Don't Miss!
- Finance അദാനി പവറിൽ നിന്നും 4000 കോടിയുടെ കരാർ, വിപണിയിൽ കുതിച്ച് പൊതുമേഖലാ ഓഹരി, കൂടെക്കൂട്ടുന്നോ..
- News അരുണാചലില്‍ അഞ്ചിടത്ത് വിജയം ഉറപ്പിച്ച് ബിജെപി: മുഖ്യമന്ത്രിക്കുള്‍പ്പെടെ എതിരാളികളില്ല
- Automobiles വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്ന സൂപ്പർ താരത്തെ മനസിലായോ, ഇദ്ദേഹത്തിൻ്റെ കളക്ഷൻ കണ്ട് നോക്കിയാലോ
- Sports IPL 2024: ഹാര്‍ദിക്കിനെ മാറ്റിയാല്‍ പകരമാര്? രോഹിത് നോ പറയും! രണ്ടിലൊരാള്‍ ക്യാപ്റ്റന്‍
- Technology വെറും 7,499 രൂപയ്ക്ക് വെർച്വൽ റാം അടക്കം 12 ജിബി റാമും എഐ ക്യാമറയും; പോക്കോ സി61 വിൽപന ഇന്ന് ആരംഭിക്കും
- Lifestyle പ്രസവശേഷം സ്ത്രീകള്‍ ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല്‍ ! അപകടം വരുന്നത് ഇങ്ങനെ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
കൊച്ചിന് ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്
മമ്മൂട്ടി-കൊച്ചിന് ഹനീഫ കൂട്ടുകെട്ടില്‍ ഇറങ്ങിയ വാത്സല്യം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയിലെ മേലേടത്ത് രാഘവന് നായര്‍ എന്ന മമ്മൂട്ടി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത സിനിമ കൂടിയാണ് വാത്സല്യം. മമ്മൂക്കയ്ക്കൊപ്പം സിദ്ദിഖ്, ഗീത, സുനിത, അബൂബക്കര്‍, കവിയൂര്‍ പൊന്നമ്മ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി.
മൃണാല്‍ താക്കൂറിന്റെ ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ചിത്രങ്ങള്‍, കാണാം
ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന് ഹനീഫ ഒരുക്കിയ വാത്സല്യം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. എസ്പി വെങ്കിടേഷ് ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടു. ഇരുനൂറിലധികം ദിവസങ്ങളാണ് വാത്സല്യം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം മമ്മൂട്ടി ചിത്രം വിജയമായത് കൊച്ചിന് ഹനീഫയുടെ കഴിവ് കൊണ്ട് മാത്രമല്ലെന്ന് പറയുകയാണ് നിര്‍മ്മാതാവ് ഗോവിന്ദന് നായര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് മനസുതുറന്നത്
കൊച്ചിന് ഹനീഫ സംവിധാനം ചെയ്ത ഭീഷ്മാചാര്യ നിര്‍മ്മിച്ചത് ഗോവിന്ദന് നായരാണ്. ഭീഷ്മാചാര്യ എന്ന ചിത്രം വലിയ മെച്ചമൊന്നും ഉണ്ടായില്ലെന്ന് നിര്‍മ്മാതാവ് പറയുന്നു. 1994ലാണ് സിനിമ പുറത്തിറങ്ങിയത്. മനോജ് കെ ജയന്. സിദ്ദിഖ് നരേന്ദ്രപ്രസാദ്, കൊച്ചിന് ഹനീഫ, ഇന്നസെന്റ്, കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
മദ്രാസില്‍ വെച്ചാണ് ഭീഷ്മാചാര്യ കണ്ടതെന്നും ഗോവിന്ദന് നായര്‍ പറഞ്ഞു.
ഷൂട്ട് ചെയ്ത സീനുകള്‍ അധികം കണ്ടില്ല. സെന്‍സര്‍ ചെയ്തപ്പോഴാണ് സിനിമ മുഴുവനായി കണ്ടത്. എനിക്ക് വലിയ മെച്ചമായ പടമാണെന്ന് തോന്നിയില്ല. എനിക്കതില്‍ അംഗീകരിക്കാന്‍ പറ്റിയത് പാട്ടുകള്‍ മാത്രമാണ്. ചന്ദനക്കാറ്റേ പോലുളള പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. യൂസഫലി കേച്ചേരി നന്നായിട്ട് എഴുതി.
വാത്സല്യം എടുത്തത് മമ്മൂക്കയുടെ കൊച്ചാപ്പയാണ്. ബഷീര്‍ എന്ന് പറയും. എറണാകുളത്ത് പബ്ലിസിറ്റി ഒട്ടിപ്പായിരുന്നു അയാളുടെ ജോലി. പിന്നെ മമ്മൂട്ടി നായകനായി. ഹനീഫ സംവിധാനം ചെയ്തു. എല്ലാം മുസ്ലിംങ്ങള്‍ ആണല്ലോ. നിര്‍മ്മാതാവിന് അയാളുടെ സമയം കൊളളാമായിരുന്നു, അതുകൊണ്ട് രക്ഷപ്പെട്ടു. എന്നാല്‍ ഭീഷ്മാചാര്യ ചെയ്തപ്പോള്‍ നമ്മുടെ സമയം മോശമായിരുന്നു, ഞങ്ങള്‍ കഷ്ടപ്പെട്ടു. അത്രയേ ഉളളൂ. പരാതി പറഞ്ഞിട്ട് നമുക്ക് എന്ത് കിട്ടാന്‍.
സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്ശന്
അപൂര്‍വ്വം കുറച്ച് സമയങ്ങളില്‍ മാത്രമേ ഭീഷ്മാചാര്യ സെറ്റില്‍ ചെലവഴിച്ചുളളൂ. എല്ലാവരെയും വിശ്വാസമുളളത് കൊണ്ട് പോയില്ല. പ്രഭു സാറിന് കൂടി ഇന്‍വെസ്റ്റ്മെന്റുളള പടമാണ്. എന്നാല്‍ ഹനീഫയുടെ ഒരു അതിസാമര്‍ത്ഥ്യം ശരിക്കും പറഞ്ഞാ തൊലച്ചു. സിനിമ കഴിഞ്ഞ ശേഷം ഹനീഫ കല്യാണം വിളിക്കാന്‍ വന്നു. എന്റെ ഓഫീസില്‍ അന്ന് രവീന്ദ്രന് നായര്‍ എന്ന ആളുണ്ടായിരുന്നു. അന്ന് രവിയോട് ഹനീഫ പറഞ്ഞു: അങ്ങേരോട് സംസാരിച്ചാല്‍ ശരിയാവില്ല. ചിലവ് കുറഞ്ഞ ഒരു പടം അടുത്തതായി ചെയ്തുതരാം. നിങ്ങക്ക് ഒരു നഷ്ടവും വരില്ല. നിങ്ങള്‍ എനിക്ക് ഒന്നും തരണ്ടാ എന്ന് പറഞ്ഞു.
ദിലീപേട്ടന് പിടിക്കുമെന്ന് വിചാരിച്ച് താഴോട്ട് ചാടി, അന്ന് സംഭവിച്ചത്, അനുഭവം പറഞ്ഞ് ഗിന്നസ് പക്രു
Recommended Video
അതിന് ശേഷം യൂസഫലി കേച്ചേരിയും പറഞ്ഞു; 'നമുക്ക് ഒരു പടം ചെയ്യാം, നിങ്ങള്‍ എനിക്ക് ഒരു പൈസയും തരണ്ട എന്ന്'. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല. പതിനെട്ട് ലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് പറഞ്ഞാണ് ഭീഷ്മാചാര്യ തുടങ്ങിയത്. 30 ലക്ഷം എന്ന് പിന്നെ പറഞ്ഞിട്ട് 55 ആയിട്ടും പടം കഴിഞ്ഞില്ല. സിനിമ തുടങ്ങിപ്പോയാല്‍ കാശ് അങ്ങ് പോവില്ലെ. നമുക്ക് സിനിമ വേണ്ടെന്ന് വെക്കാന്‍ പറ്റില്ലല്ലോ, അഭിമുഖത്തില്‍ ഗോവിന്ദന് നായര്‍ ഓര്‍ത്തെടുത്തു.
ദീപിക ഗര്‍ഭിണി? രണ്‍വീറിനൊപ്പം ആശുപത്രിയിലെത്തി താരസുന്ദരി, കമന്റുകളുമായി ആരാധകര്‍
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും
-
'നന്നായി പെരുമാറാനാണ് മകളെ ഞങ്ങൾ പഠിപ്പിക്കുന്നത്, വീട്ടിൽ സമ്മതിക്കാതെയായപ്പോൾ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു'