'കാവ്യ കേറി വരാതെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു, അഭിനയിക്കാന്‍ പേടിയായിരുന്നു, മകൾക്ക് ജന്മനാ ഇതുണ്ട്'; ശ്രീജ
ഇന്നും പല തെന്നിന്ത്യന്‍ സിനിമകളിലേയും നായികമാരുടേയും ശബ്ദമായി പ്രേക്ഷകര്‍ കേള്‍ക്കുന്നത് ശ്രീജ രവിയുടെ ശബ്ദമാണ്. നാൽപ്പത്തിയഞ്ച് വർഷത്തെ സിനിമാ ജീവിതം കൊണ്ട് ആറ് ഭാഷകളിലായി രണ്ടായിരത്തിൽ അധികം സിനിമകൾക്ക് വേണ്ടി ശ്രീജ ഡബ്ബ് ചെയ്തിട്ടുണ്ട്.
അമ്മയ്‌ക്കൊപ്പം ഇപ്പോള്‍ മകള്‍ രവീണ രവിയും തെന്നിന്ത്യയിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മാറിയിരിക്കുകയാണ്. ശരീരത്തിന് പ്രായമാകുമ്പോഴും ശ്രീജയുടെ മനസിനും ശബ്ദത്തിനും ഇന്നും ചെറുപ്പമാണ്. എന്നാല്‍ അമ്മയും മകളും ഒരേപോലെ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്.

റോഷാക്കാണ് ശ്രീജ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. രവീണ ലവ് ടുഡെ അടക്കമുള്ള സിനിമകളിലും അഭിനയിച്ചിരുന്നു. ഒരു കാലത്ത് സിനിമാ താരം കാവ്യ മാധവന് വേണ്ടി സ്ഥിരം ഡബ് ചെയ്തിരുന്നത് ശ്രീജ രവിയാണ്.
ഇപ്പോഴും ശ്രീജയുടെ ശബ്ദം കണ്ണടച്ചിരുന്ന് കേട്ടാൽ കാവ്യ മാധവൻ സംസാരിക്കുകയാണെന്നെ തോന്നു. യാദൃശ്ചികമായി അഭിനയത്തിലേക്ക് വന്ന ശ്രീജ ഇപ്പോൾ തന്റെ സിനിമാ വിശേഷങ്ങൾ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
'ശബ്ദത്തില്‍ കുറച്ച് ബേസൊക്കെ പിടിച്ചാണ് ചെയ്തത്. അഭിനയിക്കാന്‍ പേടിയായിരുന്നു. നമ്മള്‍ സ്‌ക്രീനില്‍ ആര്‍ടിസ്റ്റിനെ കണ്ടല്ലേ ഡബ്ബ് ചെയ്തത്. പണ്ടത്തെപ്പോലെ ഡയലോഗ് പഠിച്ച് പറയാനുള്ള മെമ്മറിയൊന്നും ഇപ്പോഴില്ല. നമ്മളൊരാള്‍ തെറ്റിച്ചാല്‍ മോശമാവില്ലേ. എന്റെ മനസിലെ ആശയക്കുഴപ്പത്തെക്കുറിച്ച് ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു.'
'ഡബ്ബിംഗിലും നമ്മള്‍ അഭിനയം തന്നെയാണ് ചെയ്യുന്നത്. മുഖത്ത് ചിരി വന്നാലേ സന്തോഷത്തോടെ ഡയലോഗ് പറയാന്‍ പറ്റൂ. അഭിനയവും ഡബ്ബിംഗും ആസ്വദിച്ചാണ് ചെയ്യുന്നത്.'
'സായ് പല്ലവിക്കും ദേവയാനിക്കുമാണ് ഞാന്‍ അടുത്ത കാലത്ത് ഡബ്ബ് ചെയ്തത്. പുതിയ നായികമാരെല്ലാം സ്വന്തമായി ഡബ്ബ് ചെയ്യുന്നവരാണ്. ക്യാരക്ടറിന് അനുസരിച്ചുള്ള ഭാഷയും സ്ലാഗുമൊക്കെ പറഞ്ഞ് തരാറുണ്ട്. ആര്‍ടിസ്റ്റുകള്‍ നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മളും നൂറ് ശതമാനം കൊടുത്തേ പറ്റൂ.'
'ഭാഷ അറിയില്ലെങ്കിലും റോമ ചോക്ലേറ്റില്‍ നന്നായി അഭിനയിച്ചിരുന്നു. മിന്നാമിന്നിക്കൂട്ടത്തിലും റോമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നു. ഇന്നത്തെ കാലത്തെ മാറ്റങ്ങളെക്കുറിച്ച് രവീണയും പറഞ്ഞ് തരാറുണ്ട്. ഗര്‍ഭിണിയായിരുന്ന സമയത്തും ഞാന്‍ ഡബ്ബിംഗ് ചെയ്തിരുന്നു. ഡബ്ബിംഗ് സറ്റുഡിയോയില്‍ നിന്നും നേരെ ആശുപത്രിയിലേക്കാണ് പോയത്.'

'അവള്‍ക്കും ദൈവം ഈ അനുഗ്രഹം കൊടുത്തിട്ടുണ്ട്. ഞാനായിട്ട് ടിപ്പൊന്നും കൊടുക്കേണ്ടി വന്നിട്ടില്ല. അനിയത്തിപ്രാവ് ചെയ്യുന്ന സമയത്ത് വല്ലാതെ ഇമോഷണലായി ഡബ്ബ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു. രണ്ടര ദിവസമെടുത്താണ് നിറത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ചെയ്യാന്‍ തുടങ്ങിയാല്‍ ആ ക്യാരക്ടറില്‍ ഇന്‍വോള്‍വ് ചെയ്ത് പോവുന്നതാണ് ഇഷ്ടം.'
'ചെന്നൈയില്‍ ചെയ്തിരുന്ന സമയത്ത് മൂന്ന് സിനിമയ്ക്ക് വേണ്ടിയൊക്കെ ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നെ തേടി വരുന്ന അവസരങ്ങളെല്ലാം ഞാന്‍ സ്വീകരിച്ചിരുന്നു. തുടക്ക കാലത്ത് അധികം ഡബ്ബിംഗ് ആര്‍ടിസ്റ്റുകളൊന്നുമില്ലായിരുന്നു.'
'അനിയത്തിയും കുട്ടിയും ഹീറോയിനുമൊക്കെയായി ശബ്ദം കൊടുത്തിട്ടുണ്ട്. വടക്കുന്നാഥനില്‍ പത്മപ്രിയയ്ക്ക് ഡബ്ബ് ചെയ്യാനായാണ് പോയത്. അത് കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കാവ്യയ്ക്ക് ചെയ്യാമോയെന്ന് ചോദിച്ചത്. 125 ഹീറോയിന്‍സിന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടെന്നും' ശ്രീജ പറഞ്ഞു.
ശ്രീജയെപ്പോലെ തന്നെ തെന്നിന്ത്യയിൽ ഡിമാന്റുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി മകൾ രവീണയും മാറി കഴിഞ്ഞു. മകള്‍ ഡബ്ബ് ചെയ്യുന്നതില്‍ ശ്രീജയ്ക്ക് ഏറ്റവും ഇഷ്ടം ചിരിയാണ്. എനിക്ക് ചിരിക്കാന്‍ കുറച്ച് പ്രയാസമാണ്. എന്നാല്‍ ചിരിയും കരച്ചിലും രവീണയ്ക്ക് വളരെ എളുപ്പമാണ് എന്നാണ് ശ്രീജ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications











