'ദേവദൂതൻ 83ൽ ഇറങ്ങിയിരുന്നെങ്കിൽ എന്റെ കരിയർ ഇല്ലാതായേനെ, താൽപര്യത്തോടെയല്ല ആ രം​ഗങ്ങൾ ഉൾപ്പെടുത്തിയത്'

മലയാളികൾ എന്നും ഒരു അത്ഭുതമായി കണക്കാക്കുന്ന എവർ ഗ്രീൻ ക്ലാസിക്ക് സിനിമയാണ് മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ. ഈ ചിത്രം എങ്ങനെ ഫ്ലോപ്പായി എന്ന ചോദ്യം പുതുതലമുറയിലെ സിനിമാമോ​ഹികൾക്ക് എപ്പോഴുമുള്ള സംശയമാണ്. അതുകൊണ്ട് തന്നെ കാലം തെറ്റി ഇറങ്ങിയ സിനിമയെന്നാണ് പുതുതലമുറ ദേവദൂതനെ വിശേഷിപ്പിക്കുന്നത്. മോളിവുഡിലെ മികച്ച സിനിമകളുടെ കണക്ക് എടുത്താൽ അതിൽ ഇന്ന് വാഴ്ത്തപ്പെടുന്ന ഒട്ടുമിക്ക സിനിമകളും ഇറങ്ങിയ സമയത്തെ പരാജയ ചിത്രങ്ങളായിരുന്നു.

അതിന് ഏറ്റവും വലിയ ഉ​ദാഹരണമാണ് പത്മരാജൻ സിനിമകൾ. സോഷ്യൽമീഡിയയിലെ സിനിമാ ചർച്ചകളിൽ എപ്പോഴും ഒരു പ്രധാന സബ്ജക്ടായിരുന്നു ദേവ​ദൂതൻ. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച ഫോർകെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമാണ് പുനരവതരിപ്പിക്കപ്പെടാൻ പോകുന്നത്.

Sibi Malayil  mohanlal

ഇപ്പോഴിതാ സിനിമയുടെ റീ റിലീസിന്റെ ഭാ​ഗമായി ഫിൽമിബീറ്റ് മലയാളത്തിന് സിബി മലയിൽ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ദേവദൂതൻ 83ൽ ഇറങ്ങിയിരുന്നെങ്കിൽ തന്റെ കരിയർ ഇല്ലാതായേനെ എന്ന് പറഞ്ഞുകൊണ്ടാണ് ദേവദൂതന്റെ പിന്നാമ്പുറ കഥകൾ സിബി മലയിൽ പറഞ്ഞ് തുടങ്ങുന്നത്. ഒരു മാജിക്കൽ എലമെന്റ് ദേവദൂതൻ സിനിമയ്ക്കൊപ്പമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഈ സിനിമ ഇറങ്ങേണ്ടത് ഈ സമയത്താണെന്ന് തോന്നു.

അന്നത്തെ ജനറേഷനെ ഈ സിനിമയെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ ജനറേഷൻ കണ്ടന്റിലെ വൈവിധ്യങ്ങളെ സ്വീകരിക്കുന്നു. സോഷ്യൽമീഡിയ ഡിസ്കഷൻ കണ്ടാണ് റീ റിലീസ് ആലോചിച്ചത്. അതുപോലെ എൺപത്തിമൂന്നിൽ ഈ സിനിമ ഞാൻ സംവിധാനം ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷെ വലിയൊരു ദുരന്തമായി മാറിയേനെ.

അന്ന് ഇത് ഉൾക്കൊള്ളാനുള്ള തലമുറയായിരുന്നില്ല ഉണ്ടായിരുന്നത്. മാത്രമല്ല ആദ്യത്തെ സിനിമ തന്നെ പരാജയപ്പെട്ട് പോയ സംവിധായകൻ എന്ന നിലയിൽ ഞാൻ ചരിത്രത്തിൽ ഉണ്ടാവില്ലായിരുന്നു. ഒരു ദൈവനിയോ​ഗമായി കാണുന്നു. ഈ സിനിമ എന്റെ ആ​ദ്യത്തെ സ്വപ്നമായിരുന്നു. തുടക്കം മുതൽ കാലത്തിന് അപ്പുറമുള്ള കഥയായിരുന്നു ഇതിന്റേത്. മോഹൻലാൽ സിനിമയുടെ ഭാ​ഗമായപ്പോഴാണ് ഞങ്ങൾ കഥയിൽ മാറ്റം വരുത്തി തുടങ്ങിയത്.

അങ്ങനെയാണ് മ്യൂസിക്കിന് പ്രധാന്യം വന്നത്. പക്ഷെ സെവൻ ബെൽസ് എന്ന കൺസപ്റ്റ് ആദ്യം മുതൽ ഉണ്ടായിരുന്നു. പക്ഷെ ഡയമൻഷൻസ് മാറി വന്ന് കൊണ്ടിരുന്നു. ക്യാമ്പസ് പ്രണയം തീമാക്കിയപ്പോൾ മുതൽ വിദ്യസാ​ഗർ ഞങ്ങളുടെ ഒപ്പമുണ്ട്. മുമ്പ് ചെയ്ത സിനിമകളിൽ വിദ്യയ്ക്കൊപ്പം പ്രവർത്തിച്ചതുകൊണ്ട് ആ ഒരു റാപ്പോ ഞങ്ങൾക്കിടയിലുണ്ട്.

Sibi Malayil  mohanlal

അതുപോലെ ദേവദൂതൻ സിനിമയ്ക്ക് ഏറ്റവും അനുയോജ്യൻ വിദ്യാസാ​ഗറാണെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. നമ്മളൊരു കഥ പറഞ്ഞാൽ അത് വർക്കായാൽ മോഹൻലാൽ അത് ചെയ്യും. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം സിനിമ മുതൽ അങ്ങനെയാണ്. മോഹൻലാൽ സിനിമയുടെ ഭാ​ഗമായശേഷം കൊമേഴ്സ്യൽ വയബിലിറ്റി ഉണ്ടാക്കാനാണ് ഫൈറ്റ്, കോമഡിയൊക്കെ ഉൾപ്പെടുത്തിയത്.

ഞങ്ങളും അക്സപ്റ്റ് ചെയ്തിട്ടല്ല അത്തരം രം​ഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയത്. ലാലിനെപ്പോലെ ഒരു സ്റ്റാർ നായകനാകുമ്പോൾ ഫൈറ്റ് വേണമെന്ന് തെറ്റിദ്ധരിച്ചിരുന്നു ഞങ്ങൾ. ആരെയും ഹേർട്ട് ചെയ്ത് നോ പറയാൻ പറ്റാത്തയാളാണ് ഞാൻ. പക്ഷെ ചില സമയങ്ങളിൽ പറയേണ്ടി വരുമെന്നും സിബി മലയിൽ പറഞ്ഞു.

More from Filmibeat

Read more about: sibi malayil mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X