ശ്രീവിദ്യയുടെ ആത്മാവ് കമൽഹാസനെ തേടുന്നു; നടിയുടെ വീട് വൃത്തിയാക്കാൻ വന്നവർ കണ്ടത്; ജ്യോതിഷിയുടെ വാക്കുകൾ

ശ്രീവിദ്യയുടെ ആത്മാവ് കമൽഹാസന് വേണ്ടി കാത്തിരിക്കുകയാണെന്ന വാദവുമായി ശാന്തിവിള ദിനേശൻ. ശ്രീവിദ്യയെ മരിക്കുന്നതിന് മുമ്പ് കണ്ട ഒരു ജ്യോതിഷി പറഞ്ഞ വാക്കുകളാണ് ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

'സഹോദരനുണ്ടായിട്ടും അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയ ശ്രീവിദ്യക്ക് മനസ്സിൽ നിന്നും കമൽ ഹാസനെ ഇറക്കി വിടാൻ കഴിഞ്ഞില്ല. തികച്ചും സ്വകാര്യമായി ആ വേദന അവർ സൂക്ഷിച്ചു. വാണി ​ഗണപതിയിൽ നിന്നും സരിതയിലേക്കും സരിതയിൽ നിന്ന് ​ഗൗതമിയിലേക്കും പിന്നെ മറ്റ് പലരിലേക്കും അ​ദ്ദേഹം പ്രണയ പ്രയാണം നടത്തിക്കൊണ്ടിരുന്നു'

'അപ്പോഴും തന്റെ ​ഗന്ധർവനായി ശ്രീവിദ്യ കമൽഹാസനെ സ്നേഹിച്ചു. അത് മനസ്സിലാക്കിയിട്ടാവണം മരണത്തോട് മല്ലടിച്ച് ശ്രീവിദ്യ കിടക്കുമ്പോൾ കമൽ ഹാസൻ കാണാൻ വന്നു. മറ്റാർക്കും കാണാൻ അനുമതി കൊടുക്കാത്ത തലസ്ഥാനത്തെ ആശുപത്രിയിൽ'

കമൽഹാസൻ വന്ന് പോയി ചുരുക്കം നാളുകൾക്കുള്ളിൽ അവർ മരിച്ചു

'അപാരമായ ചങ്കൂറ്റമുണ്ടെങ്കിലെ കാണാൻ വരാൻ പറ്റൂ. കാമുകിയുമായി പിരിഞ്ഞ് മൂന്ന് കല്യാണം കഴിച്ച് പിന്നെ ആരുമൊക്കെയായോ പ്രണയ സല്ലാപ നടത്തിയിട്ട് ആദ്യ കാമുകി മരിക്കാൻ കിടന്നപ്പോൾ അവരെ കാണാൻ വന്നു. അതൊരു വിശാല മനസ്സായി വേണമെങ്കിൽ നമുക്ക് കാണാം'

'ഡോക്ടർമാരെ വരെ പുറത്താക്കിയ ശേഷം വാതിലടിച്ച് കമൽഹാസനും ശ്രീവിദ്യയും എത്രയോ സമയം ആശുപത്രിയുടെ മുറിക്കകത്തുണ്ടായിരുന്നു. അവരെന്തൊക്കെ പങ്കിട്ടു, എന്തൊക്കെ പറഞ്ഞെന്നെന്നും പുറം ലോകത്ത് ആരും അറിഞ്ഞിട്ടില്ല'

'കമൽഹാസൻ വന്ന് പോയി ചുരുക്കം നാളുകൾക്കുള്ളിൽ അവർ മരിച്ചു. കമൽ ഹാസനാണെങ്കിൽ ഇത്തരം കാര്യങ്ങളിലൊന്നും മനസ്സ് തുറക്കുന്ന ആളുമല്ല. ഒരു നിമിഷത്തേക്കെങ്കിലും ഇരുവരും പഴയ കാമുകീ കാമുകൻ‌മാരായിരിക്കാം'

അവരെ പോയി കണ്ട ജ്യോതിഷിയാണ് എന്നോട് പറഞ്ഞത്

'കമൽ വന്ന് പോയ ശേഷം ശ്രീവിദ്യ ഡോക്ടർമാരോടും നഴ്സുമാരോടും ​ഗണേശ് കുമാറിനോടും പറഞ്ഞിരുന്നതെന്തെന്നാൽ എനിക്ക് മരിക്കേണ്ട എന്ന വിലാപമായിരുന്നു'

'എനിക്ക് മരിക്കേണ്ട,എനിക്ക് ജീവിക്കണം ജീവിച്ച് മതിയായില്ല എന്നാണവർ പറഞ്ഞിരുന്നത്. അവരെ പോയി കണ്ട ജ്യോതിഷിയാണ് എന്നോട് പറഞ്ഞത്. ശ്രീവിദ്യ മരിച്ച വിവരമറിഞ്ഞ് ഏക സഹോദരൻ തലസ്ഥാനത്തേക്ക് വന്നു. സംസ്കാരം നടത്തി'

 ഫ്ലാറ്റും വീടും എനിക്ക് ലഭിക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു

'ഭർത്താവിൽ നിന്നും സുപ്രീം കോടതി വിധി വഴി ശ്രീവിദ്യക്ക് ലഭിച്ച ഫ്ലാറ്റും വീടും എനിക്ക് ലഭിക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു'

'ശ്രീവിദ്യയുടെ വസ്തു വകകളുടെ കസ്റ്റോഡിയിൻ അപ്പോൾ കെബി ​ഗണേശ് കുമാറാണ്. അതൊരു ട്രസ്റ്റ് ആയിരുന്നു. വിവാദമായപ്പോൾ അദ്ദേഹം ബുദ്ധിപൂർവം ശ്രീവിദ്യയുടെ സ്വത്ത് വകകളെല്ലാം സാംസ്കാരിക വകുപ്പിന് കൈമാറി'

 അടുത്ത മുറിയിൽ ആരോ നടന്ന് പോവുന്ന പോലെ

'അവരെ കണ്ടിരുന്ന ജ്യോതിഷിയായ സ്ത്രീയോട് യാദൃശ്ചികമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ശ്രീവിദ്യയുടെ പൂജപ്പുരയിലെ വീട് തൂക്കാനും തുടയ്ക്കാനുമൊക്കെ ഒരാളിനെ ജോലിക്ക് നിർത്തിയിരുന്നു'

'അയാൾ ഒറ്റയ്ക്ക് പോയി കൂടെക്കൂടെ വീട് തൂത്ത് വരുമായിരുന്നു. പക്ഷെ പിന്നീട് അയാൾക്ക് ഒറ്റയ്ക്കവിടെ പോവാൻ വിഷമമത്രെ. കാരണമെന്താണെന്ന് ചോദിച്ചാൽ ഒരു മുറി വൃത്തിയാക്കുമ്പോൾ അടുത്ത മുറിയിൽ ആരോ നടന്ന് പോവുന്ന പോലെ'

ശ്രീവിദ്യ ഇവിടം വിട്ട് പോവണമെങ്കിൽ അവർ കലർപ്പില്ലാതെ സ്നേഹിച്ച കമൽഹാസൻ ഈ ലോകം വിട്ട് പോവണമത്രെ

'അയാൾ ഈ മുറിയിൽ നിന്ന് മാറി ആ മുറിയിലേക്ക് പോവുമ്പോൾ നേരത്തെ തൂത്ത സ്ഥലത്ത് ഒരു രൂപം നടന്ന് പോവുന്നത് പോലെ. പിന്നെ അയാൾ ഒറ്റയ്ക്ക് വരാതായി. ഒരാളെ ഒപ്പം കൂട്ടി. കുറച്ച് കഴിഞ്ഞപ്പോൾ അവർ വരാതായി'

'ആശുപത്രിയിൽ വിദ്യാമ്മയെ അവസാനമായി കണ്ട നേരത്തെ പറഞ്ഞ സ്ത്രീ പറഞ്ഞത് ശ്രീവിദ്യക്ക് ആ വീട്ടിൽ നിന്ന് പോവാൻ പറ്റില്ലെന്നാണ്. ശ്രീവിദ്യ ഇവിടം വിട്ട് പോവണമെങ്കിൽ അവർ കലർപ്പില്ലാതെ സ്നേഹിച്ച കമൽഹാസൻ ഈ ലോകം വിട്ട് പോവണമത്രെ,' ശാന്തിവിള ദിനേശൻ പറഞ്ഞതിങ്ങനെ.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X