twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിണക്കം മറന്ന് മമ്മൂട്ടിയെത്തി, ഒറ്റയ്ക്ക് തിരിച്ച് പോയി; സുരേഷ് ​ഗോപിയെക്കുറിച്ച് സംവിധായകൻ

    |

    മലയാള സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് സുരേഷ് ​ഗോപിയും മമ്മൂട്ടിയും‌. നിരവധി സിനിമകളിൽ തുടക്ക കാലത്ത് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ന്യൂഡൽഹി, ദ കിം​ഗ്, ധ്രുവം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. എന്നാൽ കരിയറിൽ പിന്നീട് സൂപ്പർ താരങ്ങളായി വളർന്ന രണ്ട് പേരും ഇടക്കാലത്ത് പിണങ്ങുകയുമുണ്ടായി.

    ഏറെ നാൾ ഈ പിണക്കം നീണ്ടു നിന്നെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും അന്നുണ്ടായെങ്കിലും എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ന് കൃത്യമായ വിവരം ഇല്ല.

    മമ്മൂട്ടിയുമായുള്ള അസ്വാരസ്യം മൂലമാണ് സുരേഷ് ​ഗോപി ഈ റോൾ വേണ്ടെന്ന് വെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ

    മമ്മൂട്ടി നായകനായെത്തിയ ചരിത്ര സിനിമ പഴശ്ശിരാജയിൽ മറ്റൊരു പ്രധാന കഥാപാത്രമായ എടച്ചേന കുങ്കന്റെ റോൾ സുരേഷ് ​ഗോപിക്കായിരുന്നു സംവിധായകൻ ഹരിഹരൻ നൽകിയത്. എന്നാൽ സുരേഷ് ​ഗോപി ഈ വേഷം ചെയ്യാൻ തയ്യാറായില്ല. പകരം ശരത് കുമാറാണ് ഈ സിനിമ ചെയ്തത്.

    മമ്മൂട്ടിയുമായുള്ള അസ്വാരസ്യം മൂലമാണ് സുരേഷ് ​ഗോപി ഈ റോൾ വേണ്ടെന്ന് വെച്ചതെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇത്തരം വാർത്തകൾ പ്രചരിക്കുന്ന കാലത്ത് സുരേഷ് ​ഗോപിയുടെ കിച്ചാമണി എംബിഎ എന്ന സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടി എത്തിയതിനെ പറ്റി സംസാരിക്കുകയാണ് സിനിമയുടെ നിർ‌മാതാവും സംവിധായകനുമായ സമദ് മങ്കട.

    Also Read: സര്‍ജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് മരിക്കുന്നത്; അച്ഛനെക്കുറിച്ച് ശോഭനAlso Read: സര്‍ജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് മരിക്കുന്നത്; അച്ഛനെക്കുറിച്ച് ശോഭന

    കിച്ചാമണി എംബിഎയിൽ ഫൈറ്റ് രം​ഗങ്ങളിൽ പോലും കോമഡി ആണ്

    'അഴിമതിക്കായി ഒരു ഏജൻസി എന്ന ആശയം അന്ന് പുതുമയുള്ളതായിരുന്നു. അതിനാൽ തന്നെ പുതുമ തോന്നുന്ന ഒരാൾ ചെയ്യണം എന്ന് തീരുമാനിച്ചു. സുരേഷ് ​ഗോപി അന്ന് ആക്ഷൻ മൂവികൾ ചെയ്ത് ത്രസിപ്പിച്ച് നിൽക്കുന്ന സമയമാണ്. സുരേഷ് ​ഗോപിയോട് കഥ പറയാൻ തീരുമാനിച്ചു'

    'അതുവരെ ​ആക്ഷൻ ചെയ്യുന്ന ​ഗാംഭീര്യമുള്ള സുരേഷ് ​ഗോപിയെ ആണ് പ്രേക്ഷകർ കണ്ടത്. പക്ഷെ കിച്ചാമണി എംബിഎയിൽ ഫൈറ്റ് രം​ഗങ്ങളിൽ പോലും കോമഡി ആണ്. അതിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ക്യാമറമാൻ സുകുമാറിനോടാണ്. കൂടെ നിന്ന് ഓരോ സീനും ചെയ്യേണ്ടതെങ്കനെയെന്ന് പറഞ്ഞത്. നല്ല ടെക്നിക്കൽ പെർഫക്ഷനോടെയാണ് ആ സിനിമ ചെയ്തത്'

    Also Read: തന്റെ പേരിലും അമ്പലം പണിതിട്ടുണ്ട്; പിറന്നാളിന് പ്രത്യേക പൂജ വരെ നടത്തുന്ന ആരാധകനെ കുറിച്ച് ലക്ഷ്മി നായര്‍Also Read: തന്റെ പേരിലും അമ്പലം പണിതിട്ടുണ്ട്; പിറന്നാളിന് പ്രത്യേക പൂജ വരെ നടത്തുന്ന ആരാധകനെ കുറിച്ച് ലക്ഷ്മി നായര്‍

    ഞാനൊരു പൂജയ്ക്കും പോവാറില്ലെന്ന് പറഞ്ഞു

    'സുരേഷ് ​ഗോപി സക്രിപ്റ്റ് മുഴുവനും വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ലുക്ക് അതിനനുസരിച്ച് മാറ്റി. ആദ്യ സീനിന്റെ ടേക്ക് തന്നെ ഓക്കെ ആയിരുന്നു. പക്ഷെ കുറച്ച് കൂടി നന്നാവട്ടെ എന്ന് കരുതി മൂന്ന് തവണ എടുത്തു. സിനിമയുടെ പൂജയ്ക്ക് സുരേഷ് ​ഗോപി വന്നിരുന്നില്ല. പൂജയ്ക്ക് വന്നാൽ സിനിമ പരാജയപ്പെടുമെന്ന തോന്നലുണ്ട്. ഞാനൊരു പൂജയ്ക്കും പോവാറില്ലെന്ന് പറഞ്ഞു'

    Also Read: പ്രസവിക്കാന്‍ ചിരിച്ചോണ്ട് കയറി പോയതാണ്; പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലെ മേക്കോവറിനെ കുറിച്ച് മൃദുല വിജയ്Also Read: പ്രസവിക്കാന്‍ ചിരിച്ചോണ്ട് കയറി പോയതാണ്; പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലെ മേക്കോവറിനെ കുറിച്ച് മൃദുല വിജയ്

     എല്ലാ കാര്യങ്ങളിലും സഹായിച്ച് അദ്ദേഹം തിരിച്ച് പോയി

    'ആ പൂജയ്ക്ക് വന്നത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടി സ്വന്തം കാർ ഓടിച്ച് വന്ന് പൂജയിൽ പങ്കെടുത്തു. അനു​ഗ്രഹിച്ച് എല്ലാ കാര്യങ്ങളിലും സഹായിച്ച് അദ്ദേഹം തിരിച്ച് പോയി. കൊച്ചിൻ ഹനീഫ്ക്കയാണ് അതിന്റെയൊക്കെ പിറകിൽ,' സമദ് മങ്കട പറഞ്ഞു. തനിക്ക് സിനിമ ചെയ്യാൻ എല്ലാ പിന്തുണയും നൽകിയത് കൊച്ചിൻ ഹനീഫ ആണെന്നും സമദ് മങ്കട പറഞ്ഞു.

    Read more about: suresh gopi mammootty
    English summary
    samad mankada about mammootty and suresh gopi; shares an incident from kichamani mba movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X