Don't Miss!
- Sports IPL 2024: പുകഞ്ഞ കൊള്ളികള്‍ പുറത്ത്, രാഹുലും ക്രുണാലും മുംബൈയിലേക്ക്- നിര്‍ണ്ണായക നീക്കം
- News പൗരത്വ നിയമത്തിന് തല്ക്കാലം സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
- Automobiles കുറഞ്ഞ വിലയിൽ 592 കി.മീ. വരെ റേഞ്ചുള്ള ഇന്ത്യയുടെ ഇലക്ട്രിക് എസ്യുവി, ബുക്കിംഗ് തുടങ്ങി കമ്പനി
- Lifestyle ഗരുഡപുരാണം: കഷ്ടപ്പാടിന്റെ കുരുക്കില്‍നിന്ന് മോചനം, ഭാഗ്യം നിറഞ്ഞ ജീവിതത്തിന് വേണ്ട 7 കാര്യം
- Technology മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- Finance നിക്ഷേപത്തിന് നിങ്ങൾ തയ്യാറാണോ, മകളെയാക്കാം ലക്ഷപ്രഭു, ഇതാണ് കേന്ദ്രസർക്കാർ പദ്ധതി
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ദുല്‍ഖറിന്റെ അച്ഛന് ഇനി അഭിമാനിക്കാം! ഉസ്താദ് ഹോട്ടല്‍ കണ്ട് മമ്മൂട്ടിയോട് എസ് കുമാര്‍ പറഞ്ഞത്
ആരാധക പിന്തുണയുടെ കാര്യത്തില്‍ മലയാളത്തില്‍ മുന്നില്‍ നില്ക്കുന്ന രണ്ട് താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഇരുവരുടെയും ചിത്രങ്ങള്‍ക്കെല്ലാം തന്നെ വലിയ വരവേല്‍പ്പാണ് എല്ലാവരും നല്‍കാറുളളത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വലിയ ബഹങ്ങളൊന്നുമില്ലാതെയാണ് ദുല്‍ഖര്‍ മലയാളത്തില്‍ അരങ്ങേറിയത്. ഉസ്താദ് ഹോട്ടല്‍ എന്ന തന്റെ രണ്ടാമത്തെ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ നടന്റെ കരിയറില്‍ അത് വലിയ വഴിത്തിരിവുണ്ടാക്കി.
കൈനിറയെ ചിത്രങ്ങളാണ് പിന്നീട് നടന് ലഭിച്ചിരുന്നത്. തുടക്കക്കാരന്റെ പാളിച്ചകളൊന്നും അധികമില്ലാതെയാണ് ദുല്‍ഖര്‍ തന്റെ വേഷം ഗംഭീരമാക്കിയിരുന്നത്. മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്മാനെയുംക്കുറിച്ച് അടുത്തിടെ ഛായാഗ്രാഹകന്‍ എസ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടലിലെ അഭിനയം കണ്ട് മമ്മൂട്ടിയെ വിളിച്ചു പറഞ്ഞ കാര്യമായിരുന്നു അഭിമുഖത്തില്‍ എസ് കുമാര്‍ വെളിപ്പെടുത്തിയത്.
ഇനി ദുല്‍ഖറിന്റെ അച്ഛന് അഭിമാനിക്കാം. അവന് മലയാള സിനിമയില്‍ നില്‍ക്കുമെന്ന് ഉറപ്പാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നീയിത് നേരിട്ട് അവനോട് പറയണമെന്ന് ആഹ്ലാദത്തോടെ പറഞ്ഞയാളാണ് മമ്മൂട്ടിക്ക. എസ് കുമാര്‍ പറയുന്നു. ഞങ്ങള്‍ തുടക്കത്തിലെ മമ്മൂട്ടിക്ക എന്നാണ് വിളിക്കുന്നത്. പ്രിയനെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് നല്ല പങ്കുണ്ട്. ഞങ്ങളുടെ ടീമിനെ തുടക്കംമുതല്ക്കേ അഭിനന്ദിക്കുന്ന കൂട്ടത്തിലായിരുന്നു മമ്മൂട്ടിക്ക.
ആ പഴയ ബന്ധങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളുമാണ് അദ്ദേഹം. മകന് കുഞ്ഞുണ്ണി എസ് കുമാര്‍ ഒരു പരസ്യം ഷൂട്ട് ചെയ്തിരുന്നു. അതില്‍ മമ്മൂട്ടിക്കയായിരുന്നു അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അവന് എന്തെങ്കിലും ശല്യം ഉണ്ടാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏയ് നിന്നെപ്പോലെയല്ല, അവന് ബുദ്ധിയുണ്ട്. മിടുക്കനാണ് എന്നായിരുന്നു മറുപടി.
മമ്മൂട്ടിക്കൊപ്പം വിജയ് സേതുപതി ഇല്ല! പകരം വില്ലനായി മറ്റൊരു സൂപ്പര്‍താരം? കാണൂ
അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന് എന്റെ മോനാണല്ലോ, എന്റെ മോന്റെ ക്രെഡിറ്റ് എനിക്കുളളതാണെന്ന്. ഇങ്ങനെ എന്ത് തമാശയും പറയാനുളള സ്വാതന്ത്യം ഞങ്ങളുടെ സൗഹൃദത്തിലുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ എസ് കുമാര്‍ പറഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയം തുടക്കംമുതല്‍ക്കെ കണ്ടറിഞ്ഞ വ്യക്തിയാണ് എസ് കുമാര്‍. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ ഛായാഗ്രാഹകന്‍ എസ് കുമാറായിരുന്നു. മമ്മൂട്ടിയുമായി എല്ലാക്കാലവും അടുത്ത സൗഹൃദമാണ് ഛായാഗ്രാഹകന്‍ ഉണ്ടായിരുന്നത്.
തമിഴ് അരങ്ങേറ്റം ഈ വര്‍ഷം തന്നെയെന്ന് ഷെയ്ന് നിഗം! ആദ്യ സിനിമ ഈ സംവിധായകനൊപ്പം! കാണൂ
കിലുക്കം, താളവട്ടം,മിഥുനം,ജോണിവാക്കര്‍, ചിത്രം, അകലെ, ഗുരു, ചിന്താവിഷ്ടയായ ശ്യാമള, മീശമാധവന്, ജോമോന്റെ സുവിശേഷങ്ങള്‍, ഞാന്‍ പ്രകാശന് തുടങ്ങിയവ എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ശ്രദ്ധേയ സിനിമകളാണ്. പ്രിയദര്ശന് സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ എസ് കുമാറായിരുന്നു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. പരിണയം എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്പെഷ്യല്‍ മെന്‍ഷനും എസ് കുമാറിന് ലഭിച്ചിരുന്നു.
-
ആവശ്യമില്ലാത്ത കാര്യം ചോദിക്കണ്ട! മീരയുടെ മണ്ടന്‍ ചോദ്യത്തിന് മോഹന്‍ലാലിന്റെ മാസ് മറുപടി
-
എടീ, പോടീ, വിളികള്‍, സ്ത്രീകളോട് യാതൊരു മര്യാദയും ഇല്ല; റോക്കിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
-
'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോഗ്രാമിൽ ചിരിക്കുന്നത് നിബന്ധനയില്ല'