Don't Miss!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പിഷാരടി 5 ദിവസം അഭിനയിച്ചു, 25 ദിവസം മമ്മൂട്ടിയുടെ അടുത്ത് ഇരുന്നു! ഇമ്മാനുവേലിലെ ആ കഥയിങ്ങനെ
കൗണ്ടര്‍ കോമഡികളുടെ കാര്യത്തില്‍ രമേഷ് പിഷാരടിയെ വെല്ലാന്‍ ആരുമില്ലെന്ന് വേണം പറയാന്‍. അതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവയുടെ ക്യാപ്ഷനാണ് ആരാധകരെ ഏറ്റവും കൂടുതല്‍ പിഷാരടി ഫാന്‍സ് ആക്കിയത്. കാര്യങ്ങളെ വളച്ചൊടിച്ച് തന്റെ രീതിയില്‍ പറയുന്ന പിഷാരടിയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. ലോക് ഡൗണില്‍ ആയപ്പോള്‍ തന്റെ പഴയ സിനിമകളുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ കൊടുക്കുന്ന ബിസ്കറ്റിനെ പറ്റിയുള്ള കഥയായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി നായകായ ഇമ്മാനുവേല്‍ എന്ന സിനിമയില്‍ പിഷാരടിയും ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിച്ചിരുന്നു. അഞ്ച് ദിവസം അഭിനയിച്ച് 25 ദിവസം പ്രോപ്പര്‍ട്ടി പോലെ ഇരിക്കേണ്ടി വന്ന കഥ പറയുകയാണ് താരം.
പിഷാരടിയുടെ കുറിപ്പ്
'ഇമ്മാനുവേല്‍ 'എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ലാല്‍ ജോസ് സാര്‍ നേരിട്ട് വിളിക്കുന്നു. അത്യാവശ്യം പ്രാധാന്യമുള്ള വേഷമാണ്. ഒരു ഇന്‍ഷുറന്‍സ് ഓഫീസ് ആണ് പശ്ചാത്തലം. എന്റെ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ നാലോ അഞ്ചോ ദിവസം മതി. പക്ഷെ പ്രശനം എന്താണെന്നു വച്ചാല്‍ മമ്മുക്ക ചെയുന്ന കഥാപത്രം ഇരിക്കുന്ന കസേരയുടെ വശത്തായിട്ടാണ് എന്റെ കസ്സേര.
അദ്ദേഹത്തിന് ഓഫീസില്‍ എന്നെല്ലാം ഷൂട്ടിങ്ങുണ്ടോ അന്നെല്ലാം ഞാനും വേണം. കസേര ഒഴിവാക്കി ഇടാന്‍ പറ്റില്ല. 'സ്റ്റെജ് പരിപാടികള്‍ക്കു പോകണം എന്ന് പറഞ്ഞു എന്നെ ടെന്‍ഷന്‍ അടിപിക്കരുത്. 'ലാല്‍ ജോസ് സര് ആകെ പറഞ്ഞ കണ്ടീഷന്‍ ഇതാണ്. അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദമാണ് വന്നു കയറുന്ന മഹാലക്ഷ്മിക്കു എന്നെനിക്കു തോന്നി.
ഷൂട്ടിംഗ് തുടങ്ങി. 5 ദിവസം അഭിനയിക്കണം 25 ദിവസം ഫ്രെയിമില്‍ വെറുതെ ഇരിക്കണം. ഇതിനിടയില്‍ ഒന്നു രണ്ട് ദിവസം ക്യാമറയുടെ ആംഗിള്‍ മാറ്റിവച്ചു സഹായിക്കണം എന്ന് പറഞ്ഞു പരിപാടിക്ക് പോയി. പിന്നെ ചോദിയ്ക്കാന്‍ എനിക്കും ഒരു മടി. ഓര്‍ക്കാപ്പുറത്തൊരു പരിപാടി കിട്ടിയപ്പോള്‍ അസ്സോസിയേറ്റായിരുന്ന രഘു വര്‍മ്മ ചേട്ടനോട് ഞാന്‍ ചോദിച്ചു...
'ലാല്‍ ജോസ് സര് അറിയണ്ട നാളത്തെ ആര്‍ട്ടിസ്റ്റുകളുടെ ലിസ്റ്റില്‍ എന്റെ പേരുണ്ടോ? ലിസ്റ്റ് നോക്കിയാ ശേഷം അദ്ദേഹം പറഞ്ഞു. 'ഇല്ല' അപ്പോ നാളെ ഞാന്‍ വരണ്ടല്ലോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞത് സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ആയ 'മോമി' ചേട്ടന് ആയിരുന്നു. 'മോനെ ആര്‍ട്ട് ഡയറക്ടറെ കൂടെ ഒന്ന് കാണു ചിലപ്പോ പ്രോപ്പര്‍ട്ടി ലിസ്റ്റില്‍ ആയിരിയ്ക്കും പേര്'
-
'അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും... പോസ്റ്ററും അടിക്കും'; ആരാധകരോട് വനിത വിജയകുമാർ!
-
ഷാരൂഖ് എപ്പോഴും നയന്‍താരയെക്കുറിച്ച് സംസാരിക്കും; നയന്‍ ഷാരൂഖിന്റെ കടുത്ത ആരാധിക!
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ