Don't Miss!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
തന്റെ പേരിലെ ഗോസിപ്പുകൾ ഉണ്ടാക്കുന്നത് താനാണെന്ന് പൃഥ്വിരാജ്; അവതാരകയുടെ ചോദ്യത്തിന് തഗ് മറുപടിയുമായി താരം
പൃഥ്വിരാജ് നായകനായിട്ടെത്തുന്ന കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ നിന്നും ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥയും അവതരണവുമാണ് സിനിമയുടെ പ്രത്യേകത. സത്യജിത് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. അദിതി ബാലന്, ലക്ഷ്മിപ്രിയ, അലന്‍സിയര്‍ തുടങ്ങി വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എന്തൊരു സുന്ദരിയാണ് ദിഷിക ജെ സിംഗ്, നടിയുടെ ഫോട്ടോസ് കാണാം
ട്രെയിലര്‍ റിലീസ് ആയതിന് പിന്നാലെ ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരങ്ങള്‍. പൃഥ്വിരാജും അദിതിയും സംവിധായകന് തനു ബാലക്കും അഭിമുഖത്തിന് എത്തിയിരുന്നു. അവതാരക വീണയുടെ ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന ഉത്തരങ്ങളാണ് പൃഥ്വി നല്‍കിയത്.
പൃഥ്വി എന്ന് വിളിച്ചോട്ടേ? രാജുവേട്ടന് എന്നൊക്കെ വിളിക്കുന്നതിലും കൂടുതല്‍ സ്നേഹം തോന്നുന്നത് പൃഥ്വി എന്ന് വിളിക്കുമ്പോഴാണെന്ന് അവതാരക പറയുമ്പോള്‍ 'എങ്ങനെ വിളിച്ചാലും ഞാന്‍ സ്നേഹിച്ചോളാം' എന്നായിരുന്നു പൃഥ്വിയുടെ മറുപടി. പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പൃഥ്വി പറഞ്ഞത്. അത്തരം കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ ആ കഥകളൊക്കെ കേള്‍ക്കാനും അത്തരം സിനിമകളും ഞാന്‍ എന്ജോയ് ചെയ്യാറുണ്ടെന്നാണ് പൃഥ്വിരാജിന്റെ അഭിപ്രായം.
ആട് ജീവിതത്തില്‍ നിന്നും പോലീസ് ഓഫീസറുടെ വേഷത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു. ഈസി ആണെന്ന് പറഞ്ഞാല്‍ ഞാന്‍ പലരെയും കളിയാക്കുന്നത് പോലെയായി പോകുമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
സിനിമകള്‍ അത്യാന്തികമായി നിര്‍മ്മിക്കപ്പെടുന്നത് തിയറ്ററുകള്‍ക്ക് വേണ്ടിയാണ്. പക്ഷേ മലയാള സിനിമയില്‍ ഈക്കാര്യം ഏറ്റവും ആദ്യം പറഞ്ഞ ആള് ഞാനാണ്. ഈ മഹാമാരിയ്ക്കും കൊറോണയ്ക്കുമൊക്കെ മുന്‍പ് ഇനി ഒരുപാട് ദൂരെ അല്ലാതെ ഭാവിയില്‍ സിനിമകള്‍ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതെന്തായാലും സംഭവിക്കാന്‍ പോവുന്ന കാര്യമായിരുന്നു. കൊവിഡ് കാരണം അത് കുറച്ച് കൂടി നേരത്തെ എത്തി എന്ന് മാത്രം. എത്രയൊക്കെ പ്രൊമോഷന് കൊടുത്താലും എല്ലാവരും കുടുംബസമേതം തിയേറ്ററില്‍ വന്ന് സിനിമ കാണാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. പിന്നെ മറ്റൊരു ഓപ്ഷന് ഒടിടിയാണ്. ഇതിന് ചില ഗുണങ്ങളും ഉണ്ട്. 240 ല്‍ പരം രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈം വഴി ആള്ക്കാര് ഈ സിനിമ കാണും.
മേജര്‍ രവി പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും അവതാരക ചോദിച്ചിരുന്നു. പൃഥ്വിയുമായി ഒരു സിനിമ ചെയ്യുന്നതിന് മുന്‍പ് പൃഥ്വി ഒരു മടിയന്‍ ആണെന്നും കൃത്യ സമയത്ത് എത്തില്ലെന്നും പലരും പറഞ്ഞിരുന്നു. ഇക്കാര്യം പൃഥ്വിയോട് ഞാന്‍ ചോദിച്ചപ്പോള്‍ സാറ് രണ്ട് ദിവസം എന്റെ കൂടെ വര്‍ക്ക് ചെയ്ത് നോക്ക്. എന്നിട്ട് മനസിലാക്കാമല്ലോ എന്ന് പറഞ്ഞു. എന്നാല്‍ പൃഥ്വിരാജിന്റെ ഡെഡിക്കേഷന് കണ്ടാല്‍ നമിച്ച് പോകുമെന്നാണ് മേജര്‍ രവി പറഞ്ഞതെന്നും വീണ സൂചിപ്പിച്ചു.
അങ്ങനെയുള്ളപ്പോള്‍ പൃഥ്വിയെ കുറിച്ച് ഇത്തരം ഗോസിപ്പുകള്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ളതെങ്ങനെയാണെന്ന ചോദ്യത്തിന് 'അതെല്ലാം ഞാന്‍ തന്നെ പറഞ്ഞ് പരത്തുന്നതാണ്. അല്ലെങ്കില്‍ പിന്നെ ഞാനെന്ത് പറയാനാണ്. എന്നെ കുറിച്ചുള്ള ഗോസിപ്പുകള്‍ എങ്ങനെ ഉണ്ടാവുമെന്ന് എന്നോട് തന്നെ ചോദിച്ചാല്‍ എന്ത് ഉത്തരം പറയും' എന്നായി പൃഥ്വി. ഒരു കണക്കിന് ഇത് നല്ലതാണ്. കാരണം എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വരുന്നവര്‍ ഇതൊക്കെ വച്ച് വളരെ കുറഞ്ഞ പ്രതീക്ഷയുമായി വന്നാല്‍ മതിയല്ലോ.
Recommended Video
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!