Don't Miss!
- Sports IPL 2024: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ റിഷഭ്; സ്ക്രിനില്‍ ബാറ്റുകൊണ്ട് അടിച്ചു! വീഡിയോ വൈറല്‍
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, ജഗതിയുടെ ഈ ഡയലോഗിന്റെ സൃഷ്ടാവ് താനല്ല...
സിബിഐ എന്ന് കേൾക്കുമ്പോൾ മലയാളി ജനങ്ങളുടെ മനസ്സിൽ ആദ്യ ഓടിയെത്തുന്നത് കൈ രണ്ടും പിന്നിൽ കെട്ടി നിൽക്കുന്ന മമ്മൂട്ടിയുടെ മുഖമാണ്. മലയാളി പ്രേക്ഷകരുടെ സിബിഐ റോൾ മോഡലായി സേതുരാമയ്യർ മാറിയിട്ടുണ്ട്. എല്ലാ കാലത്തും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണിത്. കഥാപാത്രങ്ങളെ പോലെ തന്നെ സിനിമയിലെ ഡയലോഗുകളും. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാണ്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍... പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രത്തിലെ ഒരു ഡയലോഗായിരുന്നു ഇത്. ദിവസങ്ങൾക്ക് മുൻപ് ഈ ഡയലോഗ് പ്രേക്ഷകരുടെ ഇടയിൽ വീണ്ടും ചർച്ചയായിരുന്നു . ഇപ്പോഴിത ഈ ഡയലോഗിന്റെ സൃഷ്ടാവിനെ കുറിച്ച് തിരക്കഥകൃത്ത് എസ്എൻ സ്വാമി. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും താനെഴുതിയ സിനിമയിലെ ഒരു ഡയലോഗ് ജീവസ്സോടെ നില്‍ക്കുന്നത് സന്തോഷകരമാണ്. അതില്‍പരം മറ്റ് പ്രത്യേകതകളൊന്നും വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയില്ല. കൊലപാതകക്കേസ് അന്വേഷണമാണ് സിബിഐ ഡയറിക്കുറിപ്പിന്റെ പ്രമേയം. എന്നാല്‍ സാമ്പത്തിക ക്രമക്കേട് കേസിലാണ് സിബിഐ അഭിഭാഷകന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ആ സംഭാഷണം ഇന്നും പ്രസക്തിയോടെ നിലനില്‍ക്കുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമയും ഡയലോഗും ആളുകള്‍ നല്ലപോലെ ഓര്‍മ്മിക്കുന്നു
ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ പ്രഖ്യാപനം കഴിഞ്ഞത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി. ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ പറയുന്നത്. ഇത് അത്രയോറെ സുപരിചിതമല്ല കൊലപാതക രീതിയാണ്. മൂന്ന് വർഷം കൊണ്ടാണ് എസ് എൻ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ഇത് വരെ കാണാത്ത ഒരു വ്യത്യസ്ത കഥയായതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഏറെ സമയമെടുക്കണ്ടി വന്നു എന്നു തിരക്കഥകൃത്ത് എസ് എൻ സ്വാമി ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. സിനിമ പ്രേമികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് തിരക്കഥകൃത്ത് എസ് എൻ സ്വാമി പറഞ്ഞിരുന്നു. ചിത്രത്തിന്റേത് ഗംഭീര തിരക്കഥയാണെന്നാണ് ലഭിക്കുന്ന സൂചന.
Recommended Video
കഴിഞ്ഞ നാല് ഭാഗങ്ങളിലെ പോലെ സേതുരാമയ്യർ ആയി മമ്മൂട്ടി തന്നെയാണ് ചിത്രത്തിൽ എത്തുന്നത്.. അതുപോലെ ആദ്യ ഭാഗത്തിലെ താരങ്ങളായ മുകേഷും സായ് കുമാറും ചിത്രത്തിന്റെ അഞ്ചാം ഭാഗത്തുമുണ്ട്. നേരത്തെ ചെയ്ത ചാക്കോ, സത്യദാസ് എന്നീ കഥാപാത്രങ്ങൾ തന്നെയാണ് ഇവർ അവതരിപ്പിക്കുക. നടൻ രഞ്ജി പണിക്കർ അഞ്ചാം ഭാഗത്തിൽ എത്തുന്നുണ്ട്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.. തുടക്കം മുതൽ തന്നെ സിബി ഐ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുകേഷും ഉണ്ടായിരുന്നു.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്