Don't Miss!
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പിണക്കം മറന്ന് മമ്മൂട്ടിയെത്തി, ഒറ്റയ്ക്ക് തിരിച്ച് പോയി; സുരേഷ് ഗോപിയെക്കുറിച്ച് സംവിധായകൻ
മലയാള സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് സുരേഷ് ഗോപിയും മമ്മൂട്ടിയും. നിരവധി സിനിമകളിൽ തുടക്ക കാലത്ത് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ന്യൂഡൽഹി, ദ കിംഗ്, ധ്രുവം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. എന്നാൽ കരിയറിൽ പിന്നീട് സൂപ്പർ താരങ്ങളായി വളർന്ന രണ്ട് പേരും ഇടക്കാലത്ത് പിണങ്ങുകയുമുണ്ടായി.
ഏറെ നാൾ ഈ പിണക്കം നീണ്ടു നിന്നെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും അന്നുണ്ടായെങ്കിലും എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ന് കൃത്യമായ വിവരം ഇല്ല.
മമ്മൂട്ടി നായകനായെത്തിയ ചരിത്ര സിനിമ പഴശ്ശിരാജയിൽ മറ്റൊരു പ്രധാന കഥാപാത്രമായ എടച്ചേന കുങ്കന്റെ റോൾ സുരേഷ് ഗോപിക്കായിരുന്നു സംവിധായകൻ ഹരിഹരൻ നൽകിയത്. എന്നാൽ സുരേഷ് ഗോപി ഈ വേഷം ചെയ്യാൻ തയ്യാറായില്ല. പകരം ശരത് കുമാറാണ് ഈ സിനിമ ചെയ്തത്.
മമ്മൂട്ടിയുമായുള്ള അസ്വാരസ്യം മൂലമാണ് സുരേഷ് ഗോപി ഈ റോൾ വേണ്ടെന്ന് വെച്ചതെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇത്തരം വാർത്തകൾ പ്രചരിക്കുന്ന കാലത്ത് സുരേഷ് ഗോപിയുടെ കിച്ചാമണി എംബിഎ എന്ന സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടി എത്തിയതിനെ പറ്റി സംസാരിക്കുകയാണ് സിനിമയുടെ നിർമാതാവും സംവിധായകനുമായ സമദ് മങ്കട.
'അഴിമതിക്കായി ഒരു ഏജൻസി എന്ന ആശയം അന്ന് പുതുമയുള്ളതായിരുന്നു. അതിനാൽ തന്നെ പുതുമ തോന്നുന്ന ഒരാൾ ചെയ്യണം എന്ന് തീരുമാനിച്ചു. സുരേഷ് ഗോപി അന്ന് ആക്ഷൻ മൂവികൾ ചെയ്ത് ത്രസിപ്പിച്ച് നിൽക്കുന്ന സമയമാണ്. സുരേഷ് ഗോപിയോട് കഥ പറയാൻ തീരുമാനിച്ചു'
'അതുവരെ ആക്ഷൻ ചെയ്യുന്ന ഗാംഭീര്യമുള്ള സുരേഷ് ഗോപിയെ ആണ് പ്രേക്ഷകർ കണ്ടത്. പക്ഷെ കിച്ചാമണി എംബിഎയിൽ ഫൈറ്റ് രംഗങ്ങളിൽ പോലും കോമഡി ആണ്. അതിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ക്യാമറമാൻ സുകുമാറിനോടാണ്. കൂടെ നിന്ന് ഓരോ സീനും ചെയ്യേണ്ടതെങ്കനെയെന്ന് പറഞ്ഞത്. നല്ല ടെക്നിക്കൽ പെർഫക്ഷനോടെയാണ് ആ സിനിമ ചെയ്തത്'
'സുരേഷ് ഗോപി സക്രിപ്റ്റ് മുഴുവനും വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ലുക്ക് അതിനനുസരിച്ച് മാറ്റി. ആദ്യ സീനിന്റെ ടേക്ക് തന്നെ ഓക്കെ ആയിരുന്നു. പക്ഷെ കുറച്ച് കൂടി നന്നാവട്ടെ എന്ന് കരുതി മൂന്ന് തവണ എടുത്തു. സിനിമയുടെ പൂജയ്ക്ക് സുരേഷ് ഗോപി വന്നിരുന്നില്ല. പൂജയ്ക്ക് വന്നാൽ സിനിമ പരാജയപ്പെടുമെന്ന തോന്നലുണ്ട്. ഞാനൊരു പൂജയ്ക്കും പോവാറില്ലെന്ന് പറഞ്ഞു'
'ആ പൂജയ്ക്ക് വന്നത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടി സ്വന്തം കാർ ഓടിച്ച് വന്ന് പൂജയിൽ പങ്കെടുത്തു. അനുഗ്രഹിച്ച് എല്ലാ കാര്യങ്ങളിലും സഹായിച്ച് അദ്ദേഹം തിരിച്ച് പോയി. കൊച്ചിൻ ഹനീഫ്ക്കയാണ് അതിന്റെയൊക്കെ പിറകിൽ,' സമദ് മങ്കട പറഞ്ഞു. തനിക്ക് സിനിമ ചെയ്യാൻ എല്ലാ പിന്തുണയും നൽകിയത് കൊച്ചിൻ ഹനീഫ ആണെന്നും സമദ് മങ്കട പറഞ്ഞു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍