Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഈഗോയൊന്നും ഇല്ലാതെ രണ്ട് പേരും അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്, തുറന്നുപറഞ്ഞ് ചന്ദ്രന് പനങ്ങോട്
മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. 1990ല്‍ പുറത്തിറങ്ങിയ കോമഡി ത്രില്ലര്‍ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ കളിച്ചത്. മോഹന്‍ലാല്‍ ടോണി കുരിശ്ശിങ്കലായി എത്തിയ സിനിമ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. ട്രെയിനില്‍ വെച്ചുളള രംഗങ്ങള്‍ കൂടുതലുണ്ടായിരുന്ന ചിത്രം കൂടിയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍.
സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം
മോഹന്‍ലാലിനൊപ്പം ജഗദീഷ്, മണിയന്‍പിളള രാജു, എംജി സോമന്, സിദ്ധിഖ്, സുചിത്ര, ഇന്നസെന്റ്, ജയഭാരതി ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം മമ്മൂട്ടി അവതരിപ്പിച്ച അതിഥി വേഷവും നമ്പര്‍ 20 മദ്രാസ് മെയിലിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറി. മമ്മൂട്ടിയായിട്ട് തന്നെയാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ അഭിനയിച്ചത്.
മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുളള രംഗങ്ങളെല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിന് പുറമെ നിരവധി സിനിമകളില്‍ മുന്‍പ് ഒരുമിച്ചഭിനയിച്ച സൂപ്പര്‍ താരങ്ങളാണ് ഇരുവരും. അതേസമയം നമ്പര്‍ 20 മദ്രാസ് മെയിലില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിച്ച അനുഭവം പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോട് തുറന്നുപറഞ്ഞിരുന്നു. മാസ്റ്റര്‍ ബിന്‍ യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം സൂപ്പര്‍താരങ്ങളെ കുറിച്ച് മനസുതുറന്നത്.
അന്ന് ഇന്നത്തെ പോലുളള ഈഗോ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു എന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് പറയുന്നു. ഞാന്‍ നിന്റെ സിനിമയില്‍ അഭിനയിക്കില്ല, അത് ശരിയാവ്വോ എന്നൊന്നും ആരും പറയില്ല. അത് പരസ്പരം സൗഹൃദമുളളതുകൊണ്ട് അവര്‍ ചെയ്തതാണ്. ഒരു ഭാവവ്യത്യാസവുമില്ലാതെ. അങ്ങനെയാണ് ചെയ്തത്.
ഡയറക്ടര്‍ ജോഷി സാറാണ്, മിലിട്ടറി മാന്‍ പോലെയാണ് അദ്ദേഹത്തിന്റെ സ്വഭാവം. അദ്ദേഹം കൂടുതല്‍ സംസാരിക്കില്ല, കുറച്ചേയുളളൂ അദ്ദേഹത്തിന്റെ സംഭാഷണമൊക്കെ. അപ്പോ പുളളിയുടെ അടുത്ത് ആരും അങ്ങനെ ഫ്രണ്ട്ഷിപ്പ് അടിക്കാന്‍ പോവാറില്ല, കാരണം ബഹുമാനം കൊണ്ടാണ്. അദ്ദേഹത്തിന് എല്ലാവരും സര് എന്നൊരു സ്ഥാനം കൊടുത്തിരിക്കുകയാണ്.
അദ്ദേഹം അങ്ങനെയാണ് പെരുമാറുന്നത്. വളരെയധികം ബുദ്ധിമുട്ടി ചെയ്ത ഒരു ചിത്രമായിരുന്നു അതെന്നും ചന്ദ്രന് പനങ്ങോട് പറഞ്ഞു. ട്രെയിനുകള്‍ വാടകയ്ക്ക് എടുത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. ഷൊര്‍ണ്ണൂരാണ് കൂടുതല്‍ ചിത്രീകരണമുണ്ടായത്. പിന്നെ മദ്രാസിലും സിനിമയുടെ ചിത്രീകരണം നടന്നു. അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് പറഞ്ഞു.
Recommended Video
അതേസമയം ഔസേപ്പച്ചന് ഒരുക്കിയ പാട്ടുകളും നമ്പര്‍ 20 മദ്രാസ് മെയിലില്‍ ശ്രദ്ധേയമായിരുന്നു. കൂട്ടത്തില്‍ പിച്ചക പൂ കാവുകള്‍ക്കുമപ്പുറം എന്ന എംജി ശ്രീകുമാര്‍ പാടിയ ഗാനമാണ് കൂടുതല്‍ തരംഗമായി മാറിയത്. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കാറുളളത്.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ