ഏറ്റവും വലിയ ലവ് ജിഹാദുകാരൻ; അവൾ അമ്പലത്തിലും പോകും പള്ളിയിലും വരും, എന്റെ മകളെ എവിടെ അടക്കുമെന്ന് ചോദിച്ചു!
കേരള സ്റ്റോറി 2 കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ട്രെയിലറിലെ രംഗങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കം നിരവധി രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ കേരള സ്റ്റോറി സിനിമയെ കുറിച്ചും ലവ് ജിഹാദിനെ കുറിച്ചും ഷോൺ ജോർജും ഭാര്യയും നടൻ ജഗതി ശ്രീകുമാറിന്റെ മകളുമായ പാർവതിയും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്നു.
കേരളത്തിൽ ലവ് ജിഹാദ് നടന്നിട്ടുണ്ടെന്നും നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇതേ കുറിച്ച് താൻ സംസാരിച്ച് തുടങ്ങിയാൽ തന്നെ കേരളത്തിലെ ഏറ്റവും വലിയ ലവ് ജിഹാദുകാരനായ മുദ്ര കുത്തുന്ന പ്രവണതയാണുള്ളതെന്നും ഷോൺ ജോർജ് വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വൺസൈസ്‍ മതേതരത്വം ഇവിടെയുണ്ട്. കേരള സ്റ്റോറി കൂടുതലായും പറയുന്നത് ലവ് ജിഹാദിനെ കുറിച്ചാണ്. ലവ് ജിഹാദ് കേരളത്തിലെ മുസ്ലീങ്ങളെ മാത്രം പോയിന്റ് ചെയ്തുകൊണ്ടല്ല.

ലവ് ജിഹാദുണ്ടോയെന്ന് ചോദിച്ചാൽ ഞാൻ പറയും ഇല്ലെന്ന്. പക്ഷെ മതം മാറ്റാൻ വേണ്ടി പ്രണയം നടിക്കുന്നതിനെയാണ് ലവ് ജിഹാദെന്ന് പറയുന്നത്. അത് മാത്രമല്ല അതിന് വേണ്ടി രാജ്യവിരുദ്ധ ശക്തികളുടെ പണം കൈപറ്റുന്ന കുറേ സംഘടിത ശക്തികൾ കേരളത്തിലുണ്ട്. പ്രേമിച്ച് കല്യാണം കഴിച്ചശേഷം ഭർത്താവിന്റെ മതത്തിലേക്ക് മാറി. അതൊന്നുമല്ല ഇവിടുത്തെ വിഷയം. കോതമംഗലത്ത് അടുത്തിടെ ഒരു പെൺകുട്ടി മരിച്ചു. അതിന് പിന്നിൽ ലവ് ജിഹാദുണ്ട്.
പക്ഷെ അത് എവിടേയും ചർച്ചയായില്ല. ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അതിനെ കുറിച്ചാണ് കേരള സ്റ്റോറി സിനിമ സംസാരിക്കുന്നത്. സീത ദേവിയെ നഗ്നയായി ചിത്രീകരിച്ച എംഎസ് ഹുസൈന് അവാർഡ് കൊടുത്ത നാടാണ് കേരളം. അന്ന് എല്ലാവരും പറഞ്ഞു അത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന്. സീത ദേവിയെ നഗ്നയായി ചിത്രീകരിക്കുന്നതാണോ ആവിഷ്കാര സ്വാതന്ത്ര്യം?.
അങ്ങനെയുള്ള ആളുകൾക്ക് എന്തുകൊണ്ട് കേരള സ്റ്റോറിയെ ആവിഷ്കാര സ്വാതന്ത്ര്യമായി കാണാൻ കഴിയുന്നില്ല?. കേരള സ്റ്റോറി ഞാൻ കണ്ടിട്ടില്ല. സമയം കിട്ടിയില്ല. ലവ് ജിഹാദ് കേരളത്തിൽ നടന്നിട്ടുള്ളതാണ് നടന്ന് കൊണ്ടിരിക്കുന്നതാണ്. ഞാൻ ഇതേ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ പാർവതിയുമായുള്ള എന്റെ വിവാഹത്തെ കുറിച്ച് അവർ സംസാരിക്കാൻ തുടങ്ങും.
ഏറ്റവും വലിയ ലവ് ജിഹാദുകാരൻ നിങ്ങളാണെന്ന് പറയും. പാർവതി അവൾക്ക് സൗകര്യമുള്ള അമ്പലങ്ങളിൽ പോകുന്നുണ്ട്. ആറ്റുകാൽ പൊങ്കാലയിടാൻ പോകാൻ തയ്യാറായി ഇരിക്കുകയാണ് അവൾ. പാർവതിയുടെ വിശ്വാസത്തിന് ഒരു കുഴപ്പവും ഇവിടെ സംഭവിച്ചിട്ടില്ല. അവൾ എന്റെ കൂടെ പള്ളിയിലും വരും അമ്പലത്തിലും പോകും. അമ്പലത്തിൽ അവളെ ഞാൻ തന്നെയാണ് കൊണ്ടുവിടാറുള്ളത്.

ഇക്കഴിഞ്ഞ പതിനെട്ട് വർഷത്തിനിടയിൽ പാർവതിയുടെ വിശ്വാസങ്ങൾക്ക് ഒരു കുറവും വരാൻ ഞാൻ അനുവദിച്ചിട്ടില്ല. ഞാൻ പ്രതികരിക്കുമ്പോൾ ലവ് ജിഹാദ് വീട്ടിലിരിപ്പില്ലേ എന്നാണ് കമന്റ്സ് വരുന്നത്. പാലാ രൂപതാക്കാരൻ ക്രിസ്ത്യാനിയാണ് ഞാൻ. അതിനേക്കാൾ വലിയ ക്രിസ്ത്യാനിയൊന്നും ഇപ്പോഴില്ല. നിന്നെയും നിന്റെ പിള്ളേരയേയും അപ്പനേയും അമ്മയേയും അരുവിത്തറ പള്ളിയിൽ അടക്കും.
എന്റെ മകളെ എവിടെ അടക്കും എന്നാണ് പാർവതിയുടെ അച്ഛൻ ഞങ്ങൾ വിവാഹം ആലോചിച്ച് ചെന്നപ്പോൾ ചോദിച്ചത്. മകൾ ഒറ്റപ്പെടുമോയെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു ഷോൺ ജോർജ് പറഞ്ഞു. പാർവതിയും തന്റെ മതം മാറ്റത്തെ കുറിച്ച് മനസ് തുറന്നു. എനിക്ക് എന്റേതായ സ്പേസും ഫ്രീഡവും ഷോൺ ചേട്ടൻ തന്നിട്ടുണ്ട്. മതം മാറുക എന്ന അജണ്ട ഞങ്ങളുടെ വിവാഹത്തിൽ വന്നിട്ടില്ല. മതം മാറണമെന്ന് നിർബന്ധം പറഞ്ഞത് എന്റെ അച്ഛനാണ്. നമ്മുടെ വീട്ടിൽ ഒരു പെൺകുട്ടിയില്ല.
എനിക്ക് അവളെ വേണം മകളായി എന്നാണ് ഷോൺ ചേട്ടന്റെ പപ്പ വീട്ടിൽ വന്ന് സംസാരിച്ചപ്പോൾ എന്റെ അച്ഛനോട് പറഞ്ഞത്. കല്യാണം കഴിച്ച് ഞാൻ ഒരു ക്രിസ്ത്യൻ കമ്യൂണിറ്റിയിലേക്ക് പോവുകയാണ്. ഞാൻ ഒരിക്കലും മാറ്റി നിർത്തപ്പെടരുതെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു വ്യക്തിയെ സ്നേഹിച്ചതുകൊണ്ടാണ് ആ മതത്തിലേക്ക് വന്നത്. അല്ലാതെ ആ വ്യക്തിയുടെ മതത്തെ സ്നേഹിച്ചതുകൊണ്ടല്ല.
എന്റെ സ്നേഹത്തിന് വേണ്ടി എന്റെ മതത്തെ ഞാൻ സാക്രിഫൈസ് ചെയ്തു. മതം മാറാതെ കല്യാണം കഴിച്ചാൽ ആ സ്നേഹത്തിന്റെ പ്യൂരിറ്റി നഷ്ടപ്പെടില്ലേ?. സ്നേഹത്തിന് എന്താണ് വിലയുള്ളത്. സ്നേഹത്തിന് വേണ്ടി ഞാൻ എന്തും സാക്രിഫൈസ് ചെയ്യും. ഞാൻ ചെയ്തതിൽ എനിക്ക് മനസാക്ഷി കുത്തുണ്ടായിട്ടില്ല. മതം ഒരു പ്രധാന ഘടകമായി ഞങ്ങൾക്ക് തോന്നിയിട്ടില്ലെന്ന് പാർവതിയും പറഞ്ഞു.


Click it and Unblock the Notifications

















