Don't Miss!
- Technology ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
- Finance വിദേശ പഠനം; ബജറ്റ് തയ്യാറാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: രോഹിത് ഉറപ്പ്, ഓപ്പണിങ് പങ്കാളിയാര്? ഈ നാല് കൂട്ടുകെട്ടില്‍ ബെസ്റ്റ് ഏത്
- News 'രാഹുൽ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടി വന്നയാൾ, നുണ കൊണ്ട് മൂടാനാണ് മോദിയുടെ ശ്രമം'; പിണറായി
- Lifestyle കത്തുന്ന ചൂടില്‍ ശരീരത്തിന് കുളിര്‍മ; തണ്ണിമത്തന് നല്‍കും അത്ഭുത ഗുണങ്ങള്‍
- Automobiles ഓലയുടെ 500-ാമത്തെ ഷോറൂം കേരളത്തില്‍! സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ ലഭിച്ചത് ഈ നഗരത്തിന്
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് തിലകൻ; സ്വയംവരത്തിൽ അടൂർ ഗോപാലകൃഷ്ണൻ കാണിച്ച ഉളുപ്പില്ലായ്മ; ശാന്തിവിള ദിനേശൻ
മോഹൻലാലിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരിക്കുകയാണ്. കെആർ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് അടൂരിനെതിരെ വ്യാപക വിമർശനം ഉയരവെ ആണ് പരാമർശവും ചർച്ച ആയത്. ഇദ്ദേഹത്തിനെതിരെ വ്യാപക വിമർശനം ആണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്.
ഇപ്പോഴിതാ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ ഭാഷയിൽ സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശൻ. അടൂരിന് വലിയ പ്രശംസകൾ നേടിക്കൊടുത്ത സ്വയംവരം എന്ന സിനിമയിൽ വരെ അടൂർ കള്ളത്തരം കാണിച്ചെന്ന് ശാന്തിവിള ദിനേശൻ പറയുന്നു.
'അടൂരിന്റെ വർഗ ശത്രു ആണ് കെപി കുമാരൻ. പ്രശസ്ത നാടക കൃത്ത് കെടി മുഹമ്മദിന്റെ ഒരു റേഡിയോ നാടകം ചുരണ്ടി എടുത്ത് മാസങ്ങളോളും ഉറക്കം ഒഴിഞ്ഞ് സിനിമയുടേത് ആയ ചട്ടക്കൂട്ടിൽ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി'
'അതാണ് അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത സ്വയംവരം എന്നീ അടുത്ത കാലത്തും കെപി കുമാരൻ പറഞ്ഞു. ഇത്തവണ ജെസി ഡാനിയേൽ അവാർഡ് കെപി കുമാരന് കൊടുത്തപ്പോൾ ഇദ്ദേഹത്തിന് എന്തെല്ലാം വൈഷമ്യങ്ങൾ ഉണ്ടാവും എന്നറിയുമോ'
Also Read: ആരെങ്കിലും പറ്റിക്കുകയാണോ എന്നു കരുതി! പൃഥ്വിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് സുപ്രിയ
'എന്നിട്ട് സ്വയംവരത്തിന്റെ ടൈറ്റിലിൽ ഒരു ഉളുപ്പുമില്ലാതെ ഇടിട്ടുണ്ട് തിരക്കഥ സംഭാഷണം അടൂർ ഗോപാലകൃഷ്ണൻ, കുമാരൻ എന്ന്. കെപി കുമാരൻ എന്ന ഇനീഷ്യൽ പോലും വെച്ചില്ല. ആദ്യ സിനിമയിൽ തന്നെ ഇത്തരം പണികൾ തുടങ്ങിയ ആളാണ്. കെപി കുമാരൻ എന്ന് പറഞ്ഞാലല്ലേ അറിയൂ. അപ്പോൾ കെപി കുമാരൻ എന്നതിൽ നിന്നും കെപി അങ്ങ് വെട്ടിക്കളഞ്ഞു'
നടൻ തിലകന് അടൂർ ഗോപാലകൃഷ്ണനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും ശാന്തിവിള ദിനേശൻ സംസാരിച്ചു. 'അടൂരിന്റെ മതിലുകളിൽ ഒരു ജയിലറുടെ വേഷം അഭിനയ ചക്രവർത്തി എന്ന് പറയാവുന്ന തിലകൻ ചേട്ടൻ ചെയ്തിരുന്നു. അഭിനയം കഴിഞ്ഞ് പോയി മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു പോസ്റ്റ് കവർ കിട്ടി'
'കവർ പൊട്ടിക്കുമ്പോൾ മതിലുകളിൽ അഭിനയിച്ചതിന്റെ പ്രതിഫലം ആണ്. ഒരു ചെക്ക്. സത്യം പറഞ്ഞാൽ തിലകൻ ചേട്ടൻ ഞെട്ടി, പൊട്ടിത്തെറിച്ചു. കാരണം ഒരു സീരിയലിൽ അഭിനയിക്കാൻ പോവുന്ന സാധാ നടന് ഒരു ദിവസം കിട്ടുന്ന പ്രതിഫലമേ ഉള്ളൂ. ഇവരെല്ലാം അങ്ങനെയാണ്'
'ഒരു കോടി രൂപ വാങ്ങുന്ന മമ്മൂട്ടി അടൂർ ഗോപാലകൃഷ്ണന്റെ പടം വന്നാൽ അടൂർ കൊടുക്കുന്ന പൈസയേ വാങ്ങൂ. പക്ഷെ ഈ ചെക്ക് തന്നെ അപമാനിക്കുന്നതാണെന്ന് തിലകന് തോന്നി. തിലകൻ ചേട്ടൻ അത് പോലെ പൈസ ആ കവറിലിട്ട് ഒരു ലെറ്ററും എഴുതി തിരിച്ച് അയച്ചു'
'മേലിൽ എന്നെ അഭിനയിക്കാൻ വിളിക്കരുത്. ഈ ചെക്ക് മതിലിന്റെ ചെലവിന് എടുത്തോളൂ എന്ന് എഴുതി. പിന്നെ അടൂർ വിളിച്ചും കാണില്ല, വിളിച്ചാൽ പോവുകയും ഇല്ല,' ശാന്തിവിള ദിനേശൻ പറഞ്ഞു.
അഭിനയിക്കുന്നവർക്ക് പത്ത് പൈസ കൊടുക്കുകയില്ല, അമ്പലക്കുരങ്ങൻമാരെയും ചന്തക്കുരങ്ങൻമാരെയും പോലെ പരസ്പരം പോരടിക്കുന്നവരാണ് ആർട്ട് സിനിമാക്കാരെന്നും ശാന്തിവിള ദിനേശൻ ആരോപിച്ചു. ഇദ്ദേഹത്തിന്റെ ആരോപണങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്.
നേരത്തെയും പല പ്രമുഖ താരങ്ങൾക്കെതിരെ ശാന്തിവിള ദിനേശൻ സംസാരിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങളെ പറ്റി ഇദ്ദേഹം അടുത്തിടെ പറഞ്ഞത് ചർച്ചയായിരുന്നു. ഇരുവരും പ്രായത്തെ അംഗീകരിച്ച് കഥാപാത്രങ്ങൾ ചെയ്യണം എന്നായിരുന്നു ശാന്തിവിള ദിനേശൻ പറഞ്ഞത്.