Don't Miss!
- Technology ഹാക്കർമാർക്ക് പിടി കൊടുക്കല്ലേ! യുപിഐ പിൻ വേഗം മാറ്റിക്കോ! ചെയ്യേണ്ടത് ഇത്രമാത്രം
- News ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം: പത്തനംതിട്ടയില്‍ പരാതി പ്രളയം, ഏറ്റവും കൂടുതല്‍ അടൂരില്‍
- Lifestyle ഭക്ഷണം കഴിഞ്ഞുള്ള നടത്തം ആയുസ്സിന്റെ താക്കോല്‍; ആരോഗ്യഗുണങ്ങള്‍ അനവധി
- Automobiles മാരുതി വരെ പറയൂല ഇത് ആള്ട്ടോയാണെന്ന്! വൈറലായി മോഡിഫിക്കേഷന് വീഡിയോ
- Sports IPL 2024: തീപാറും പോരാട്ടം, മുംബൈ vs രാജസ്ഥാന്; ടോസ് 7 മണിക്ക്
- Finance 180 കമ്പനികളിൽ ഓഹരി നിക്ഷേപവുമായി അമിത് ഷാ, ഭാര്യയ്ക്ക് 20 കോടിയുടെ നിക്ഷേപം, കമ്പനികൾ ഏതൊക്കെ എന്നറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
14 വര്‍ഷത്തോളം വേണു എന്റെ സിനിമകളില്‍ അഭിനയിച്ചില്ല, പിണക്കത്തെ കുറിച്ച് സത്യന് അന്തിക്കാട്
മലയാള സിനിമയേയും ആരാധകരേയും ഞെട്ടിച്ച ഒരു വിയോഗമായിരുന്നു നടന് നെടുമുടി വേണുവിന്റേത്. 2021 ഒക്ടോബര്‍11 ആയിരുന്നു അദ്ദേഹം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ഇനിയും നെടുമുടി വേണു ഇല്ലയെന്നുളള സത്യം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ താരം മലയാളത്തിലും തമിഴിലുമായി 500ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1972ല്‍ പുറത്തിറങ്ങിയ 'ഒരു സുന്ദരിയുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സിനിമ കരിയര്‍ ആരംഭിക്കുന്നത്. റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമായ പുഴുവിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിറകണ്ണുകളോടെയാണ് ഈ രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടിരുന്നത്. മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലും നെടുമുടി വേണു അഭിനയിച്ചിരുന്നു. ഈ ചിത്രവും ഉടനെ തിയേറ്ററുകളില്‍ എത്തും.
സഹപ്രവര്‍ത്തകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു നെടുമുടി വേണു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും നല്ല ബന്ധമായിരുന്നു നടന്. ഇപ്പോഴിതാ നെടുമുടി വേണുമായിട്ടു്ള്ള പിണക്കത്തെ കുറിച്ച് പറയുകയാണ് സംവിധായകന് സത്യന് അന്തിക്കാട്. ഈ അടുത്തിടെ സിനിമ ഡാഡി എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മകള്‍ സിനിമയുടെ പ്രെമോഷന്റെ ഭാഗമായിട്ടായിരുന്നു സംവിധായകന് എത്തിയത്.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...'ഒരിക്കല്‍ ഞാനും വേണുവും തമ്മില്‍ ഒരു പിണക്കമുണ്ടായി. വേണു പിണങ്ങിയില്ല, പക്ഷേ ഞാന്‍ പിണങ്ങിയിരുന്നു. അതിന് കാരണവും ഉണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ എന്റെ സിനിമകളില്‍ എപ്പോഴും വേണുവും ഉണ്ടാകും. പിന്നീട് വലിയ ഒരു ഗ്യാപ്പ് വന്നു. അതായത് ഒരു 14 വര്‍ഷത്തോളം വേണു എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടില്ല,' സത്യന് അന്തിക്കാട് പറഞ്ഞു.
'അതിനുള്ള ഒരു കാരണം എന്നത് എന്റെ ഒരു സിനിമ വിദേശത്ത് എടുക്കുമ്പോള്‍ വേണുവിനെ വിളിച്ചപ്പോള്‍, വിസ കൊടുത്തിട്ടും വേണുവിന് വരാന്‍ സാധിച്ചില്ല. അത് എനിക്ക് വലിയ വിഷമമായി. പിന്നെ എന്റെ അടുത്ത പടത്തിനും പിന്നത്തെ പടത്തിനും വേണുവിനെ വിളിച്ചില്ല. കാരണം ഇതല്ലെങ്കിലും വേണു പിന്നീടുള്ള എന്റെ പടങ്ങളില്‍ ഇല്ലാതായി', സംവിധായകന് കൂട്ടിച്ചേര്‍ത്തു.
'പിന്നീട് ഒരു സ്റ്റേറ്റ് അവാര്‍ഡ് പരിപാടിയില്‍ വെച്ച് വേണു എന്റെ അടുത്ത് വന്നു. ഒരാളെ കൊന്നാല്‍ 12 വര്‍ഷമാണ് ജീവപര്യന്തത്തിന്റെ ശിക്ഷ. ഞാന്‍ ആരെയും കൊന്നിട്ടില്ലല്ലോ, 14 കൊല്ലമായി എന്ന് വേണു എന്നോട് പറഞ്ഞു. ഞാന്‍ അത് ഓര്‍ത്തില്ല, നമ്മള് അതിനെ കുറിച്ച് പലപ്പോഴും ചിന്തിക്കുന്നുമില്ല എന്ന് പറഞ്ഞു. അതെല്ലാം ഒരു സ്നേഹത്തിന്റെ പരിഭവങ്ങളാണ്. അതല്ലാതെ കാര്യമായ പരിഭവങ്ങള്‍ ഉണ്ടാകാറില്ല,' നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്മ പങ്കുവെച്ച് കൊണ്ട് സത്യന് അന്തിക്കാട് പറഞ്ഞു.
മകളാണ് സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഏപ്രില്‍ 29 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. ജയറാം, മീര ജാസ്മിന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സാണ് നിര്‍മിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസന്, നസ്ലിന് കെ. ഗഫൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമാണ സിനിമയ്ക്ക് ലഭിക്കുന്നത്.
-
ചുറ്റുമുള്ള മനുഷ്യരെ കണ്ണടച്ച് വിശ്വസിച്ചു; എന്നിട്ടും പഠിച്ചില്ല; ശ്രീവിദ്യയെക്കുറിച്ച് മധു
-
'നിങ്ങളുടെ കംഫർട്ടിന് ജീവിക്കാൻ പറ്റിയ ഇടമല്ല ഹൗസ്, ഞാൻ എന്തിന് നിങ്ങളെ എയിം ചെയ്യണം?'; ക്ഷുഭിതനായി മോഹൻലാൽ
-
അവസാന ആഴ്ച ജാന്മണി ഒരുപാട് ഒതുങ്ങിയിരുന്നു; ഇത്രയും തകർന്ന് കരഞ്ഞ് പുറത്ത് പോയ ഒരാൾ വേറെയില്ല; കുറിപ്പ്