Don't Miss!
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Sports IPL 2024: ആദ്യ 16 ബോളില്‍ 31, അടുത്ത 21 ബോളില്‍ 19! വീണ്ടും ഫിഫ്റ്റിക്കു കളിച്ച് കോലി, വിമര്‍ശനം
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല! ശ്രീനി പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ലല്ലോ
Recommended Video
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ പരിശേധിച്ചാല്‍ സത്യന് അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകട്ടിലെത്തിയ സിനിമകളുടെ നീണ്ട നിര കാണാം. ശ്രീനിവാസന് തിരക്കഥ ഒരുക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അക്കാലത്ത് മോഹന്‍ലാല്‍ ആയിരുന്നു ഈ കൂട്ടുകെട്ടിലെ നായകന്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന് അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ഞാന്‍ പ്രകാശന് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്.
2018 അവസാനത്തോടെ റിലീസിനെത്തിയ സിനിമ തിയറ്ററുകളിലും ബോക്സോഫീസിലും ഗംഭീര അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. ഞാന്‍ പ്രകാശന്റെ വിജയത്തിനോടനുബന്ധിച്ച് പല അഭിമുഖങ്ങളിലും സത്യന് അന്തിക്കാട് മനസ് തുറന്ന് സംസാരിച്ചിരുന്നു. ഞാന്‍ പ്രകാശനിലെ ഡയലോഗ് മോഹന്‍ലാലിനെ കളിയാക്കാന്‍ വേണ്ടിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ഡിജിറ്റല്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അതിനെല്ലാം മറുപടിയുമായി സംവിധായകന് എത്തിയിരിക്കുകയാണ്.
ഫഹദായിരുന്നു യോഗ്യന്‍
ഞാന്‍ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും അതിന് തയ്യാറായിരുന്നു. എന്നാല്‍ ആ കഥ വന്ന് ചേര്‍ന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആള് ഫഹദ് ഫാസിലായിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാമെ്നനും സത്യന് അന്തിക്കാട് പറയുന്നു. മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്സാപ്പില്‍ അത്തരം പ്രചരണങ്ങളൊക്കെ വന്നിട്ടുണ്ട്.
മോഹന്‍ലാലിനെ ഉദ്ദേശിച്ചാണോ?
ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിതയാണെന്ന് പറഞ്ഞവരുണ്ട്. ശ്രീനിവാസന് പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ.. ഫഹദിന്റെ കഥാപാത്രം വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോള്‍ അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാവുമെന്ന് ശ്രീനിവാസന് പറയുന്ന സീനുണ്ട്. അത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണെന്ന തരത്തിലൊക്കെയാണ് വ്യാഖ്യനങ്ങള്‍ നടന്നത്. മോഹന്‍ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി. തിരിച്ചും അങ്ങനെ തന്നെയാണ്. അവര്‍ക്ക് പരസ്പരം തല്ലാനും ചീത്ത പറയാനുമൊക്കെ അധികാരമുണ്ട്.
യഥാര്‍ത്ഥ ഫഹദ് അതല്ല
ഫഹദ് അഭിനയിക്കുകയാണെന്ന് തോന്നുകയില്ലെന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. എന്റെ സിനിമകളില്‍ കണ്ട ആളല്ല യഥാര്‍ത്ഥ ഫഹദ്. അദ്ദേഹം ഫാസിലിന്റെ മകനായി ജനിക്കുകയും ഊട്ടിയില്‍ സ്കൂളില്‍ പഠിക്കുകയും അമേരിക്കയില്‍ ഉപരിപഠനം നടത്തുകയും ചെയ്ത ആളാണ്. അങ്ങനെയൊരാള്‍ ഒരു സദ്യയ്ക്ക് ഇരുന്ന് കയ്യില്‍ ഉരുള ഉരുട്ടി ഉണ്ടിട്ടുണ്ടെന്ന് പോലും ഞാന്‍ വിശ്വസിക്കുന്നില്ല. കഥാപാത്രമായി മാറി കഴിഞ്ഞാല്‍ അദ്ദേഹം അത്ഭുതപ്പെടുത്തും. അപാരമായ പകര്‍ന്നാട്ടമാണത്. പഴയ മോഹന്‍ലാലിനെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പലരും പറഞ്ഞു. മോഹന്‍ലാലിനെ അനുകരിക്കുകയല്ല, ആ അഭിനയശേഷി ഫഹദിന് കിട്ടിയെന്നതാണ് വസ്തുത.
ദുല്‍ഖര്‍ അച്ഛന്റെ മകനാണ്
ദുല്‍ഖര്‍ സല്മാന് സിനിമയോടുള്ള പ്രതിബദ്ധതയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു ഷോട്ടിന് അല്ലെങ്കില്‍ ഒരു സീനിന് വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ അത്രത്തോളം വലുതാണ്. അയാള്‍ അച്ഛന്റെ മകന് തന്നെയാണെന്നും സത്യന് പറയുന്നു.
അഭിമുഖത്തിന്റെ പൂർണ രൂപം
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ