Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോഹന്‍ലാലിന് മുന്‍പ് ആറാം തമ്പുരാനില്‍ ആലോചിച്ചത് ഈ താരങ്ങളെ, തുറന്നുപറഞ്ഞ് ഷാജി കൈലാസ്
മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ആറാം തമ്പുരാന്. 1997ല്‍ പുറത്തിറങ്ങിയ മാസ് ആക്ഷന്‍ സിനിമ ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം തിയ്യേറ്ററുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സിനിമ കൂടിയാണ് ആറാം തമ്പുരാന്. മോഹന്‍ലാലിന്റെ തന്നെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് ആണ് ആറാം തമ്പുരാന് മറികടന്നത്.
ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം
എഴര കോടിയാണ് അന്ന് മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ നിന്നും നേടിയത്. കണിമംഗലം കോവിലകത്തെ ജഗന്നാഥന് തമ്പുരാന് സൂപ്പര്‍ താരത്തിന്റെ കരിയറില്‍ വലിയ തരംഗമായ കഥാപാത്രമാണ്. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, സായികുമാര്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, ഇന്നസെന്റ്, കൊച്ചിന് ഹനീഫ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
രവീന്ദ്രന് മാസ്റ്റര്‍ ഒരുക്കിയ പാട്ടുകളും ആറാം തമ്പുരാന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ആറാം തമ്പുരാന് സിനിമ ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നില്ല എന്ന് പറയുകയാണ് ഷാജി കൈലാസ്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് മനസുതുറന്നത്. ഈ സിനിമയില്‍ താന്‍ ആദ്യം മനസില്‍ കണ്ടത് ബിജു മേനോനെയും മനോജ് കെ ജയനെയും ആയിരുന്നു എന്ന് ഷാജി കൈലാസ് പറയുന്നു.
'ആഘോഷപൂര്‍വ്വം സ്വീകരിക്കപ്പെട്ട സിനിമയാണ് ആറാം തമ്പുരാന്. രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് എന്റെയും രഞ്ജിത്തിന്റെയും ആലോചന തുടങ്ങിയത് എന്ന് ഷാജി കെെലാസ് പറയുന്നു. മനോജ് കെ ജയനും ബിജു മേനോനുമായിരുന്നു അന്ന് മനസ്സില്‍.
മദ്രാസിലെ ഗസ്റ്റ് ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരുദിവസം മണിയന്‍പിളള രാജു വന്നു. അന്ന് ആദ്യമായി കഥ മൂന്നാമതൊരാളോട് പറഞ്ഞു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സേലത്തുനിന്ന് സുരേഷ് കുമാര്‍ വിളിക്കുന്നു. രാജുവില്‍ നിന്ന് കഥ കേട്ട് താല്പര്യം അറിയിച്ചുളള വിളിയാണ്. മോഹന്‍ലാലിന് പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും സുരേഷ് കുമാര്‍ അറിയിച്ചു. പിന്നാലെ സുരേഷ് കുമാര്‍ മദ്രാസിലേക്ക് വന്നു. രേവതി കലാമന്ദിര്‍ സിനിമ ഏറ്റെടുത്തു. ലാലിന് പറ്റിയ രീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കോഴിക്കോട് വെച്ചാണ് ലാല്‍ കഥ കേള്‍ക്കുന്നത്, അഭിമുഖത്തില്‍ ഷാജി കൈലാസ് ഓര്‍ത്തെടുത്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ ടീമിനൊപ്പമുളള ചിത്രം പങ്കുവെച്ച് പ്രഖ്യാപനം നടത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിലുളള സിനിമ നിര്‍മ്മിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്.
സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്
Recommended Video
ആറാം തമ്പുരാന് പിന്നാലെ നരസിംഹം മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെതായി ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. 2000ത്തിലാണ് നരസിംഹം പുറത്തിറങ്ങിയത്. രഞ്ജിത്തിന്റെ തിരക്കഥയിലാണ് ഷാജി കൈലാസ് സിനിമ എടുത്തത്. ഇരുനൂറിലധികം ദിവസങ്ങളാണ് മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നരസിംഹം നേട്ടമുണ്ടാക്കി.
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'