Don't Miss!
- Technology ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
- Finance വിദേശ പഠനം; ബജറ്റ് തയ്യാറാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: രോഹിത് ഉറപ്പ്, ഓപ്പണിങ് പങ്കാളിയാര്? ഈ നാല് കൂട്ടുകെട്ടില്‍ ബെസ്റ്റ് ഏത്
- News 'രാഹുൽ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടി വന്നയാൾ, നുണ കൊണ്ട് മൂടാനാണ് മോദിയുടെ ശ്രമം'; പിണറായി
- Lifestyle കത്തുന്ന ചൂടില്‍ ശരീരത്തിന് കുളിര്‍മ; തണ്ണിമത്തന് നല്‍കും അത്ഭുത ഗുണങ്ങള്‍
- Automobiles ഓലയുടെ 500-ാമത്തെ ഷോറൂം കേരളത്തില്‍! സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ ലഭിച്ചത് ഈ നഗരത്തിന്
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
മഞ്ജു വാര്യര്‍ ഡ്രൈവിങ് പഠിക്കുന്ന കാലത്ത് എന്നെ പറ്റിക്കുമായിരുന്നു; കഥ പറഞ്ഞ് സത്യന് അന്തിക്കാട്
അഭിനയത്തിലാണെങ്കിലും നൃത്തിലായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞിരുന്നു. ഇന്ന് മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി വളര്‍ന്ന മഞ്ജു വാര്യരെ ആദ്യമായി കണ്ടുമുട്ടിയത് മുതല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയതിനെ കുറിച്ചുമൊക്കെ സംവിധായകന് തുറന്ന് പറഞ്ഞിരുന്നു.
സല്ലാപത്തിന്റെ ലൊക്കേഷനില്‍ നിന്നും ആദ്യമായി കണ്ട പെണ്‍കുട്ടിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അഭിനയിക്കാനുള്ള മിടുക്കിനൊപ്പം മഞ്ജു വാര്യരൊരു കുറുമ്പത്തിയായിരുന്നു. തുടക്ക കാലത്ത് എന്നും രാവിലെ തന്നെ വിളിച്ച് പറ്റിച്ചിരുന്ന മഞ്ജു വാര്യരുടെ തമാശയെ കുറിച്ച് മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ സത്യന് അന്തിക്കാട് സൂചിപ്പിച്ചിരിക്കുകയാണ്.
അക്കാലത്ത് സിനിമ തിരക്കുകള്‍ക്ക് ശേഷം നാട്ടിലുള്ളപ്പോള്‍ വേറൊരു രീതിയിലും മഞ്ജു എന്നെ ഞെട്ടിക്കാറുണ്ടായിരുന്നു എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. ഒരു ദിവസം അതിരാവിലെ മഞ്ജു എന്നെ ഫോണില്‍ വിളിച്ചു. 'അങ്കിളിന്റെ ഗേറ്റിനടുത്ത് മൂന്ന് ചെറിയ സൈക്കിളുകളും കാറിന്റെ വലുതഭാഗത്ത് ഒരു വലിയ സൈക്കിളും ഇരിപ്പുണ്ടോ എന്നാണ് ചോദ്യം? ഉണ്ടെന്ന് ഞാനും പറഞ്ഞു. എന്റെ മൂന്ന് മക്കളും സൈക്കിളിലാണ് സ്കൂളില്‍ പോകുന്നത്. വലിയ സൈക്കിള്‍ എന്റേതും. എങ്ങനെ നിനക്ക് മനസിലായെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതൊക്കെ മനസിലായെന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം.
അടുത്ത ദിവസം രാവിലെ വീണ്ടും മഞ്ജുവിന്റെ ഫോണ്‍ വന്നു. ' ആ കിഴക്കേ മതിലനടുത്ത് കിണറിനോട് ചേര്‍ന്ന് കിടക്കുന്ന വാഴയില്ലേ, അതിന്റെ കുല നന്നായി മൂത്തു. വവ്വാലുകള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ സത്യമാണ്. കായ പഴുത്തു തുടങ്ങിയിരിക്കുന്നു. ഒന്ന് രണ്ടെണ്ണം വവ്വാലുകള്‍ കൊണ്ട് പോയി കഴിഞ്ഞു. എന്നാലും ഇതെങ്ങനെ മഞ്ജു അറിയുന്നു എന്നായി എന്റെ സംശയം.
വീടിന്റെ മുകളില്‍ വരാന്തയില്‍ ഇരുന്നാണ് പൊതുവേ ഞാന്‍ വായിക്കാറുള്ളത്. രാത്രി 11 മണി കഴിഞ്ഞിട്ടേ കിടക്കാറുള്ളു. ഒരാളും വീട്ടിലേക്ക് നോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സത്യം പറ മഞ്ജുവിനോട് ആരാണ് ഇതൊക്കെ പറഞ്ഞ് തരുന്നതെന്ന് ഞാന്‍ ചോദിച്ചു. ആരും പറഞ്ഞ് തരുന്നതല്ല, എനിക്ക് ജ്ഞാനദൃഷ്ടിയുണ്ടെന്ന് മനസിലാക്കിക്കോളാന്‍ മഞ്ജു പറഞ്ഞു. അന്ന് തന്നെ ഞാന്‍ ആ വാഴക്കുല വെട്ടി. പിറ്റേന്ന് രാവിലെ പതിവ് പോലെ മഞ്ജുവിന്റെ വിളി. വാഴക്കുല വെട്ടിയല്ലേ. നന്നായി, ഇത്തവണ ഞാനല്പം സീരിയസായെന്ന് മനസിലായപ്പോള്‍ അവള് സത്യം പറഞ്ഞു.
അക്കാലത്ത് മഞ്ജു ഡ്രൈവിങ് പഠിക്കുന്നുണ്ടായിരുന്നു. രാത്രി 12 മണിയോട് അടുപ്പിച്ച് കാര്‍ പുറത്തേക്ക് എടുക്കും. ആ സമയത്ത് റോഡില്‍ തിരക്കുണ്ടാവില്ല. അച്ഛനോ ചേട്ടനോ അടുത്ത കൂട്ടുകാരോ ഒക്കെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത്. പുള്ള് കഴിഞ്ഞ് കഴിഞ്ഞ് ചാഴൂര്‍ പെരിങ്ങോട്ടുകരവഴി അന്തിക്കാട്ടെത്തുമ്പോള്‍ മഞ്ജു പറയുമത്രേ, സത്യനങ്കിളിന്റെ വീടിന്റെ മുന്നിലൂടെ പോയി വരാമെന്ന്. പാതിരാത്രി എന്റെ വീടിന് മുന്നിലുള്ള ഡ്രൈവിങ് പഠനത്തിനിടയിലാണ് പിറ്റേന്നെന്നെ അമ്പരിക്കുന്ന കാര്യങ്ങള്‍ മഞ്ജു കണ്ടുപിടിക്കാറുള്ളത്.
Recommended Video
വര്‍ഷങ്ങളോളം നീണ്ട വലിയൊരു ഇടവേളയ്ക്ക് ശേഷം രണ്ടാം വരവിലും മഞ്ജുവിന്റെ രണ്ടാമത്തെ പടം എനിക്കൊപ്പമായിരുന്നു. 'എന്നും എപ്പോഴും'. അതിലും മഞ്ജുവിന്റെ ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട്. കലാമാസ്റ്ററുടെ സഹോദരി വൃന്ദയായിരുന്നു നൃത്ത സംവിധായിക. ഓരോ ഷോട്ട് കഴിയുമ്പോഴും വൃന്ദ മാസ്റ്റര്‍ വന്ന് പറയും, 'എന്തൊരു ടാലന്റാണ് ഈ കുട്ടിയ്ക്ക്. ടാലന്റ് മാത്രമല്ല ധൈര്യവും കുറുമ്പും എന്ന് ഞാനും തിരുത്തി പറയുമെന്നും സംവിധായകന് പറയുന്നു.
-
റസിയക്കാണോ പ്രാധാന്യമെന്ന് കാവ്യക്ക് സംശയം; എന്നെ വിളിച്ചു; ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ട റോൾ; കമൽ
-
കൈ ശോഷിച്ചു വന്നു, അവന് ജീവിതം അവസാനിപ്പിക്കാന്‍ തോന്നി; അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അമ്മ
-
ജാസ്മിൻ ഒറ്റയ്ക്ക് കുതിച്ചുയരുന്നു, അപകടം മനസിലാക്കി ഗബ്രി; ഒഴിവാകാനുള്ള ശ്രമമെന്ന് പ്രേക്ഷകർ