Don't Miss!
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
'ഷൂട്ടിങിനിടെ മരണം, പിന്നീട് എന്നെ അലട്ടിയത് അയാളുടെ ചോദ്യങ്ങൾ'; വിജയ് സിനിമയുടെ സെറ്റില്‍ സംഭവിച്ചത്!
സിനിമകളുടെ ഷൂട്ടിംഗിനിടയിൽ പല തരത്തിൽ അപകടങ്ങൾ ഉണ്ടാവാറുണ്ട്. സിനിമാ ലോകത്തെ ഞെട്ടിച്ച അപകടങ്ങളും ദുരന്തങ്ങളും ഷൂട്ടിംഗിനിടെ ഉണ്ടായിട്ടുണ്ട്, നടൻ ജയന്റെ മരണം ഉൾപ്പെടെ ഇതിന് ഉദാഹരണം ആണ്. ആക്ഷൻ സീനുകളിലാണ് പലപ്പോഴും ഇങ്ങനെ അപകടങ്ങൾ ഉണ്ടാവാറ്. ഇപ്പോഴിതാ നടൻ വിജയുടെ ഡ്യൂപ്പ് സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാബു ഷാഹിർ.
1999 ലിറങ്ങിയ കണ്ണുക്കുൾ നിലവ് എന്ന സിനിമയിലാണ് ഈ അവിചാരിത സംഭവം ഉണ്ടായത്. സംവിധായകൻ ഫാസിൽ ആയിരുന്നു ഈ സിനിമ ഒരുക്കിയത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ബാബു ഷാഹിർ.
'ശിവ എന്നായിരുന്നു വിജയുടെ ഡ്യൂപ്പിന്റെ പേര്. എന്റെ റൂമിൽ വന്ന്, കാലിൽ കെട്ടേണ്ട പാഡ് ഇന്നലെ വന്ന ടെംബോ ട്രാവലറിൽ മറന്ന് വെച്ചു. അത് എങ്ങനെയെങ്കിലും എത്തിച്ച് തരണം എന്ന് അദ്ദേഹം പറഞ്ഞു. പകരം ക്രിക്കറ്റ് കളിക്കുന്ന പാഡ് മതിയോ എന്ന് ചോദിച്ചു. അതിന് ഭാരം കൂടുതലാണെന്ന് പറഞ്ഞു'
'ഞാനുടനെ ട്രാവൽസിൽ വിളിച്ച് വണ്ടിയിൽ പാഡ് മറന്ന് വെച്ചു, ബൈക്കിലെ ആക്ഷൻ സീൻ ആണ്, നാളെ കിട്ടിയില്ലെങ്കിൽ ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു. പരിചയമുള്ള ഡ്രെെവർ ആയത് കൊണ്ട് എങ്ങനെയോ എത്തിച്ചു. പക്ഷെ വൈകിപ്പോയി'
'ആക്ഷൻ സീൻ ഷൂട്ട് തുടങ്ങി. സ്റ്റാർട്ട് എന്ന് പറഞ്ഞപ്പോൾ വണ്ടിയിൽ വന്ന് ജംപ് ചെയ്തപ്പോൾ വണ്ടി പൊന്തിപ്പോയി ഇയാൾ തല തല്ലി വീഴുന്നതാണ് കാണുന്നത്. നിറയെ ചോര. ഞാനിത് കണ്ട് വിറക്കാൻ തുടങ്ങി. നേരെ ഇയാളെ പിടിച്ച് വലിച്ച് കാറിൽ കയറ്റി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ട് പോയി'
'11, 12 മണിയായിട്ടുണ്ടാവും. മൂന്നോ നാലോ മണിക്കൂർ വന്ന് കഴിഞ്ഞ് ഡോക്ടർ വന്ന് പറഞ്ഞു, കോപ്ലിക്കേഷൻ ആണ് ഒന്നും പറയാൻ പറ്റില്ല, വീട്ടിൽ അറിയിച്ചേക്ക് എന്ന്. പിറ്റേ ദിവസം ഇദ്ദേഹത്തിന്റെ അമ്മയും അച്ഛനും ഭാര്യയും കൂടി വന്നു'
'അപ്പോൾ കോമ സ്റ്റേജ് ആണ്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണെന്ന് ഡോക്ടറിൽ നിന്നും വിവരം കിട്ടി, ഇയാളെ പറ്റി ഞാൻ കുടുംബത്തോട് അന്വേഷിച്ചു, ഇദ്ദേഹം എപ്പോഴും മദ്യപിച്ച് വീട്ടിൽ വന്ന് ബഹളമാണെന്ന് പറഞ്ഞു. അച്ഛനും അമ്മയ്ക്കും വിഷമമുണ്ട്. ഞാൻ അവരോട് പറഞ്ഞു, സിനിമയുടെ അസോസിയേഷനുകൾ ഉണ്ട് സാമ്പത്തിക സഹായം ചെയ്യാമെന്ന്. വൈകുന്നേരം നാല് മണിയായപ്പോൾ മരണം സംഭവിച്ചു'
'അവിടെ നിന്ന് മദ്രാസിലേക്ക് മൃതദേഹം കയറ്റി വിട്ടു. ഫാമിലിക്ക് വഴിച്ചെലവിനുള്ള പൈസയും കൊടുത്തു. അപ്പോഴേക്കും വിജയും വിളിച്ചു. സിനിമാ ചരിത്രത്തിൽ അങ്ങനെ ഒരു അപകടം സംഭവിക്കുന്നത് ആദ്യമായാണ്. വിജയും ഫാസിൽ സാറുമെല്ലാം നല്ല തുക കുടുംബത്തിനായി കൊടുത്തു. ഞങ്ങൾ എല്ലാവരും പിരിവെടുത്തും പണം കൊടുത്തു. വിജയ് നല്ല ഒരു തുക കൊടുത്തു. എന്റെ കൈയിലാണ് തന്നത്,' ബാബു ഷാഹിർ പറഞ്ഞു.
അയാൾ എന്റെ റൂമിൽ വന്ന് ചോദിച്ചതെല്ലാം എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണുമ്പോഴും എനിക്ക് വളരെ വിഷമങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം ഓർത്തു.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക