Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് അവിടെയാണ്! ഭാര്യയ്ക്കും അതാണ് ഇഷ്ടമെന്നും പാഷാണം ഷാജി!
ബിഗ് ബോസിലേക്കെത്തിയതോടെയാണ് സാജു നവോദയയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. പാഷാണം ഷാജിയെന്നാണ് ഈ താരത്തെ എല്ലാവരും വിളിക്കുന്നത് താനും ആ പേര് തന്നെയാണ് പറയുന്നതെന്ന് താരവും പറയുന്നു. പാസ്പോര്‍ട്ടിലും ആ പേര് തന്നെയാക്കിയാലോ എന്നതാണ് ഇപ്പോഴത്തെ ചിന്തയെന്നും ഷാജി പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ക്യാമറയ്ക്ക് മുന്നില്‍ പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളുമായാണ് ഷാജി എത്താറുള്ളത്. പണ്ടൊക്കെ ഓണക്കാലത്ത് സദ്യ കഴിഞ്ഞാലുടന്‍ കലാപരിപാടികളില്‍ എല്ലാം സജീവമായി പങ്കെടുക്കാറുണ്ടെന്ന് താരം പറയുന്നു. അത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇപ്പോഴില്ല. തിരക്കിനിടയില്‍ ഓണസദ്യ കഴിക്കുന്നത് അര്ധരാത്രിയാവും. ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഷാജിയും ഭാര്യ രശ്മിയും അതേക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
കുട്ടിക്കാലത്തെ ആഘോഷം
ചെറുപ്പത്തിൽ സദ്യ കഴിഞ്ഞാലുടൻ സൈക്കിളുമെടുത്തിറങ്ങും. ക്ളബുകൾ തോറും മത്സരത്തിൽ പങ്കെടുക്കുകയാണ് പരിപാടി. ആ സുഖമൊന്നും ഇപ്പോഴില്ല. റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷമൊന്നും ക്ളബുകളുമായി താരതമ്യപ്പെടുത്താൻ പറ്റില്ല. കല്യാണമൊക്കെ കഴിഞ്ഞപ്പോൾ തിരുവോണത്തിന് രാവിലെ തറവാട്ടിലെത്തി അമ്മയെ കണ്ട് ഭാര്യയെ അവിടെയാക്കി പരിപാടിക്ക് പോകും. ഓണ സദ്യ കഴിക്കുന്നത് രാത്രി പന്ത്രണ്ട് മണിക്കായിരിക്കും. ക്ളബുകളുടെ പരിപാടിയാണെങ്കിൽ പല സ്ഥലത്ത് നിന്നായിരിക്കും കറികൾ വരുന്നത്. സെക്രട്ടറിയുടെ വീട്ടിൽ നിന്ന് അവിയൽ, ഖജാൻജിയുടെ വീട്ടിൽ നിന്ന് ഉപ്പേരി അങ്ങനെ. ഞങ്ങൾ കഴിക്കുമ്പോഴേക്കും എല്ലാം അവിയൽ പരുവത്തിലായിട്ടുണ്ടാകും.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍
ഞങ്ങൾ പത്തുമക്കളാണ്. വിശേഷദിവസങ്ങളിൽ എല്ലാവരും തറവാട്ടിൽ വരും. അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കും. കുറച്ചുനാളായി മിക്ക വിശേഷ ദിവസങ്ങളിലും വേണ്ടപ്പെട്ട മറ്റു ചിലർ കൂടി ഞങ്ങൾക്കൊപ്പമുണ്ടാകും. കാരണം ചാരിറ്റി പ്രവർത്തനത്തിനായാണ് ഞാനും ഭാര്യ രശ്മിയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത്. വിവാഹവാർഷികം പോലുള്ള ആഘോഷങ്ങളെല്ലാം അനാഥാലയങ്ങളിലെ കുട്ടികൾക്കൊപ്പമാണ്.
ലുലുമാളില്‍ മാത്രമല്ല പോവേണ്ടത്
വീടിനടുത്തൊരു അഗതി മന്ദിരമുണ്ട്. അവിടെ ആഴ്ചയിൽ രണ്ട് ദിവസം ഭക്ഷണം കൊടുക്കും. ഗവൺമെന്റ് ആശുപത്രിയിലും രണ്ട് ദിവസം ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മാത്രമായി ഒരു വീട് എടുത്തു. ഭക്ഷണമുണ്ടാക്കാൻ ഒരു ചേച്ചിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ മക്കൾ കളയുന്ന ഭക്ഷണം കഴിച്ചാൽ വിശപ്പുമാറുന്ന നിരവധി കുട്ടികൾ ചുറ്റുമുണ്ട്. ഭക്ഷണം പാഴാക്കരുതെന്ന് മനസിലാക്കാൻ മക്കളെ അങ്ങനെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകണം. അല്ലാതെ ലുലുമാളിൽ മാത്രമല്ല പോകേണ്ടത്.
ലോണെടുത്താണ് വീട് വെച്ചത്
ഇതൊക്കെ അറിഞ്ഞ് ഒരുപാട് ആളുകൾ വീട് വച്ച് കൊടുക്കുമോ, കല്യാണം നടത്തികൊടുക്കുമോ എന്നൊക്കെ ചോദിച്ച് വരാറുണ്ട്. അത്രയ്ക്കൊന്നുമായിട്ടില്ല. ഞാൻ വീട് വച്ചതു തന്നെ ലോണെടുത്തിട്ടാണ്. അതടയ്ക്കാൻ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ. സിനിമയിൽ അഭിനയിക്കുന്നതിന് അഞ്ചും പത്തും ലക്ഷമൊക്കെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് പലരും കരുതുന്നത്. നിർമ്മാതാക്കൾ ഒരു പ്രതിഫലം പറയുന്നു നമ്മൾ പോയി അഭിനയിക്കുന്നു.അത്രയേയുള്ളു.
പേര് മറന്നുപോയി
പാഷാണം എന്ന് വിളിച്ചാലേ ഇപ്പോള്‍ തിരിഞ്ഞു നോക്കുകയുള്ളൂ. സാജു എന്ന പേര് മറന്നേ പോയി. 'സാജൂ"... എന്നാരെങ്കിലും വിളിച്ചാൽ മനസിലാകില്ല. പലപ്പോഴും ദേ വിളിക്കുന്നു എന്ന് ഭാര്യ പറയുമ്പോഴാണ് കാര്യം പിടികിട്ടുക. പക്ഷേ, 'എടേ പാഷാണം" എന്ന് വിളിച്ചാൽ അപ്പോത്തന്നെ തിരിഞ്ഞുനോക്കും. സാജൂന്നുള്ള പേര് കളഞ്ഞിട്ട് പാസ്പോർട്ടിൽ വരെ പാഷണം എന്നാക്കാൻ പറ്റുമോയെന്ന ആലോചനയിലാണ്. അമ്മയുടെ മെമ്പർഷിപ്പ് വരെ പാഷാണം ഷാജി എന്ന പേരിലാണെന്നും താരം പറയുന്നു.
പേര് കാരണം
ചില ആളുകൾക്ക് എന്തോ ഒരു ഷാജിയാണന്നേ അറിയൂ. 'ഹലോ ഭാസ്കരൻ ഷാജി" എന്ന് വിളിക്കുന്നവരുണ്ട്. ഒരിക്കൽ ഞാനും ഭാര്യയും കൂടി ഹോസ്പിറ്റലിൽ പോയി. തീരെസുഖമില്ലാതെ ഡോക്ടറുടെ മുറിയിലേക്ക് പോയ ഒരു ചേട്ടൻ തിരിച്ചുവന്നിട്ട് ചോദിക്കുകയാ ആരായിത് പാതാളം ഷാജിയല്ലേന്ന്. ഏത് പേര് വിളിച്ചാലെന്താ ആളുകൾ തിരിച്ചറിയുന്നുണ്ടല്ലോ. എന്റെ ജീവിതത്തിൽ നല്ലതെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഈ പേരുകാരണം സംഭവിച്ചതാണ്.
ഞങ്ങളുടെ പ്ലാനിംഗ്
സിനിമയാണ് ലക്ഷ്യം. ഇനി വേറെ വഴിക്കൊന്നും സഞ്ചരിക്കാൻ കഴിയില്ല. ഒരാഴ്ച വീട്ടിൽ നിന്നാൽ സഹായങ്ങൾക്കായി മാത്രം 10000 രൂപ വേണം. പകരം ഞങ്ങളുടെ ചെലവിൽ കുറയ്ക്കും. ഞാനും ഭാര്യയുമായിട്ടുള്ള ഒരു പ്ളാനിംഗാണത്. എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലുമുള്ളവരെല്ലാം പാവങ്ങളാണ്. അവരെയൊക്കെ സഹായിക്കണം. പണക്കാരനായിട്ടല്ല. എങ്കിലും ഞാൻ ജീവിക്കുന്നതുപോലെ അവരും ജീവിക്കണമെന്നുണ്ട്. ചെറിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി ഇങ്ങനെ ജീവിച്ചു പോകണമെന്നാണ് ആഗ്രഹമെന്നും ഷാജി പറയുന്നു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍