Don't Miss!
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ആനിയുടെ കഴുത്തില്‍ രണ്ട് തവണ താലിക്കെട്ടി; വിമാനത്തില്‍ നിന്നും മോതിരം മാറി കഥ പറഞ്ഞ് ഷാജി കൈലാസ്
സുരേഷ് ഗോപിയെ നായകനാക്കി നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ഷാജി കൈലാസ്. സിനിമയ്ക്കുള്ളിലും പുറത്തും ഇതേ സൗഹൃദം ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ആനിയുമായി ഒളിച്ചോടിയ ഷാജിയ്ക്ക് സുരേഷ് ഗോപി രക്ഷകനായി വരുന്നതും.
സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ചാണ് നടി ആനിയും സംവിധായകന് ഷാജി കൈലാസും വിവാഹിതരായെന്ന കഥ മുന്‍പ് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ രണ്ട് തവണ ആനിയുടെ കഴുത്തില്‍ താലിക്കെട്ടിയിട്ടുണ്ടെന്നും ആകാശത്ത് വച്ച് മോതിരം മാറ്റം നടന്നതിനെ പറ്റിയും കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ഷാജി കൈലാസ് വെളിപ്പെടുത്തുകയാണ്.
രുദ്രാക്ഷത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് താനും ആനിയും പ്രണയത്തിലായതെന്ന വാദവും ഷാജി കൈലാസ് തള്ളി കളഞ്ഞു.
'രുദ്രാക്ഷത്തിന്റെ സംവിധായകനായി ഞാനും ആനി അതില്‍ അഭിനയിക്കുന്ന നടിയും മാത്രമായിരുന്നു. ഞങ്ങള്‍ വിവാഹിതരായതോടെ എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയല്ല. പക്ഷേ യാദൃശ്ചികമായിട്ടാണ് ആനിയുമായി ഇഷ്ടത്തിലായതെന്നാണ് സംവിധായകന് പറയുന്നത്. 'ആ കുട്ടി കൊള്ളാമല്ലോ, ഞാന്‍ കല്യാണം കഴിച്ചാലോ എന്ന് രഞ്ജി പണിക്കരോട് ചുമ്മാതെ പറഞ്ഞതാണ്. പുള്ളിക്കാരന് അതുപോലെ തന്നെ ആനിയോട് പോയി ചോദിച്ചു'. അങ്ങനെയാണ് പ്രണയത്തിലാവുന്നത്.
ആകാശത്ത് വച്ചാണ് ഷാജി കൈലാസിന്റെ മോതിരമാറ്റം നടന്നത് എന്നൊരു കഥയുണ്ട്, അത് സത്യമാണോന്നും അവതാരകന് ചോദിച്ചു..
'അതും യാദൃശ്ചികമായി സംഭവിച്ചതാണ്. അന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയാണ്. ഫ്ളൈറ്റില്‍ ആനിയുണ്ട്. പെട്ടെന്ന് കൈയ്യില്‍ കിടന്ന മോതിരമെടുത്ത് ഇട്ട് കൊടുത്തു. പുള്ളിക്കാരി അതിലുണ്ടാവുമെന്ന് അറിഞ്ഞിരുന്നില്ല. നേരില്‍ കണ്ടതോടെ എന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം എടുത്ത് ഇട്ട് കൊടുത്തതാണ്. ഇതല്ലാതെ സംഭവബഹുലമായ പ്രണയങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അക്കാലത്ത് എന്നും കാണാന്‍ പോവാനോ വിളിച്ച് സംസാരിക്കാനോ പറ്റുന്ന സൗകര്യങ്ങളൊന്നും ഇല്ലെന്നും' ഷാജി കൈലാസ് പറയുന്നു.
പ്രണയ വിവാഹമായത് കൊണ്ട് ജാതിയും മതവുമൊക്കെ പറഞ്ഞ് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് തീര്‍ച്ചയായും ഉണ്ടാവുമല്ലോ. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി. ഞാന്‍ ആരാണെന്ന് പിന്നീടാണ് ആനിയുടെ വീട്ടുകാര്‍ മനസിലാക്കിയത്. ഇപ്പോള്‍ അവരുടെ പ്രിയപ്പെട്ട മരുമകനാണ്. കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളാണ് ഞാന്‍. എനിക്കതിനോട് താല്പര്യമില്ലായിരുന്നു. ഈ കുട്ടി ആയിരിക്കണമെന്ന് തോന്നിയത് കൊണ്ട് അങ്ങനെ സംഭവിച്ചു.
രജിസ്റ്റര്‍ ഓഫീസില്‍ പോയി ഒപ്പിട്ടു, ശേഷം സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ചാണ് ആനിയുടെ കഴുത്തില്‍ താലിക്കെട്ടിയത്. ഏതെങ്കിലും അമ്പലത്തില്‍ വച്ച് താലിക്കെട്ടണമെന്നുള്ളത് ഭാര്യയുടെ തീരുമാനമായിരുന്നു. ശംഖുമുഖം ക്ഷേത്രത്തില്‍ നിന്നും വീണ്ടും താലിക്കെട്ടി. അങ്ങനെ രണ്ട് തവണ താലിക്കെട്ട് നടത്തിയെന്നും ഷാജി കൈലാസ് പറയുന്നു.
Recommended Video
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'