Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഐ വി ശശി എന്ന മഹാപ്രതിഭയ്ക്ക് ദൈവം കട്ട് പറഞ്ഞപ്പോള്‍ ആ ജീവിതം മനോഹരമാക്കിയാണ് കടന്ന് പോയത്; സലാം ബാപ്പു
മാസ്റ്റര്‍ സംവിധായകന് എന്നറിയപ്പെട്ടിരുന്ന ഐ വി ശശിയുടെ ഓര്‍മ്മകള്‍ക്ക് നാല് വര്‍ഷം. 2017 ഒക്ടോബര്‍ ഇരുപത്തിനാലിന് ചെന്നൈയിലെ വസതിയില്‍ വെച്ചാണ് ഐ വി അന്തരിച്ചത്. സിനിമാ ലോകത്തിന് ഇത്രയധികം സംഭാവനകള്‍ നല്കിയ അതുല്യ പ്രതിഭയായിരുന്നു ഐ വി ശശി. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനായ ഐ വി സംവിധാനം ചെയ്ത ഓരോ സിനിമകളും ഇന്നും വിസ്മയമായി തുടരുകയാണ്. ഇന്നിതാ താരത്തിന്റെ ഓര്‍മ്മദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മുതലള്ള താരങ്ങള്‍ ഓര്‍മ്മപൂക്കളുമായി എത്തിയിരിക്കുകയാണ്. സംവിധായകന് സലാം ബാപ്പുവും ഐ വി ശശിയെ കുറിച്ചെഴുതി എഴുത്ത് വൈറലാവുകയാണിപ്പോള്‍.
'മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് മേക്കര്‍ വിടപറഞ്ഞിട്ട് നാല് വര്‍ഷം കടന്നുപോയി, ഞാന്‍ പല തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. എപ്പോള്‍ കണ്ടാലും ഞാന്‍ പോയി പരിചയപ്പെടാന്‍ ശ്രമിക്കും. കാരണം ഇത്രയും വലിയ മനുഷ്യന് ഈ എളിയവനെ ഓര്‍ക്കാന്‍ യാതൊരു സാധ്യതയുമില്ല എന്നുറപ്പുള്ളതിനാലായിരുന്നു ആ വീണ്ടും വീണ്ടുമുള്ള പരിചയപ്പെടുത്തല്‍. എന്നാല്‍ 'സലാം... ഇങ്ങനെ എപ്പോഴുമെപ്പോഴും പരിചയപ്പെടുത്തേണ്ടതില്ല... സലാമിനെ എനിക്കറിയാം' എന്ന് മന്ദഹാസത്തോടെ പറയും.
മലയാള സിനിമയില്‍ വന്നതും വരാത്തതുമായ സംവിധാനം പഠിക്കാന്‍ ആഗ്രഹിക്കുന്ന ആരും കൊതിക്കുന്നതാണു അദ്ദേഹത്തോടൊപ്പം ഒരു സിനിമയെങ്കിലും കുടെ നില്ക്കുക എന്നത്, ഒരിക്കല്‍ ആ അവസരം എനിക്കും കൈവന്നതാണ് ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തില്‍ കൂടെ നില്ക്കാന്, എന്നാല്‍ എനിക്ക് അന്ന് ലാല്‍ ജോസ് സാറിനൊപ്പം ഷൂട്ടിലായിരുന്നതിനാല്‍ ശശി സാറില്‍ നിന്നും കഴുത കുട്ടി എന്ന വാത്സല്യത്തോടെയുള്ള വിളി കേള്‍ക്കാന്‍ അവസരം ലഭിച്ചില്ല, എന്നത് ഇന്നും ഒരു വിങ്ങലായി മനസ്സിലുണ്ട്.
ആള്‍ക്കൂട്ടത്തെയും കലയെയും സമന്വയിപ്പിച്ച് മലയാള സിനിമയെ ഉയരങ്ങളിലെത്തിച്ച ശശി സാറിനെ പറ്റി എന്നെ പോലെയൊരാള്‍ പറഞ്ഞ് മനസ്സിലാക്കിത്തരേണ്ട ഒന്നല്ല. ഉത്സവം എന്ന സിനിമയിലൂടെ വന്ന് ഈ വെള്ള തൊപ്പിധാരി ചെയ്ത ഓരോ സിനിമയും തിയേറ്ററുകളില്‍ ഉത്സവമാക്കി മലയാളത്തെ നിറപ്പകിട്ടുള്ളതാക്കി. ഒരു പ്രത്യേക രീതിയില്‍ തളച്ചിടാവുന്നതല്ല അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തിരക്കഥയുടെ സ്വഭാവമനുസരിച്ച് മാറ്റിയിരുന്നു സംവിധാന ശൈലി... മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകന്, അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയിരുന്നു.
Recommended Video
മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്ത ഇദ്ദേഹം മൊത്തം നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എം ടി, പത്മരാജന്, ലോഹിതദാസ്, ദാമോദരന്‍ മാഷ്, ആലപ്പി ഷെരീഫ് എന്നി മഹാരഥന്മാരോടൊപ്പം ചേര്‍ന്ന് നല്ല സിനിമയെടുക്കുകയും ജയന്, രതീഷ്, സുകുമാരന്‍, രജനി, കമലഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, ശ്രീദേവി, ഉര്‍വശി അങ്ങനെ ഒരുപാട് മഹാപ്രതിഭകളെ രാകി മിനുക്കിയ സംവിധായകനോട് നാം എത്ര കടപ്പെട്ടിരിക്കുന്നു. ദൈവം ആക്ഷനും കട്ടും പറയുന്നതിനിടയിലെ ചെറിയ അഭിനയമാണല്ലോ ജീവിതം. ഐ വി ശശി എന്ന മഹാപ്രതിഭയ്ക്ക് ദൈവം കട്ട് പറഞ്ഞപ്പോള്‍ ആ ജീവിതം ഏറ്റവും മനോഹരമായി അടയാളപ്പെടുത്തി തന്നെയാണ് കടന്ന് പോയത്, ആ ജീവിത വിസ്മയം കണ്ട് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയാണു നാമിപ്പോഴും..
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്