Don't Miss!
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നാടോടിക്കാറ്റിന്റെ ക്ലൈമാക്സിൽ തിലകൻ ഇല്ല!! തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തി സത്യൻ അന്തിക്കാട്
ജനറേഷൻ മാറിയിട്ടും അന്നും ഇന്നും നാടോടിക്കാറ്റും പട്ടണത്തിൽ പ്രവേശവുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇന്നു സോഷ്യൽ മീഡിയയിലും സിനിമ ഗ്രൂപ്പുകളിലുമൊക്കെ ചിത്രം ചര്ഡച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത നാടോടിക്കാറ്റിൽ തിലകൻ ഇല്ലാതെ ക്ലൈമാക്സ് ചിത്രീകരിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
തേൻ വേട്ട, തവള ഇറച്ചി, വാറ്റിയെടുത്ത പാനീയം... 50 ദിവസത്തെ നേപ്പാൾ യാത്രാനുഭവം പങ്കുവെച്ച് ലെന
താരങ്ങളുടെ ഡേറ്റുകൾ തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായിരുന്നതു കൊണ്ട് മാസങ്ങൾ എടുത്താണ് ചിത്രം പൂർത്തികരിച്ചത്. അതിനിടയിൽ എടുത്ത രംഗങ്ങളുടെ എഡിറ്റിങ്ങും ഡബ്ബിങ്ങും ഒക്കെ പൂർത്തിയാക്കിയിരുന്നു. തിലകൻ ചേട്ടന്റെ ഡേറ്റിൽ പ്രശ്നം ഉണ്ടായിരുന്നതു കൊണ്ട് ക്ലൈമാക്സ് രംഗം ചിത്രീകരിച്ചിരുന്നില്ല. അതിനിടെ ചാലക്കുടിയിൽ വെച്ച് അദ്ദേഹത്തിന് കാർ അപകടം ഉണ്ടാവുകയും ഡോക്ടർമാർ അദ്ദേഹത്തിന് മൂന്ന് മാസത്തെ റെസ്റ്റ് പറയുകയും ചെയ്തു. പിന്നീട് തിലകൻ ചേട്ടൻ ഇല്ലാതെ എങ്ങനെ രംഗം ചിത്രീകരിക്കാം എന്നായിരുന്നു ഞങ്ങളുടെ അന്വേഷണം.
തലപുകഞ്ഞ ആലോചനയ്ക്കിടയിൽ പ്രതിസന്ധി മറി കടക്കാനുളള ഉത്തരം ലഭിക്കുകയായിരുന്നു. പവനായിയെ കൊണ്ടു വരാൻ അനന്ദൻ നമ്പ്യാർ തീരുമാനിക്കുന്ന രംഗമുണ്ട്. അതാണ് ക്ലൈമാക്സിലേയ്ക്ക് നയിക്കുന്ന രംഗം. തിലകൻ ചേട്ടന് വരാൻ പറ്റാത്ത കാരണം കൊണ്ട് അനന്ദൻ നമ്പയാരുടെ സഹായിയെ കൊണ്ട് ഒരു അഡീഷണൽ ഡയലോഗ് പറയിപ്പിക്കുകയായിരുന്നു.. ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ, അതായിരുന്നു ഡയലോഗ്. കൂടാതെ അവസാനം അനന്തന്‍ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീന്‍ വന്നപ്പോള്‍ കോസ്റ്റിയൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവച്ച് ആ സീന്‍ എടുത്തു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടു പോലും ഈ രഹസ്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും ഇത് ആർക്കും പിടി കിട്ടിയിട്ടുമില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!