Just In
- 24 min ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 45 min ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 1 hr ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
ജി എസ് ടി നഷ്ടപരിഹാരം; പതിമൂന്നാമത് ഗഡുവായി സംസ്ഥാനങ്ങൾക്ക് 6000 കോടി രൂപ വിതരണം ചെയ്തു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
- Sports
'അവന് കഴിവുകളുണ്ട്, എന്നാല്‍ തലകുനിച്ച് മുന്നോട്ട് പോകണം'- ഗില്ലിന് ഉപദേശവുമായി ഗംഭീര്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മല്ലികയ്ക്കൊപ്പം ജഗതി എന്നെ കാണാന്‍ വന്നു; അഭിനയ മോഹവുമായി വന്നവരെ കുറിച്ച് പറഞ്ഞ് ശ്രീകുമാരന്‍ തമ്പി
നടന് ജഗതി ശ്രീകുമാറിന്റെ എഴുപതാം ജന്മദിനം കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താരം ജീവിതത്തിലേക്ക് തിരികെ വന്നത് പോലെ സിനിമയിലേക്കും എത്താനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ അതുണ്ടാവുമെന്ന കാര്യം ജഗതിയുടെ മകന് ഇതിനകം അറിയിച്ചിരുന്നു.
ജഗതി ആദ്യമായി സിനിമയില്‍ അഭിനയിച്ചത് മുതല്‍ നല്ലൊരു നടനായി വളര്‍ന്നത് വരെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ശ്രീകുമാരന്‍ തമ്പി. കേരള കൗമുദി ഫ്ളാഷിന് നല്കിയ പുതിയ അഭിമുഖത്തിലാണ് തുടക്കത്തില്‍ മല്ലികയ്ക്കൊപ്പം തന്നെ കാണാന്‍ വന്ന ശ്രീകുമാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്താണ് ശ്രീകുമാറും മല്ലികയും അഭിനയ മോഹവുമായി എന്നെ കാണാന്‍ വന്നത്. മല്ലികയുടെ അമ്മയും എന്റെ അമ്മയും അടുത്ത ബന്ധുക്കളായിരുന്നു. കുട്ടിക്കാലത്ത് മല്ലികയുടെ അമ്മ എന്നെ എടുത്ത് നടന്നിട്ടുണ്ട്. എന്റെ ഭാര്യ പിതാവ് വൈക്കം എംപി മണി(കലാനിലയം നാടകങ്ങളിലെ നായകന്)യുമായി ശ്രീകുമാറിന്റെ അച്ഛന് അടുത്ത ബന്ധമുണ്ടായിരുന്നു.

കലാനിലയത്തിന്റെ എല്ലാ നാടകങ്ങളും എഴുതിയിരുന്നത് ജഗതി ശ്രീകുമാറിന്റെ അച്ഛനായിരുന്നു. ഈ പരിചയവും ബന്ധവും വച്ചാണ് ശ്രീകുമാറും മല്ലികയും എന്നെ കാണാന്‍ വന്നത്. നായകനാവാന്‍ എത്തിയ ജഗതിയ്ക്ക് സിനിമയില്‍ നല്ലൊരു വേഷം നല്‍കിയത് ഞാനാണ്. അതിന് മുന്‍പ് കന്യാകുമാരി എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിലൂടെ നടന്ന് പോകുന്ന ഒരു ഷോട്ടിലുണ്ടായിരുന്നു.

ചട്ടമ്പിക്കല്യാണി സിനിമയുടെ ടൈറ്റില്‍ ഇടാന്‍ നേരത്ത് ഞാന്‍ ജഗതി ശ്രീകുമാര്‍ എന്ന പേരിട്ടപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് അച്ഛന്റെ പേരില്‍ ആളാകണ്ട. എന്നായിരുന്നു ശ്രീകുമാറിന്റെ വാദം. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ജഗതി എന്‍ കെ ആചാരിയുടെ 'ജഗതി' ശ്രൂകുമാറിനൊപ്പം ഇരിക്കട്ടേ എന്ന് ഞാനും. അങ്ങനെ ഇഷ്ടമില്ലാതിരുന്നിട്ടും എന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ പേര് ചേര്‍ത്തത്. ഞാന്‍ കൊണ്ട് വന്ന നടനെന്ന പേരില്‍ മറ്റ് പല നിര്‍മാതാക്കളും തുടക്കത്തില്‍ ജഗതിയെ അംഗീകരിച്ചില്ല. പിന്നീട് ഞാനെഴുതുന്ന തിരക്കഥകളില്‍ ജഗതിയെ മനസില്‍ കണ്ട് ഒരു കഥാപാത്രത്തെ ഉണ്ടാക്കും.

അടൂര്‍ ഭാസിയ്ക്കൊപ്പം ചെറിയ വേഷങ്ങള്‍ ജഗതിയ്ക്ക് ലഭിച്ചു. അങ്ങനെ മൂന്ന് നാല് വര്‍ഷത്തോളം ജഗതിയെ നിലനിര്‍ത്തിയത് ഞാനായിരുന്നു. ഞാന്‍ മലയാള സിനിമയില്‍ നിക്ഷേപിച്ച ഫിക്സഡ് ഡിപ്പോസിറ്റാണ് ജഗതി ശ്രീകുമാര്‍. ആദ്യ സിനിമ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായത് ജഗതിയ്ക്ക് നേട്ടമായി. എന്റെ ആ കണ്ടുപിടുത്തം പിന്നീട് കോമേഡിയനില്‍ നിന്ന് വലിയൊരു നടനിലേക്ക് വളര്‍ന്നു.