Don't Miss!
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അന്ന് താൻ പറയുന്നത് കേൾക്കാൻ ആരും ശ്രമിച്ചില്ല, സംഭവിച്ചതിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക്ക്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്റ്റാർ മാജിക്കിനെ ചുറ്റിപ്പറ്റി വാർത്തകൾ പ്രചരിക്കുകയാണ്. താരങ്ങൾ പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാർ മാജിക്. ഈ ഷോയിൽ പങ്കെടുക്കാൻ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. മറ്റുള്ളവർ ചേർന്ന് താരത്തെ കളിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പരിപാടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു. രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നത്. സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായപ്പോൾ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് കളിയാക്കുന്ന മറ്റൊരു വീഡിയോ പുറത്ത് വന്നിരുന്നു. ഇതും പുറത്ത് വലിയ രീതിയിൽ വൈറലായിരുന്നു,
ഇപ്പോഴിത സ്റ്റാർ മാജിക് വേദിയിൽ സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കേരള കൗമുദി ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു സ്ക്രിപ്റ്റും നൽകിയിട്ടില്ല എന്നാണ് താരം പറയുന്നത്. ആ ഷോയിൽ സംഭവിച്ചത് പൂർണമായും സ്ക്രിപ്റ്റഡ് ആയ ഒന്നായിരുന്നെന്നു പറഞ്ഞ് താരങ്ങൾ എത്തിയിരുന്നല്ലോ? എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.''കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ പലപ്പോഴായി ആ ഷോയുടെ ഒരു ഭാഗമായിരുന്നു ഞാനും. സൗഹൃദം പങ്കിടലും തമാശയും ചിരിയും കളിയുമൊക്കെയായാണ് ഷോയുടെ ഒരു പോക്ക്. ഷോയുടെ അവതാരക ഉൾപ്പെടെ പലപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യമാണ് അത് സ്ക്രിപ്റ്റഡ് ഷോ അല്ലെന്നും അവിടെ നടക്കുന്നതെല്ലാം ഓൺ ദി സ്പോട്ട് കണ്ടന്റ് ആണെന്നും. ഇത് പ്രേക്ഷകരോട് പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ പേരിൽ ഒരു പ്രശ്നം വരുമ്പോൾ മാത്രം അതെങ്ങനെ സ്ക്രിപ്റ്റഡ് ആവുന്നു എന്നതിനെ പറ്റി എനിക്കറിയില്ല. പ്രേക്ഷകർ തന്നെ ഇത് വിലയിരുത്തട്ടെ''- സന്തോഷ് പണ്ഡിറ്റ് പറയുന്നു.
കുടുംബവിളക്ക്; വേദികയെ കാണാൻ ഹോട്ടലിൽ സിദ്ധാർത്ഥ്, ബിൽ അടച്ചു, സിദ്ധു പൊളിയാണെന്ന് പ്രേക്ഷകർ
ഷോയിൽ അതിഥികളായെത്തിയ നടിമാർ സന്തോഷ് പണ്ഡിറ്റിനെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചതാണെന്ന് കരുതുന്നുണ്ടോ? എന്നും അവതാരകൻ സന്തോഷ് പണ്ഡിറ്റിനോട് ചോദിക്കുന്നുണ്ട്. '' മലയാള സിനിമയിലെ അറിയപ്പെടുന്ന നടിമാരാണ് ഷോയിലുണ്ടായിരുന്നത്. അവർ ഇങ്ങനെയൊരു സ്ക്രിപ്റ്റിന് നിന്നുകൊടുക്കുമ്പോൾ സ്വന്തമായി എന്തെങ്കിലുമൊക്കെ ചിന്തിക്കാമായിരുന്നല്ലോ. അത്ര മാത്രമേ പറയാനുള്ളൂ''... എന്നായിരുന്നു മറുപടി. ''അവർ തന്നെയാണല്ലോ ഇത് സ്ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നു എന്ന് പറഞ്ഞെത്തിയത്. ആ ഫ്ളോറിൽ അന്നുണ്ടായിരുന്ന എനിക്ക് അവിടെ ഒരു സ്ക്രിപ്റ്റും തന്നിട്ടില്ല. ഒരു പക്ഷേ അവർക്കിത് സ്ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നിരിക്കാം. അങ്ങനെയെങ്കിൽ അവർ മനഃപൂർവം ആരുടെയൊക്കെയോ ആയുധങ്ങൾ ആവുകയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ ടാർജറ്റ് ചെയ്തിരിക്കുന്ന ചിലരുണ്ട്. അത് ഇന്നും ഇന്നലെയും ആരംഭിച്ചതല്ലല്ലോ... മിമിക്രിക്കാർക്ക് എന്നും എന്നോട് വിരോധമായിരുന്നു. ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. അവരെ അതിനുവേണ്ടി ചിലർ ഉപയോഗിച്ചതാവാം. മലയാള സിനിമയിലെ അറിയപ്പെടുന്ന നടിമാരാണ് ഷോയിലുണ്ടായിരുന്നത്. അവർ ഇങ്ങനെയൊരു സ്ക്രിപ്റ്റിന് നിന്നുകൊടുക്കുമ്പോൾ സ്വന്തമായി എന്തെങ്കിലുമൊക്കെ ചിന്തിക്കാമായിരുന്നല്ലോ. അത്ര മാത്രമേ പറയാനുള്ളൂ''. നടൻ പറയുന്നു.
സുശീലയുടെ അച്ഛനായിരുന്നു നെടുമുടി വേണുവുമായുള്ള വിവാഹത്തെ എതിർത്തത്, കാരണം രക്തബന്ധം
അന്ന് സംഭവിച്ചതിനെ കുറിച്ചു സന്തോഷ് പണ്ഡിറ്റ് ആവർത്തിക്കുന്നുണ്ട്. ''അവർ ആദ്യം എന്നോട് ഒരു പാട്ട് പാടാൻ പറഞ്ഞു. ഏത് പാട്ടാണ് പാടേണ്ടതെന്നും പറഞ്ഞു. ഞാൻ ആദ്യം വിചാരിച്ചത് ഞാൻ പാടുന്ന യുഗ്മഗാനത്തിന്റെ ഫീമെയിൽ വേർഷൻ അവർ പാടാൻ പ്ലാനിട്ടിരിക്കുന്നു എന്നാണ്. പാടിക്കഴിഞ്ഞപ്പോൾ ഉടനെ അവർ രണ്ടാമതൊരു പാട്ട് പാടാൻ പറഞ്ഞു. പക്ഷേ ആ പാട്ടിന് ബദലായി ആദ്യം പാടിയ പാട്ട് തന്നെ അവർ പാടി. അവരുടെ കൈയിൽ നിന്നും സംഭവം പാളി. ഞാൻ രണ്ടാമത് ഏതു പാട്ട് പാടുമെന്ന് അവർക്കൊരു ഐഡിയ ഉണ്ടായിരുന്നില്ല. പിന്നെയും ഞാൻ പാടിയ പാട്ടുകൾക്ക് അവർ മറ്റു പാട്ടുകളുടെ വേർഷൻ കൊണ്ടുവന്നു കണ്ടന്റ് മുന്നോട്ട് കൊണ്ടുപോയി. പക്ഷേ ഇതൊന്നും മനസിലാവാത്ത പലരും അവിടെയുണ്ടായിരുന്നു. പ്രത്യേകിച്ച് ഐശ്വര്യ, ബിനീഷ് തുടങ്ങിയവരുടെയൊക്കെ മുഖഭാവത്തിലും സംസാരത്തിലുമൊക്കെ അവിടെ നടക്കുന്നത് ഒരുപന്തികേടാണല്ലോ എന്നത് പ്രകടമായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോഴും അവിടെ പല മിമിക്രിക്കാർക്കും ആ നടിമാർക്കുമൊക്കെ അവർ ജയിച്ചുവെന്ന ഒരു ഭാവം തന്നെയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അടിച്ചമർത്തി എന്ന രീതിയിലുള്ള ഒരു ഭാവമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
Recommended Video
ആ ഫ്ലോറിൽ പ്രതികരിക്കാത്തതിനെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആ ഷോയിൽ ഞാൻ എന്തെങ്കിലും സംസാരിച്ചുതുടങ്ങുമ്പോഴേ ചിരിയും അട്ടഹാസവുമൊക്കെ കൊണ്ട് അതിനെ മറക്കാൻ പലരും ശ്രമിച്ചിരുന്നു. അന്നത്തെ ആ സംഭവത്തിലും ഞാൻ പലതും പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്നെ കേൾക്കാൻ ആരും ശ്രമിച്ചില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി