താരങ്ങളിൽ നിന്നും ഒരു ലക്ഷം വരെ വാങ്ങുന്ന ട്രാൻസ് വുമൺസ്, കോൾ ബോയ്സും ഉണ്ട്; തെറ്റല്ലെന്ന് ശീതൾ ശ്യാം
ട്രാൻസ് കമ്മ്യൂണിറ്റിക്കെതിരെ സംസാരിക്കുന്നവർ പലപ്പോഴും എതിർക്കുന്നതിന് പ്രധാന കാരണമായി പറയുന്നത് കമ്മ്യൂണിറ്റിയിലെ പലരും ലെെംഗിക തൊഴിൽ ചെയ്യുന്നതാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ട്രാൻസ് വുമൺ ശീതൾ ശ്യാം. അൺ പാക്ക് ആന്റ് കണക്ടിൽ സംസാരിക്കുകയായിരുന്നു ശീതൾ. സെക്സ് വർക്ക് ഇവിടെ വർക്കായി അംഗീകരിച്ചിട്ടില്ല. അതിനൊരു തൊഴിലിടം വേണം. നമ്മുടെ തൊഴിലിടം തെരുവാണ്. തെരുവ് പബ്ലിക് പ്ലേസ് ആണ്. കൊടുക്കുന്നവർ മാത്രമല്ല, വാങ്ങാൻ വരുന്നവരും ഇതിൽ ബാധ്യസ്ഥരാണ്.
പക്ഷെ പലപ്പോഴും കൊടുക്കുന്നവരെ മാത്രമേ വിമർശിക്കുന്നുള്ളൂ. പുറംനാടുകളിൽ ഇവർക്ക് യൂണിയനുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും മഹാരാഷ്ട്രയിലുമുണ്ട്. പക്ഷെ ഇവിടെയില്ല. ആൺസമൂഹത്തെ തൃപ്തിപ്പെടുത്താനും അവരുടെ ലെെംഗിക ചോദനകളെ അടക്കി നിർത്താനുമൊക്കെ ഒരു കാലഘട്ടം വരെ പരിശ്രമിച്ചിരുന്നത് ഇവരാണ്. സിസ്ജെൻഡർ മനുഷ്യരല്ല എച്ച്ഐവി പ്രിവൻഷന് വേണ്ടി അവേയർനെസ് കൊടുത്തതെന്നും ശീതൾ ശ്യാം പറയുന്നു.

നിങ്ങൾ ഒരു ദിവസം എട്ട് മണിക്കൂർ ജോലി ചെയ്തുണ്ടാക്കുന്നതിനേക്കാൾ പണം ഇവിടെ ഒരു മണിക്കൂർ കൊണ്ട് അവർക്ക് സമ്പാദിക്കാൻ പറ്റും. ചില ട്രാൻസ് വുമൺസ് 50000 രൂപയൊക്കെ ഒരു ക്ലെെന്റിൽ നിന്നും വാങ്ങിച്ചിട്ടുണ്ട്. പല സെലിബ്രിറ്റികളിൽ നിന്നും ഒരു ലക്ഷം രൂപ വരെ വാങ്ങുന്നവരുണ്ട്. അത് അവരുടെ താൽപര്യമാണല്ലോ. ഇവിടെ കോൾ ബോയ്സ് ഉണ്ടല്ലോ. അവരും ചെയ്യുന്നത് സെക്സ് വർക്ക് തന്നെയല്ലേ. അതവരുടെ താൽപര്യം. നമുക്ക് പ്രശ്നമുള്ളത് ടാബൂ ഉള്ളത് കൊണ്ടാണ്.
തെരുവിൽ നിൽക്കുന്ന ഒരു സ്ത്രീയെ നമ്മൾ പ്രൊട്ടക്ട് ചെയ്യുകയും റീ ഹാബിലേഷൻ ചെയ്യുകയും എന്തുകൊണ്ട് സർക്കാർ ഇവരെ പരിഗണിക്കുകയും ചെയ്യുന്നില്ല എന്ന ആലോചന വരുന്നുണ്ട്. അതേസമയം ഒരു ഫെെവ് സ്റ്റാർ ഹോട്ടലിൽ പോയി സെക്സ് ചെയ്യുകയോ ക്ലെെന്റിനെ മീറ്റ് ചെയ്യുകയോ ചെയ്താൽ പ്രശ്നമാകുന്നില്ല.അതാണ് വ്യത്യാസം. ഇന്ന് സെക്സ് വർക്കിന്റെ മെത്തേഡ് മാറി. പലരും ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നു. സെക്സ് വർക്ക് ചെയ്യുന്ന പ്രായമായ സ്ത്രീകളുണ്ട്. അവരിപ്പോഴും ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് ചെയ്യുന്നത്. അവർക്കും ഈ ടെക്നോളജി ഉപയോഗിക്കാനാകുന്നില്ലെന്നും ശീതൾ ശ്യാം പറയുന്നു.

അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ തന്റെ കുടംബത്തെക്കുറിച്ച് ശീതൾ ശ്യാം സംസാരിച്ചിരുന്നു. ഇപ്പോൾ കുടുംബമെന്ന് പറയാൻ വലിയ ആളുകളൊന്നുമില്ല. മമ്മിയും പപ്പയും മരിച്ച് പോയി. അമ്മ 2008 ൽ മരിച്ചു. അച്ഛൻ 2015 ലും. ഒരു സഹോദരനുണ്ട്. പപ്പയ്ക്ക് എന്നെ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പപ്പ എപ്പോഴും മമ്മിയെ എന്റെ പേരിൽ ബുള്ളി ചെയ്തിരുന്നു. ഞാനൊരു പുരുഷനാണ്, എനിക്ക് ഇങ്ങനെ ആണും പെണ്ണും കെട്ട കുഞ്ഞുണ്ടാവില്ലെന്ന് പപ്പ പറയാറുണ്ടായിരുന്നെന്നും ശീതൾ ശ്യാം വ്യക്തമാക്കി.
മമ്മിയുടെ മരണ ശേഷം ഞാൻ പാർട്ണർ റിലേഷൻഷിപ്പിലായിരുന്നു. പപ്പയ്ക്ക് ഒരു ആക്സിഡന്റ് സംഭവിച്ചിരുന്നു. പപ്പയെ കാണാൻ ഞാൻ സാരിയുടുത്താണ് പോയത്. എന്നെ കാണാൻ സാരിയുടുത്താണോ വന്നതെന്ന് ചോദിച്ച് ചെറുതായി വഴക്ക് പറഞ്ഞു. വേഷം എന്തായാലെന്താ ഞാൻ നിങ്ങളെ കാണാൻ വന്നതല്ലേ എന്ന് താൻ പറഞ്ഞെന്നും ശീതൾ ഓർത്തു.


Click it and Unblock the Notifications