മീറ്റിംഗിൽ അപമാനിക്കപ്പെട്ടു, സിദ്ദിഖ് മെെക്ക് പിടിച്ച് വാങ്ങി, അശ്ലീല വാക്കുകൾ പറഞ്ഞു: ശ്വേത മേനോൻ
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ അപമാനിക്കപ്പെട്ടെന്ന് സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച നടി ശ്വേത മേനോൻ. തന്നെ അവഹേളിച്ച് സംസാരിച്ചെന്നും ബാബുരാജ് മീറ്റിംഗ് തുടങ്ങിയപ്പോൾ മുതൽ ബഹളമുണ്ടാക്കിയെന്നും ശ്വേത പറയുന്നു. രമേശ് പിഷാരടിയുമായി ശ്വേത നടത്തിയ ഫോൺ കോൾ റെക്കോർഡ് പുറത്ത് വന്നിട്ടുണ്ട്. ഇതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ജനറൽ ബോഡിയിൽ അപമാനിച്ചതിന് തെളിവുകളുണ്ട്. ഒരു സ്ത്രീയെ ഏഴ് മണിക്കൂറോളമാണ് സ്റ്റേജിൽ നിർത്തി അശ്ലീല വാക്കുകൾ പറഞ്ഞത്. കണക്കുകൾ അവതരിപ്പിക്കാൻ അനുവദിച്ചില്ല. മീറ്റിംഗ് തുടങ്ങിയപ്പോൾ തന്നെ ബാബുരാജ് ബഹളമുണ്ടാക്കി. നിരവധി സ്ത്രീകൾ എന്നെ വിളിച്ച് വിഷമം പറഞ്ഞിരുന്നു. സ്ത്രീകൾക്ക് സംസാരിക്കാൻ പറ്റാത്ത സ്ഥാപനമായി അമ്മ മാറി.

സഘടനയെ ഓർത്താണ് ഇത്രയും ദിവസങ്ങൾ മിണ്ടാതിരുന്നത്. കുറ്റാരോപിതർ മാത്രം ബഹളമുണ്ടാക്കിയത് എന്തിനാണ്? സിദ്ദിഖിന് മെെക്ക് പിടിച്ച് വാങ്ങാനുള്ള അധികാരം ആരാണ് നൽകിയത്? അനൂപ് ചന്ദ്രൻ അടിക്കാൻ ഓങ്ങി. എല്ലാത്തിനും തെളിവുകളുണ്ടെന്ന് ശ്വേത മേനോൻ ഈ ഫോൺകോളിൽ പറയുന്നു. ഒൻപത് പേരാണ് തനിക്കെതിരെ നിന്നതെന്നും മറ്റാരും യോഗത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.


Click it and Unblock the Notifications
