'ദിലീപ് എത്ര കരഞ്ഞ് കാണും?, മഞ്ജു വീട്ടിലിരിക്കാൻ തയ്യാറായതുകൊണ്ടല്ലേ?, കെട്ടിയിട്ടിട്ട് ഇല്ലായിരുന്നല്ലോ'
കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് എതിരെ വരുന്ന സൈബർ ബുള്ളിയിങുകളെ കുറിച്ച് വെളിപ്പെടുത്തി ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കൽ പൊട്ടിക്കരഞ്ഞത് വൈറലായിരുന്നു. ആ വൈറൽ അഭിമുഖത്തെ കുറിച്ച് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. എവിടെ എന്ത് പറയണമെന്ന് ശ്രീലക്ഷ്മിക്ക് അറിയില്ലെന്ന് സായ് കൃഷ്ണൻ പറയുന്നു.
ശ്രീലക്ഷ്മിയുടെ വൈറൽ അഭിമുഖം കണ്ടപ്പോൾ അവരുടെ അവസ്ഥയാണ് എന്റെ മനസിലൂടെ കടന്ന് പോയത്. സൈബർ ബുള്ളിയിങ് പ്രശ്നമല്ല... ഞാൻ പുരോഗമനവാദവുമായി മുന്നോട്ട് പോകുന്നയാളാണ് എന്നൊക്കെ പറഞ്ഞാലും ഏതൊരാളെയും ചില കാര്യങ്ങൾ ബാധിക്കും. ശ്രീലക്ഷ്മിയുടെ കരച്ചിൽ കണ്ടപ്പോൾ അതാണ് എനിക്ക് തോന്നിയത്.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോ ചെയ്യുമ്പോൾ ശ്രീലക്ഷ്മി അറപ്പ് എന്ന് പറയാനാണ് ഇഷ്ടമെന്ന് ഞാൻ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഒരു മാറ്റവുമില്ല. ദീപക്-ഷിംജിത വിഷയത്തിൽ ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എനിക്ക് അവരോട് അറപ്പ് തോന്നിയത്. പക്ഷെ അവർ ഇപ്പോൾ അനുഭവിക്കുന്ന സൈബർ ബുള്ളിയിങ് അവസ്ഥയെ ഞാൻ മാനിക്കുന്നു.
അത് കടന്ന് വരാൻ അവർക്ക് സാധിക്കട്ടെ. പ്രോഗ്രസീവായ ചിന്തിഗതികളുമായി മുന്നോട്ട് പോകുന്നയാളാണ് ശ്രീലക്ഷ്മി. പക്ഷെ എവിടെ എന്ത് പറയണമെന്ന് അവർക്ക് അറിയില്ല. ഇന്ന് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളായിരിക്കില്ല. നാളെ മറ്റൊരു അഭിമുഖത്തിൽ പറയുന്നത്. മൂഡിന് അനുസരിച്ചാണ് സംസാരിക്കുന്നത്. ഈ കാരണം കൊണ്ടാണ് ശ്രീലക്ഷ്മി പലപ്പോഴും വിമർശനം ഏറ്റ് വാങ്ങുന്നതും എയറിൽ പോകുന്നതും.
പക്ഷെ വേശ്യയെന്ന് അവരെ വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം ഇത്തരം പേരുകൾ ഇട്ട് ആളുകൾ വിളിക്കുന്നതും മുമ്പ് അനുഭവിച്ചിട്ടുള്ള ട്രോമകളും എല്ലാം കൂടിയാകുമ്പോൾ അവരുടെ മാനസീകാവസ്ഥ താളം തെറ്റും. ശ്രീലക്ഷ്മി പൊതുവേദിയിൽ കരഞ്ഞതുകൊണ്ട് അങ്ങനൊരു മുഖം കൂടി ശ്രീലക്ഷ്മിക്കുണ്ടെന്ന് ആളുകൾക്ക് മനസിലായി സായ് കൃഷ്ണ പറഞ്ഞു. ദിലീപിനെ കുറിച്ച് ശ്രീലക്ഷ്മി പ്രതികരിച്ചതിലും തന്റെ അഭിപ്രായം സായ് കൃഷ്ണ വെളിപ്പെടുത്തി.
ഭഭബയിൽ അഭിനയിച്ചതിന് അന്ന് മോഹൻലാലിനെ പറയാനുള്ളതെല്ലാം ശ്രലക്ഷ്മി പറഞ്ഞിട്ടുണ്ട്. തെറിവിളിച്ചില്ലെന്ന് മാത്രം. പിന്നെ ദിലീപിനെ ഇതിനോടകം കോടതി വെറുതെ വിട്ട് കഴിഞ്ഞു. തെളിവുകൾ നിരത്തി കോടതിയെ ബോധിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇനി മേൽ കോടതികളിലേക്ക് പോയി അപ്പീൽ കൊടുത്ത് മറ്റെന്തെങ്കിലുമൊക്കെ നടക്കുകയാണെങ്കിൽ നടക്കട്ടെ.

നിലവിൽ അയാൾ കുറ്റവിമുക്തനാണ്. കേസ് ക്ലോസ്ഡാണ്. എന്റെ തോന്നലിൽ ദിലീപ് ക്ലീനാണെന്ന ഫീലിങ് എനിക്കില്ല എന്ന് മൈൽഡായി പറഞ്ഞ് വെക്കേണ്ട സ്ഥലത്ത് ദിലീപ് സിനിമകൾക്ക് എതിരേയും ദിലീപ്-കാവ്യ മാധവൻ വിഷയം സംസാരിക്കുമ്പോഴും ഒരാളെ മൊത്തത്തിൽ സൈഡ് ലൈൻ ചെയ്യുന്നത് പോലെയാണ് ശ്രീലക്ഷ്മിയുടെ സംസാരം. സൈബർ ബുള്ളിയിങിന്റെ പേരിൽ ശ്രീലക്ഷ്മി കരഞ്ഞു.
കുറ്റവിമുക്തനായിട്ട് പോലും കമന്റ് ബോക്സിലും പിന്നിൽ നിന്നും ക്വട്ടേഷൻ കൊടുത്തവനേയെന്ന വിളി ദിലീപ് കേൾക്കുന്നുണ്ട്. അയാൾ എത്ര കരഞ്ഞ് കാണുമെന്ന് കൂടി ശ്രീലക്ഷ്മി ചിന്തിക്കണം. അതുപോലെ ശ്രീലക്ഷ്മി ആഗ്രഹിക്കുന്ന സൊസറ്റിയുടെ കൺസിഡറേഷൻ അയാളിലേക്കും എത്തണ്ടേ?. പിന്നെ മഞ്ജു വാര്യരെ വീട്ടിലിരുത്തി ടാലന്റ് നശിപ്പിച്ചുവെന്ന വിഷയം. മഞ്ജു വാര്യർ വീട്ടിലിരിക്കാൻ തയ്യാറായതുകൊണ്ടല്ലേ. അല്ലാതെ ദിലീപ് കെട്ടിയിട്ടുവെന്നോ തല്ലി അവശയാക്കി അഭിനയിക്കരുതെന്ന് പറഞ്ഞുവെന്ന് മഞ്ജു എവിടെ എങ്കിലും വന്ന് പറഞ്ഞോ?.
എന്റെ അറിവിൽ ഇല്ല. ദിലീപ് സമ്മതിച്ചിരുന്നുവെങ്കിൽ മഞ്ജു ആഞ്ചലീന ജോളിയാകുമായിരുന്നുവെന്നൊക്കെ പറയുന്നത് കേട്ടു. സപ്പോസ് മഞ്ജു അഭിനയം തുടരുകയും നാല് പടം അടുപ്പിച്ച് പൊട്ടുകയും ചെയ്തിരുന്നുവെങ്കിൽ കഴിഞ്ഞില്ലേ?. ടാലന്റുണ്ടായിട്ട് കാര്യമില്ല. നല്ല പടം തെരഞ്ഞെടുക്കാനും കഴിയണം. എന്തൊരു തള്ളാണ് ശ്രീലക്ഷ്മിയെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











