Don't Miss!
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ചാരിറ്റി നിര്‍ത്തി സ്വന്തം കാര്യം നോക്കാമെന്ന് വിചാരിച്ചിട്ടുണ്ട്; ശരണ്യ മരണ ശേഷം കേട്ടതിനെ പറ്റി സീമ ജി നായർ
അഭിനയത്തിന് പുറമേ ചാരിറ്റിയിലൂടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയായി മാറിയ താരമാണ് സീമ ജി നായര്‍. നടി ശരണ്യ ശശി അടക്കം കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സഹായം എത്തിച്ച് കൊടുത്ത് സീമ ജീവകാരുണ്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്നത് കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളുമായിരുന്നു. പലപ്പോഴും ചാരിറ്റി നിര്‍ത്തണമെന്ന് തോന്നിയിട്ടും അതിന് സാധിക്കാതെ പോവുകയാണെന്ന് സീരിയല്‍ ടുഡേ മാഗസിന് നല്കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.
എല്ലാത്തിന്റെയും തുടക്കം അമ്മയിലൂടെയാണെന്ന് സീമ ജി നായര്‍
'എന്റെ ജീവിതം എന്റെ മാത്രം ജീവിതമായി കാണുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ ജീവിതം എന്റെയും കൂടെ ജീവിതമായിട്ടാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് എനിക്ക് ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നത്. അത് ഞാന്‍ കണ്ട് പഠിച്ചത് എന്റെ അമ്മയില്‍ നിന്നാണ്. രാവിലെ ജോലിയ്ക്ക് പോയി വൈകുന്നേരം പലരുടെയും കൈയ്യില്‍ നിന്നും കടം വാങ്ങി മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവമാണ് അമ്മയുടേത്. പെണ്‍കുട്ടികളുടെ കല്യാണങ്ങള്‍ക്കും മറ്റുമൊക്കെ അമ്മ സഹായിച്ചിരുന്നു. അങ്ങനെ അമ്മയില്‍ നിന്നും എല്ലാ സ്വഭാവവും കിട്ടിയിരിക്കുന്നത് എനിക്കാണ്'.
ചാരിറ്റി പ്രശസ്തിയ്ക്ക് വേണ്ടി ചെയ്ത് തുടങ്ങിയതൊന്നുമല്ല, ലക്ഷ്യത്തെ കുറിച്ച് സീമ പറയുന്നതിങ്ങനെ
'ചെറുപ്പും മുതലേ താന്‍ ഇങ്ങനെയാണ്. അതുകൊണ്ട് കൂട്ടുകാര്‍ക്കൊന്നും കൗതുകം തോന്നാറില്ല. അച്ഛന്റെ കടയില്‍ പോയിരുന്നാല്‍ പണപ്പെട്ടിയില്‍ നിന്ന് പണം എടുത്ത് മറ്റുള്ളവര്‍ക്ക് കൊടുക്കുമായിരുന്നു. വൈകുന്നേരം അച്ഛന് വരുമ്പോള്‍ ഒരു സാധനവും വിറ്റില്ലെന്ന് പറയുമായിരുന്നു. ഈ ഭൂമിയില്‍ നിന്ന് പോവുന്നതിന് മുന്‍പ് നന്മകള് ചെയ്യണമെന്നാണ് തന്റെ കാഴ്ചപാട്. അതുകൊണ്ടാണ് ജീവിതവും തൊഴിലും മറ്റുള്ളവരുടെ ജീവിതവും വേദനയും അറിഞ്ഞ് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നതെന്ന്' സീമ പറയുന്നു.
വാറ്റ് ചാരായം കടത്തിയതിന് അഞ്ജനയെ എയര്‍പോര്‍ട്ടില്‍ പിടിച്ചു; വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇറാനി!
ചാരിറ്റി നിര്‍ത്തണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നടി പറയുന്നതിങ്ങനെയാണ്..
'ഒരുപാട് തവണ ചാരിറ്റിയൊക്കെ നിര്‍ത്താം എന്ന് തോന്നിയിട്ടുണ്ട്. ചില സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മനസിനെ വേദനിപ്പിക്കുന്ന മോശം അനുഭവങ്ങളില്‍ നിന്നാണ്. പക്ഷേ പുറത്ത് നിന്നുള്ളവരില്‍ നിന്നും അങ്ങനെ ഉണ്ടായിട്ടില്ല. നമ്മുടേതായി ഒത്തിരി പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ഇത് വേണോ എന്ന് വിചാരിച്ചിട്ടുണ്ട്. ഉദ്ദാഹരണം പറഞ്ഞാല്‍ ശരണ്യയുടെ കാര്യമാണ്. അവളുടെ ചികിത്സയ്ക്കും വീട് ഉണ്ടാക്കിയതിനുമൊക്കെ പൈസ വന്നത് ശരണ്യയുടെ അക്കൗണ്ടിലേക്ക് തന്നെയാണ്. ശരണ്യ പോയതിന് ശേഷവും വീടിന്റെ ആധാരവും പവര്‍ ഓഫ് അറ്റോണിയും ഞാന്‍ വാങ്ങിച്ച് വെച്ചിരിക്കുകയാണ് എന്നൊക്കെയാണ് പറയുന്നത്. കുറച്ച് കാലം കഴിയുമ്പോള്‍ സീമ ജി നായര്‍ ആ വീടും കൊണ്ട് പോകും എന്നൊക്കെയാണ് ഓരോരുത്തരും പറയുന്നത്. ഇതൊക്കെ കേട്ടപ്പോള്‍ എല്ലാം നിര്‍ത്താം എന്ന് തോന്നി'.
Recommended Video
അങ്ങനെ വിചാരിക്കുന്നിടത്ത് നിന്നും മറ്റൊന്ന് താന്‍ തുടങ്ങി വെക്കും. ഞാന്‍ അതിന്റെ പിന്നാലെ പോവും. എനിക്ക് ഇത് നിര്‍ത്താന്‍ കഴിയില്ല. നിര്‍ത്തണം എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ ആരെങ്കിലും സഹായം ചോദിച്ച് വിളിയ്ക്കും. അത് കണ്ടില്ല, കേട്ടില്ല എന്ന് നടിയ്ക്കാന്‍ എനിക്ക് സാധിക്കില്ല. മറ്റ് താരങ്ങളെ പോലെ അഭിനയം മാത്രമെന്ന് കരുതി ജീവിക്കാന്‍ എനിക്ക് കഴിയില്ല. എത്ര എതിര്‍പ്പുകള്‍ ഉണ്ടായാലും എനിക്ക് പറ്റുന്നത് പോലെ ഇനിയും ആളുകളെ സഹായിക്കുമെന്നാണ് സീമ പറഞ്ഞ് നിർത്തുന്നത്.
ആ വാക്കു പാലിക്കാന്‍ എനിക്ക് സാധിച്ചില്ല; അവളെ കണ്ടപ്പോള്‍ ശരണ്യയെ ആണ് ഓര്‍മ്മ വന്നത്, സീമ ജി നായര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി