പരാതി പറഞ്ഞ വനിതാ നിർമാതാവിനോട് ലിസ്റ്റിന്റെ പ്രതികരണം, മണിയൻപിള്ള രാജു ചേട്ടനെ പോലുള്ളവർക്ക് പെൻഷൻ: സാന്ദ്ര
പ്രൊഡ്യൂസേർസ് അസോസിയേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിക്കാൻ സാന്ദ്ര തോമസ് പർദ ധരിച്ചെത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. സംഘടനയുടെ ഭാരവാഹികളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് സാന്ദ്ര നേരത്തെ പരാതിപ്പെട്ടിരുന്നു. പ്രൊഡ്യൂസേർസ് അസോസിയേഷൻ ട്രഷററും നിർമാതാവുമായി ലിസ്റ്റിൻ സ്റ്റീഫനെതിരെ ശക്തമായി സാന്ദ്ര തോമസ് സംസാരിക്കുന്നുണ്ട്. ലിസ്റ്റിനെതിരെ പുതിയ അഭിമുഖത്തിലും സാന്ദ്ര സംസാരിക്കുന്നുണ്ട്. പരാതി പറഞ്ഞ വനിതാ നിർമാതാവിനോട് ലിസ്റ്റിൻ വളരെ മോശമായാണ് സംസാരിച്ചതെന്ന് സാന്ദ്ര പറയുന്നു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ലിസ്റ്റിൻ തന്നെ പരിഹസിച്ചതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. മറ്റൊരു വനിതാ നിർമാതാവിന് ദുരനുഭവം ഉണ്ടായെന്ന് പറഞ്ഞപ്പോൾ അത് ചേച്ചിയുടെ ഡ്രെെവിംഗ് ടെസ്റ്റ് ചെയ്തതായിരിക്കും എന്ന് തമാശയാക്കി കളിച്ച് ചിരിച്ച ആളാണ്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ആളാണ് അങ്ങനെ പറയുന്നതെന്ന് ആലോചിക്കണം. ഒരു സ്ത്രീ ഒരു വളരെ വിഷമത്തോടെ ഒരു പരാതി പറയുമ്പോൾ ഔദ്യോഗിക പൊസിഷനിൽ ഇരിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ ഇങ്ങനെയാണ് പറഞ്ഞത്. ആ വ്യക്തി പരിഹസിച്ചതിൽ എനിക്ക് യാതൊരു അത്ഭുതവും തോന്നാനില്ല. അയാൾ മറുപടി പോലും അർഹിക്കുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളതന്ന് സാന്ദ്ര തോമസ് പറയുന്നു.

പണവും പ്രതാപവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരാണ് അവരെല്ലാവരും. ഏറ്റവും ശക്തരായ പുരുഷൻമാർക്കെതിരെ നിന്നാണ് ഞാൻ ഒരു സ്ത്രീ ഒറ്റയ്ക്ക് പൊരുതുന്നത്. അതിലെനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നുണ്ട്. ഞാൻ പത്രിക സമർപ്പിക്കാൻ പോകുന്നു എന്നറിഞ്ഞത് കൊണ്ടാണ് എനിക്കെതിരെ ലിസ്റ്റിൻ മാനനഷ്ടത്തിന് കേസ് കൊടുത്തത്.
ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ പ്രൊഡ്യൂസേർസ് അസോസിയേഷന് ലഭിക്കുന്ന ഫണ്ട് കൃത്യമായി പെൻഷൻ കൊടുക്കാൻ ഉപയോഗിക്കും. അസോസിയേഷനിൽ ആകെ 2000-3000 രൂപയാണ് പെൻഷൻ. അതും കൊടുക്കുന്നവർ ഇവരോട് അടുപ്പമായി നിൽക്കുന്നവർക്കാണ്. മാത്രമല്ല പെെസ കൊണ്ടും പവർ കൊണ്ടും എല്ലാം നല്ല രീതിയിൽ നിൽക്കുന്ന ആളുകൾക്ക്.

മണിയൻ പിള്ള രാജു ചേട്ടനെ പോലുള്ള ആളുകൾക്കൊക്കെയാണ് പെൻഷൻ കൊടുക്കുന്നത്. അവർക്കതിന്റെ ആവശ്യം പോലുമില്ല. ആവശ്യക്കാരായ ഒരുപാട് നിർമാതാക്കളുണ്ട്. നിർമാതാക്കളുടെ പെെസയ് ഫുഡ് അടിച്ച് കുറ്റവും പറഞ്ഞ് പോകുന്നതല്ലാതെ ഒരു കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചെയ്തിട്ടില്ലെന്നും സാന്ദ്ര തോമസ് വിമർശിക്കുന്നുണ്ട്. സിനിമാ രംഗത്ത് നിന്നും തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫന് എന്താണ് അസോസിയേഷന്റെ റൂൾസെന്ന് അറിയില്ല. ഒന്നും അറിയാതെയാണ് ആ സ്ഥാനത്തിരിക്കുന്നതെന്ന് സാന്ദ്ര തോമസ് പറയുന്നു.
ഈയടുത്താണ് സാന്ദ്ര തോമസിനെതിരെ മാനനഷ്ടത്തിന് ലിസ്റ്റിൻ പരാതി നൽകിയത് തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ സാമ്പത്തിക താൽപര്യങ്ങൾക്ക് വേണ്ടി മലയാള സിനിമയെ ലിസ്റ്റിൻ ഒറ്റുകൊടുക്കരുതെന്നാണ് സാന്ദ്ര തോമസ് പറഞ്ഞത്. ഇതിനെതിരെയാണ് ലിസ്റ്റിൻ പരാതി നൽകിയത്. കേസ് നിയമപരമായി നേരിടുമെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. രണ്ട് കോടി രൂപയാണ് ലിസ്റ്റിൻ സ്റ്റീഫൻ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
പ്രൊഡ്യൂസേർസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാന്ദ്ര തോമസിന് നിരവധി പേർ അഭിനന്ദിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ എന്റെ വോട്ട് സാന്ദ്ര തോമസിന് എന്നാണ് എഴുത്തുകാരി കെആർ മീര സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ലിസ്റ്റിൻ സ്റ്റീഫനും സാന്ദ്ര തോമസും തമ്മിലുള്ള പ്രശ്നം തുടരുന്നുണ്ട്.


Click it and Unblock the Notifications











