Don't Miss!
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Lifestyle മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മോഹന്‍ലാലിനൊപ്പം ചെയ്തത് 63 സിനിമകള്‍! താരരാജാവിനെയും യുവരാജാവിനെയും കുറിച്ച് സിദ്ധു പനയ്ക്കല്‍
മലയാള സിനിമയെ സംബന്ധിച്ച് വലിയൊരു ആഘോഷ രാവ് കഴിഞ്ഞ ദിവസം നടന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിന്റെ നൂറാം വിജയദിനാഘോഷമായിരുന്നു നടന്നത്. ഇതിനൊപ്പം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ ട്രെയിലര്‍ ലോഞ്ചും നടത്തിയിരുന്നു. ഒടിയന്, ഇട്ടിമാണി മേഡ് ഇന്‍ ചൈന, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്, എമ്പുരാന് എന്നിങ്ങനെ ആറോളം സിനിമകളുടെ ആഘോഷമായിരുന്നു നടന്നത്.
താരസമ്പന്നമായ പരിപാടിയുടെ വിശേഷങ്ങള്‍ രണ്ട് ദിവസമായിട്ടും അവസാനിച്ചിട്ടില്ല. ഇതിനിടെ പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം 63 ഓളം സിനിമകളാണ് സിദ്ധു ചെയ്തിരിക്കുന്നത്. അത് മാത്രമല്ല പൃഥ്വിരാജിനും മോഹന്‍ലാലിനുമൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.
ഇന്നലത്തെ ആഘോഷ രാവ് എനിക്കേറെ സന്തോഷവും അഭിമാനവും നല്‍കുന്നതായിരുന്നു. 6 സിനിമകളുടെ ആഘോഷമായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരന് ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ നടന്നത്. 'ഒടിയന്''ലൂസിഫര്‍' തുടങ്ങിയ സിനിമകളുടെ യും വിജയകരമായി ഓടി കൊണ്ടിരിക്കുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'എന്ന സിനിമയുടെയും അഭിനേതാക്കളും പ്രവര്‍ത്തകരും ലാലേട്ടന്റെയും ആന്റണിയുടെയും ആശീര്‍വാദിന്റെയും വെല്‍വിഷേഴ്സും ഒത്തുചേര്‍ന്ന ആഘോഷരാവ്.
കൂടാതെ മലയാളത്തിലെ ഏറ്റവും ചിലവേറിയ, 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ആശിര്‍വാദിന്റെ പ്രിയന് സാര്‍ സിനിമ 'ലാലേട്ടന് മരക്കാരായി പകര്‍ന്നാട്ടം നടത്തുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രൈലെര്‍ ലോഞ്ചും, താരരാജാവ് സംവിധായകരുടെ രാജാവാകാന്‍ പോകുന്ന 'ബറോസ് ' സിന്റെ അവതരണവും. സ്റ്റീഫന്‍ നെടുമ്പള്ളി ആരാണ് എന്താണ് എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരവുമായി ലാലേട്ടനും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും മുരളിഗോപിയും വീണ്ടും ഒന്നിക്കുന്ന, 'എമ്പുരാന്' ന്റെ ലോഞ്ചിങ്ങും ഉണ്ടായിരുന്നു.
ലൂസിഫറിന്റെ മെമന്റോ ലാലേട്ടന്റെയും രാജുവിന്റെയും കയ്യില്‍ നിന്ന് വാങ്ങണം എന്നത് എന്റെ ആഗ്രഹമായിരുന്നു.സദസ്സില്‍ മല്ലികചേച്ചിയും ഇന്ദ്രജിത്തും ഉണ്ട് എന്നത് എന്റെ സന്തോഷം ഇരട്ടിപ്പിച്ചു. ഈ വേദിയില്‍ അവതരിപ്പിക്കപ്പെട്ട 6 സിനിമകളില്‍ ഒടിയന് ഒഴികെ അഞ്ചും ഞാന്‍ സഹകരിക്കുന്ന സിനിമകളാണ്. ആ അഭിമാനത്തോടെ ലാലേട്ടന്റെയും രാജുവിന്റെയും നടുവില്‍ നിന്നപ്പോള്‍ ഒരു മൈക്ക് എന്റെ കയ്യില്‍ തന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഒന്നാമത് എനിക്ക് വേദിയില്‍ സംസാരിക്കാന്‍ അറിയില്ല. എന്നാലും ഞാന്‍ പറഞ്ഞു രാജുവിനെ എനിക്ക് കുഞ്ഞുനാള് മുതല്‍ അറിയാം, ലാലേട്ടനെ എന്റെ ആദ്യ സിനിമമുതല്‍ അറിയാം ഈ രണ്ട് പേരുടെയും കയ്യില്‍ നിന്ന് മെമന്റോ വാങ്ങുന്നത് ആന്റണിയുടെ സിനിമയിലൂടെ ആവുമ്പോള്‍ എനിക്ക് വലിയ സന്തോഷം ഉണ്ട്.
ഇടക്ക് ലാലേട്ടന് പറയുന്നുണ്ട് എന്റെ കൂടെ എത്ര സിനിമ ആയെന്നു പറ എന്ന്. ഞാന്‍ പറഞ്ഞു 63 സിനിമകള്‍ ഞാന്‍ ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തു. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം. ഉടന്‍ വന്നു ലാലേട്ടരന്റെ കമന്റ്. 63 സിനിമകളായി ഞാന്‍ ഇയാളെ സഹിക്കുകയാണ്. നാന സുരേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലാലേട്ടന്റെ ഹൃദയത്തില്‍ നിന്ന് വന്ന മധുരമുള്ള വാക്കുകളായിരുന്നു അത്. സദസില്‍ ചിരി പടര്‍ന്നു. എന്നെ കുഞ്ഞു നാള് മുതല്‍ അറിയാമെന്നു സിദ്ധാര്ത്ഥന് പറഞ്ഞു. എന്നെയും ചേട്ടനെയും നിക്കര്‍ ഒക്കെ ഇടുവിച്ചു സ്കൂളില്‍ അയക്കുന്നതാണ് എന്റെ ഓര്‍മയില്‍ എന്ന് രാജു.
അവിടെ നിന്ന് ഞാന്‍ വളര്‍ന്ന് സംവിധായകന് ആയപ്പോള്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ആയി സിദ്ധാര്ത്ഥന് കൂടെ ഉണ്ടായി സന്തോഷം. തുടര്‍ന്നു രാജു പറഞ്ഞ വാക്കുകള്‍... എന്റെ സിനിമയില്‍ നാലായിരവും അയ്യായിരവും ആളുകള്‍ പങ്കെടുക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു ധാരാളം ആര്‍ട്ടിസ്റ്റ്കളും. ഇതുപോലൊരു വലിയ സിനിമ ഒരു സെക്കന്റ് പോലും തടസമില്ലാതെ നടത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ധാര്‍ത്ഥനും ടീമിനും ഉള്ളതാണ് എന്ന്. ഒരു പ്രൊഡക്ഷന്‍ കോണ്‍ട്രോളറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ നിമിഷം.
എന്റെ കൂടെ വര്‍ക്ക് ചെയ്ത എല്‍ദോ സെല്‍വരാജ്, രാധാകൃഷ്ണന് ചേലേരി, പാപ്പച്ചന് ധനുവച്ചപുരം ഇവര്‍ക്ക് കൂടി ഉള്ളതാണ് ഈ പ്രശംസ. ഈ വേദിയില്‍ താരരാജാവിന്റെയും യുവരാജാവിന്റെയും നടുവില്‍ ഇങ്ങനെ സമ്മാനം വാങ്ങാന്‍ നില്ക്കാന് കഴിഞ്ഞത് തുടര്‍ച്ചയായി എന്നെ സിനിമകള്‍ ചെയ്യാന്‍ വിളിക്കുന്ന ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റെ വലിയ മനസും സ്നേഹവും കാരണമാണ്. സിനിമാരംഗത്ത് എത്താന്‍ കഴിഞ്ഞതോ, സുകുമാരന്‍ സാര്‍ എന്ന വലിയ മനുഷ്യന്റെ വലിയ മനസ്സ് കാരണവും.
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'
-
'ഇത്രയൊക്കെ പണം നയൻതാര മുടക്കാറുണ്ടോ... ലുക്കിൽ മാത്രമെ സിംപ്ലിസിറ്റിയുള്ളു'; ചർച്ചയായി നയൻതാരയുടെ വാച്ച്!