്ലായിരുന്നു. നമ്മൾ ഒരാളെ സ്നേഹിച്ചു. അയാളെ കേന്ദ്രബിന്ദുവാക്കി , ചുറ്റിപ്പറ്റി ജീവിച്ചു. ജോഗിക്ക് ഡിപ്രഷൻ ആയിരുന്നു എന്ന് എനിയ്ക്ക് ഇപ്പോഴും ഉറപ്പില്ല. എന്നെ പരിചയപ്പെടുന്നതിന് മുൻപ് തന്നെ അദ്ദേഹം പലതവണ ജീവൻ വെടിയാൻ ശ്രമം നടത്തിയിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ച ശേഷം ഇതാദ്യമായിട്ടായിരുന്നു ജിജി പറഞ്ഞു. ജോഗി പോയിട്ട് പത്ത് വർഷം പൂർത്തിയാവുകയാണ്.
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു!
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'