Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
രഘുവരനില്ലാത്ത 11 വര്‍ഷം! ആരും നിനക്ക് പകരമാവില്ല! വികാരഭരിതയായി രോഹിണിയുടെ കുറിപ്പ്!
വില്ലത്തരമായാലും സ്വഭാവികത നിറഞ്ഞ കഥാപാത്രങ്ങളായാലും അങ്ങേയറ്റം മനോഹരമാക്കാറുണ്ട് രഘുവരന്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം. വില്ലത്തരത്തില്‍ തന്റേതായ മുഖമുദ്ര സൃഷ്ടിച്ചതിന് ശേഷമായിരുന്നു ഈ താരം അരങ്ങൊഴിഞ്ഞത്. ഉയരങ്ങളിലേക്ക് പറക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്. ആ ശൂന്യത നികത്താന്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഇന്നും കഴിഞ്ഞിട്ടില്ല.
അഭിനയത്തിലും ഡയലോഗിലുമെല്ലാം തനതായ ശൈലിയായിരുന്നു രഘുവരന് പുറത്തെടുത്തിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ 61ാമത് പിറന്നാള്‍. 11 വര്‍ഷമായി രഘുവരന് അന്തരിച്ചിട്ട്. പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവനെക്കുറിച്ച് വികാരഭരിതമായ കുറിപ്പുമായെത്തിയിരിക്കുകയാണ് രോഹിണി.
രോഹിണി-രഘുവരന് വിവാഹം
1996ലായിരുന്നു രഘുവരന് രോഹിണിയെ ജീവിതസഖിയാക്കിയത്. 2004 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. മകനായ സായ് ഋഷിയുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒരുമിക്കാറുണ്ടായിരുന്നു. മകനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന പിതാവാണ് രഘുവെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ രോഹിണി വ്യക്തമാക്കിയിരുന്നു. ആരും നിനക്ക് പകരമാവില്ല, ഇന്നുണ്ടായിരുന്നുവെങ്കില്‍ നിനക്ക് 61 തികഞ്ഞേനെയെന്നുമായിരുന്നു രോഹണിയുടെ ട്വീറ്റ്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ താരത്തിന്റെ ട്വീറ്റും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ദൈവത്തിന്റെ വികൃതികള്‍
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തിളങ്ങിയിരുന്നു രഘുവരന്. അഭിനയത്തില്‍ ഡിപ്ലോമ നേടിയ അദ്ദേഹത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ അല്ഫോണ്സച്ചന് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം മുകുന്ദന്റെ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഇരുളിന് മഹാനിദ്രയില്‍ എന്ന കവിത ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
പൂര്‍ണിമയ്ക്ക് സുപ്രിയയുടെ സ്നേഹോപദേശം! വലിയ പാര്‍ട്ടി തന്നെ വേണം! പോസ്റ്റ് വൈറലാവുന്നു!
വേദനിപ്പിച്ച സംഭവം
ജീവിതത്തില്‍ ഏറെ വേദനിച്ച സമയമായിരുന്നു അത്. രഘുവരന്റെ ശൂന്യതയെക്കുറിച്ച് വാചാലയായി നേരത്തെയും താരമെത്തിയിരുന്നു. മകനെ സ്കൂളില്‍ നിന്നും വിളിക്കാനായി പോയത് താനായിരുന്നു. അന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം തങ്ങളെ വളയുകയായിരുന്നു. കുറച്ച് സ്വകാര്യത വേണമെന്നാവശ്യപ്പെട്ട് അവരെ മാറ്റി നിര്‍ത്തുകയായിരുന്നു അപ്പോള്‍. മകനേയും വിളിച്ച് രഘുവരന്റെ വീട്ടിലേക്കെത്തിയപ്പോള്‍ ആദ്യം ആരുമുണ്ടായിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞതോടെയായിരുന്നു എല്ലാവരുമെത്തിയത്.
ലിസിയെ ഓര്‍ത്ത് പ്രിയദര്ശന്! ഓര്‍മ്മകള്‍ മരിക്കില്ല! വിവാഹ വാര്‍ഷിക ദിനത്തിലെ കുറിപ്പ് വൈറല്‍!
വേദനിപ്പിച്ച സംഭവം
ജീവിതത്തില്‍ ഏറെ വേദനിച്ച സമയമായിരുന്നു അത്. രഘുവരന്റെ ശൂന്യതയെക്കുറിച്ച് വാചാലയായി നേരത്തെയും താരമെത്തിയിരുന്നു. മകനെ സ്കൂളില്‍ നിന്നും വിളിക്കാനായി പോയത് താനായിരുന്നു. അന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം തങ്ങളെ വളയുകയായിരുന്നു. കുറച്ച് സ്വകാര്യത വേണമെന്നാവശ്യപ്പെട്ട് അവരെ മാറ്റി നിര്‍ത്തുകയായിരുന്നു അപ്പോള്‍. മകനേയും വിളിച്ച് രഘുവരന്റെ വീട്ടിലേക്കെത്തിയപ്പോള്‍ ആദ്യം ആരുമുണ്ടായിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞതോടെയായിരുന്നു എല്ലാവരുമെത്തിയത്.
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'