Don't Miss!
- Automobiles 27 മിനിറ്റുകൊണ്ട് വാരിക്കൂട്ടിയത് 50,000 ബുക്കിംഗ്! 700 കി.മീ റേഞ്ചുള്ള ഇവി 25 ലക്ഷത്തിന് വിറ്റ് ഷവോമി
- News വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; മേയിൽ ട്രയൽ റൺ
- Sports IPL 2024: ആര്‍സിബി ഈ സീസണിലും കപ്പടിക്കില്ല! കാരണം ചൂണ്ടിക്കാട്ടി വോന്‍
- Finance വിപണി കുതിപ്പ് തുടരും, ഈ ഓഹരി വാങ്ങിയാൽ നേട്ടമുണ്ടാക്കാം, ടാർഗെറ്റ് വില അറിയൂ
- Technology കൈയ്യിൽ കാശില്ലെങ്കിലും മികച്ചത് വാങ്ങാം; ഏറ്റവും മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പുകൾ, 13,000 രൂപ മുതൽ
- Lifestyle ഭാര്യമാര്‍ പ്രതീക്ഷകളുടെ കൂമ്പാരമല്ല, ഈ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'എം.ജി ശ്രീകുമാറിന് അമ്മാവൻ സിൻഡ്രം, ഇയാളും പണ്ട് ലിവിങ് ടുഗെതർ ആയിരുന്നില്ലേ?'; ഗായകനെ വിമർശിച്ച് പ്രേക്ഷകർ
ടെക്നോളജി വളരുകയും സോഷ്യൽമീഡിയ, ഫോണുകൾ എന്നിവയുടെ ഉപയോഗം ആളുകൾക്കിടയിൽ കൂടുകയും ചെയ്തതോടെ ടെലിവിഷൻ, യുട്യൂബ് തുടങ്ങിയുള്ള പ്ലാറ്റ്ഫോമുകളിൽ പബ്ലിഷ് ചെയ്യുന്ന ഏതൊരു വാർത്തയും അഭിപ്രായവും വീഡിയോയും അത് നല്ലതാണെങ്കിലും മോശമാണെങ്കിലും ആളുകൾക്കിടയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടും.
സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരിൽ പലരും തങ്ങൾക്കുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്യും.
രതി ചേച്ചി സ്വർഗത്തിലിരുന്ന് എന്ത് ചെയ്യുന്നു; ഇപ്പോഴും സിനിമ ആരും മറന്നില്ലെന്ന് ശ്വേത മേനോൻ
അതിനാൽ തന്നെ പൊതുവേദികളിൽ അഭിപ്രായങ്ങൾ പറയുമ്പോഴും വീഡിയോകൾ പബ്ലിഷ് ചെയ്യുമ്പോഴമെല്ലാം സെലിബ്രിറ്റിയാണെങ്കിൽ കൂടിയും വളരെ അധികം ശ്രദ്ധിക്കണം. അല്ലാതെ സമൂഹത്തെ പിന്നോട്ട് അടിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും വാവിട്ട് പറയുകയോ പെരുമാറുകയോ ചെയ്താൽ ന്യൂജെൻ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ എയറിൽ കയറേണ്ടി വരും.
ഇപ്പോഴിത മലയാള സിനിമയിലെ സുപ്രധാന പിന്നണി ഗായകരിൽ ഒരാളായ എം.ജി ശ്രീകുമാറിനെ സോഷ്യൽമീഡിയ വിമർശിക്കുകയാണ്.
ഗായിക അഭയ ഹിരൺമയിയുമായുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെയാണ് എം.ജി ശ്രീകുമാറിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നത്.
അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന എം.ജി ശ്രീകുമാർ അവതാരകനായ പറയാം നേടാം പരിപാടിയിൽ കഴിഞ്ഞ ദിവസം അതിഥിയായി വന്നത് അഭയ ഹിരൺമയിയായിരുന്നു. അടുത്തിടെയാണ് അഭയ ഹിരൺമയി സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പിരിഞ്ഞത്.
പത്ത് വർഷത്തോളമായി ഇരുവരും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. ആ പത്ത് വർഷത്തിനിടയിൽ ഗോപി സുന്ദറിന്റെ സംഗീതത്തിൽ നിരവധി ഗാനങ്ങൾ അഭയ ഹിരൺമയി ആലപിച്ചിരുന്നു.
ഒരു തവണ വിവാഹിതനായ ഗോപി സുന്ദർ ആ ബന്ധത്തിലുള്ള ഭാര്യയേയും രണ്ട് ആൺ മക്കളേയും വിട്ടാണ് അഭയ ഹിരൺമയിക്കൊപ്പം ജീവിച്ചിരുന്നത്. അടുത്തിടെ അഭയയുമായി പിരിഞ്ഞ ഗോപി സുന്ദർ ഇപ്പോൾ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്.
പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അഭയയോട് ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് വീണ്ടും വീണ്ടും എം.ജി ശ്രീകുമാർ ചോദിക്കുന്നുണ്ട്.
അതിനെല്ലാം മാന്യമായി മറുപടി പറഞ്ഞ് അഭയ ഹിരൺമയി ഒഴിഞ്ഞ് പോകാൻ നോക്കുമ്പോഴും ആ ബന്ധം ഇല്ലാതായതിൽ വിഷമമുണ്ടോയെന്ന് എം.ജി ശ്രീകുമാർ വീണ്ടും വീണ്ടും ചോദിക്കുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ നിരവധി പേരാണ് എം.ജി ശ്രീകുമാറിന്റെ ചിന്താഗതിയേയും ചോദ്യങ്ങളേയും പരിഹസിച്ച് കമന്റുകളുമായി എത്തിയത്.
'അഭയ വളരെ പോസിറ്റീവ് ആയി മനോഹരമായിട്ടാണ് സംസാരിച്ചത്, ശ്രീകുമാറിന് തലക്ക് വെളിവില്ലേ...? കഷ്ടം, ഇയാളും പണ്ട് ലിവിങ് ടുഗെതർ ആയിരുന്നില്ലേ?.'
'അതൊക്കെ കേട്ടപ്പോൾ ഇയാൾ പ്രോഗ്രസീവിന്റെ അങ്ങേയറ്റമാവുമെന്നാണ് കരുതിയത്, എം.ജി ശ്രീകുമാറിന് അമ്മാവൻ സിൻഡ്രം, അഭയയോട് കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചത് വല്ലാത്ത ഊളത്തരം ആയിപ്പോയി' തുടങ്ങി നിരവധി വിമർശന കമന്റുകളാണ് എം.ജി ശ്രീകുമാറിനെതിരെ വരുന്നത്. എം.ജി ശ്രീകുമാർ വർഷങ്ങളോളമായുള്ള ലിവിങ് ടുഗെതർ ജീവിതത്തിന് വിരാമമിട്ടാണ് ലേഖയെ വിവാഹം ചെയ്തത്.
'പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തില്‍ യാഥാര്‍ഥ്യമായിരുന്നു. അന്നത്തെ കാലത്ത് ലിവിങ് ടുഗെതര്‍ വലിയൊരു സാഹസം തന്നെയായിരുന്നു. ചെങ്ങന്നൂരില്‍ ഒരു ആയുര്‍വേദ ചികിത്സയ്ക്ക് പോയ സമയത്ത് ഒരു മാഗസിന് അഭിമുഖം കൊടുത്തിരുന്നു.'
'വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഞങ്ങളുടെ മറുപടി. എംജി ശ്രീകുമാര്‍ വിവാഹിതനായി എന്നായിരുന്നു അന്ന് ആ മാഗസിനില്‍ വന്നതെന്നും അങ്ങനെയാണ് വിവാഹം പെട്ടന്ന് നടത്തിയതെന്ന്' എം.ജി ശ്രീകുമാർ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
-
റോക്കി അപ്സരയുടെ പിന്നാലെ നടന്ന് ചൊറിഞ്ഞു; ആ ഇടി കൊണ്ടത് പെണ്കുട്ടിയ്ക്കെങ്കില് മരിക്കും: ആല്‍ബി
-
'സുധിച്ചേട്ടന്റെ മൃതദേഹത്തിൽ നിന്നും കൂർക്കം വലി കേട്ടു, കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, അപകടം സ്വപ്നം കണ്ടു'
-
'അവൻ യെസ് പറഞ്ഞു... വിവാഹം കഴിഞ്ഞിട്ടില്ല... നടന്നത് എൻഗേജ്മെന്റ്'; സത്യാവസ്ഥ വെളിപ്പെടുത്തി അദിതി റാവു ഹൈദരി