Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കൊടുങ്ങല്ലൂരിലേയ്ക്ക് യാത്ര!എത്തിയത് കോഴിക്കോട്, മമ്മൂട്ടിക്കൊപ്പമുളള യാത്രയെ കുറിച്ച് പിഷാരടി
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. മമ്മൂട്ടി പ്രധാന കഥപാത്രമായി എത്തുന്നതിനോടൊപ്പം നടനും അവതാരകനുമായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ബിഗ് സ്ക്രീൻ പ്രേക്ഷകരുടേയും മിനിസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി.
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചവർണ്ണ തത്ത. ജറയാം കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തിയത്. പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ ഗാനഗന്ധർവൻ. ഏറെ നാളത്തെ സ്വപ്നമാണ് ചിത്രത്തിലൂടെ നടക്കാൻ പോകുന്നതെന്ന് രമേഷ് പിഷാരടി. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ മമ്മൂട്ടിയോട് ഗാനഗന്ധർവൻ കഥ പറയാൻ പോയപ്പോഴുണ്ടായ രസകരമായ സംഭവവും താരം വെളിപ്പെടുത്തി.
മമ്മൂക്കയുടേയും മോഹൻലാലിന്റേയും ജയറാമിന്റേയും സിനിമ കണ്ടാണ് നാം വളർന്നത്. സിനിമയെ സ്നേഹിപ്പിക്കാൻ പഠിപ്പിച്ചതും ഇവരുടെ രസകരമായ ചിത്രങ്ങളായിരുന്നു. പഞ്ചവർണ്ണ തത്തയിലൂടെ സംവിധാനത്തിൽ തുടക്കമിട്ട നാൾ മുതൽ തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത്. അതിനായി ഏറെ പരിശ്രമിച്ചു. അങ്ങനെ കിട്ടിയതാണ് ഈ കഥ. മമ്മൂക്കയ്ക്ക് പറ്റിയ കഥ കിട്ടിയപ്പോൾ കേൾക്കാമോ എന്ന് ചോദിക്കുകയായിരുന്നു.
മമ്മൂക്കയോട് ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്ന് വിളിച്ചു ചോദിക്കുകയായിരുന്നു. നാളെ കോഴിക്കോട്ടയ്ക്ക് ഒരു കാർ യാത്രയുണ്ട്. വന്നാൽ ഇടപ്പള്ളിൽവെച്ച് വണ്ടിയിൽ കയറാം. വന്ന കാര്യം പറഞ്ഞതിനു ശേഷം കൊടുങ്ങല്ലൂരിൽ ഇറങ്ങാം. നിന്റെ വണ്ടി എന്റെ വണ്ടിയുടെ പിറകെവരട്ടെ...'' -മമ്മൂട്ടി പറഞ്ഞു.
പിറ്റേന്ന് രാവിലെ ഇടപ്പള്ളിയിൽവെച്ച് മമ്മൂക്കയുടെ കാറിൽ കയറി. കുറച്ചു ദൂരം ചെന്നപ്പോൾ അദ്ദേഹം എന്നോട് കാര്യം തിരക്കി. എന്താ കാര്യം മമ്മൂക്കയുടെ ചോദ്യം. കഥ പറയാൻ വന്നതാണെന്ന് ഞാൻ പറഞ്ഞു.കഥയോ, കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞുവാവയാ?'' മമ്മുക്കയുടെ മറുപടികേട്ട് എന്റെ കാറ്റുപോയി. കഥ ഒഴികെ മറ്റു പലകാര്യങ്ങളും പറഞ്ഞ് ഞങ്ങള്‍ കൊടുങ്ങല്ലൂരിലെത്തി.തന്റെ വണ്ടി തിരിച്ചുപോകാന്‍ പറ. നമുക്ക് കോഴിക്കോടുവരെ പോകാം.'' -മമ്മുക്ക പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട്ടേക്ക് നീണ്ടു.
ഹൊറർ സിനിമകൾ കാണാൻ പേടിയാണ്, ആദ്യമായി കാണുന്നത് ഈ ചിത്രമാകും, കാരണം വെളിപ്പെടുത്തി വിക്കി
കോഴിക്കോട് എത്താറായപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. എന്താണ് കഥ. നാലുവരി മാത്രമുളള ചിത്രത്തിന്റെ മൂല കഥ താൻ പറഞ്ഞു കൊടുത്തു. ഇത് ഇഷ്ടമായെങ്കിൽ തിരക്കഥയുമായി ഞാൻ വരാം. മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായി. . ഞങ്ങള്‍ പലവട്ടം ചര്‍ച്ചചെയ്ത് കഥ വികസിപ്പിച്ചെഴുതി. അങ്ങനെയാണ് ഈ ചിത്രം തുടങ്ങുന്നത്.
ഉള്ളി കഴിക്കരുത്, മദ്യപിക്കരുത്! ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, വരനെ തേടി നടി
സംവിധാനത്തിലെ തുടക്കക്കാരനായ തനിയ്ക്ക് വലിയ അനുഭവമായിരുന്നു ചിത്രങ്ങൾ സമ്മാനിച്ചത്. നമ്മുടെ പ്രിയതാരങ്ങൾ ഇത്രയും നാൾ ഇന്റസ്ട്രിയിൽ തിളങ്ങി നിന്നതിന്റെ ആ രഹസ്യം മനസ്സിലായി. അത്രയധികം പഷനോടേയും ആവേശത്തോടെയുമാണ് താരങ്ങൾ ഒരേ ചിത്രങ്ങളേയും സമീപിക്കുന്നത്.പിഷാരടി പറഞ്ഞു.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!