Don't Miss!
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
'ഖുറേഷി അബ്രാം' സമ്മാനിച്ച കൂളിംഗ് ഗ്ലാസ് ധരിച്ച് പൃഥ്വിയുടെ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
ലൂസിഫറില്‍ മോഹന്‍ലാലിന്റെ അബ്രാം ഖുറേഷി ധരിച്ച കണ്ണട മുന്‍പ് വലിയ രീതിയില്‍ തരംഗമായിരുന്നു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്ലൈമാക്സിലാണ് ഈ കണ്ണട ധരിച്ച് മോഹന്‍ലാല്‍ മാസ് എന്‍ട്രി നടത്തിയത്. ലൂസിഫറില്‍ ഏറെ കൈയ്യടി ലഭിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു ഇത്. ലൂസിഫറിലെ അതേ മാതൃകയിലുളള ഒരു കണ്ണട മോഹന്‍ലാല്‍ സമ്മാനമായി നല്‍കിയതിന്റെ സന്തോഷം കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ബ്രാന്‍ഡഡ് കൂളിംഗ് ഗ്ലാസിന്റെ ചിത്രം വെെറലായിരുന്നു. 'ഖുറേഷി അബ്രാം നിങ്ങള്‍ക്ക് എറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍' എന്ന കാപ്ഷനിലാണ് കണ്ണടയുടെ ചിത്രം താരം പുറത്തുവിട്ടത്.
പൃഥ്വിരാജ് പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങള്‍ക്കുളളിലാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മാറിയത്. തരംഗമായ കൂളിംഗ് ഗ്ലാസിന്റെ ബ്രാന്‍ഡും വിലയും അന്വേഷിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഡീറ്റാ എന്ന ലക്ഷ്വറി ഐവെയര്‍ ബ്രാന്‍ഡിന്റെ മാക്ക് ഫൈവ് എന്ന മോഡല്‍ ആണ് പൃഥ്വിരാജിന് സമ്മാനമായി മോഹന്‍ലാല്‍ നല്‍കിയത്. ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇപ്പോഴിതാ ട്രെന്‍ഡിംഗായ കൂളിംഗ് ഗ്ലാസ് ധരിച്ചുളള പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ ചെയ്യാന്‍ ബിഗ് ബഡ്ജറ്റ് ചിത്രമായ എമ്പുരാന് മാറ്റിവെക്കുകയായിരുന്നു പൃഥ്വി.
സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്
ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന സമയത്താണ് ബ്രോ ഡാഡി നടന് പ്രഖ്യാപിച്ചത്. ബ്രോ ഡാഡിയില്‍ അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മീന, കല്യാണി പ്രിയദര്ശന്, ലാലു അലക്സ്, സൗബിന് ഷാഹിര്‍, കനിഹ ഉള്‍പ്പെടെ വമ്പന്‍ താരനിരയാണ് സിനിമയില്‍ എത്തുന്നത്. ബ്രോ ഡാഡിയുടെ ഫസ്റ്റ്ലുക്കിനും ടീസറിനായും വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷകളിലാണ് പ്രേക്ഷകര്‍. ബ്രോ ഡാഡിക്ക് പുറമെ എമ്പുരാന്, ആറാട്ട്, മരക്കാര്‍ അറബിക്കടലിന്റെ സിഹം തുടങ്ങിയ ലാലേട്ടന് ചിത്രങ്ങള്‍ക്കായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കോള്‍ഡ് കേസ്, കുരുതി തുടങ്ങിയവയാണ് പൃഥ്വിരാജിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമകള്‍. രണ്ട് സിനിമകളും ഒടിടി വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബ്രോ ഡാഡിക്ക് പിന്നാലെ അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയിലെ നായിക. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോള്‍ഡ്. കൂടാതെ വേണു സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രവും അടുത്തിടെ നടന്റെതായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബ്രോ ഡാഡിക്ക് പിന്നാലെ എമ്പുരാനും ഉടന്‍ തന്നെ പൃഥ്വിരാജ് ഒരുക്കുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.
Recommended Video
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്