Don't Miss!
- Lifestyle കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- Sports IPL 2024: സിക്സര്‍ 'ഹിറ്റ്മാന്', ഇനി ഒന്നാമന്; പൊള്ളാര്‍ഡിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
'നൂറ് രൂപയായിരുന്നു ആദ്യ ശമ്പളം, 15 വർഷം എടുത്തു ഇന്ന് കാണുന്ന ഞാനാകാൻ'; ലക്ഷ്മി നക്ഷത്ര!
പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാറിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും പ്രേക്ഷകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് ലക്ഷ്മി നക്ഷത്ര ഇന്ന് കാണുന്ന കരിയർ കെട്ടിപടുത്തത്. ചെറുപ്പം മുതൽ അവതാരികയാകാനുള്ള താൽപര്യം ലക്ഷ്മിക്കുണ്ടായിരുന്നു. സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്ന മറ്റ് സിനിമാ-സീരിയൽ സെലിബ്രിറ്റികളേക്കാൾ ആരാധകർ ലക്ഷ്മിക്കുണ്ട്.
സീരിയലുകൾ കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് നടൻ യവനിക ഗോപാലകൃഷ്ണൻ!
2021ൽ ആണ് ലക്ഷ്മി യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽമീഡിയകളിലും ലക്ഷ്മി സജീവമാണ്. ഇടയ്ക്കിടെ തന്നെ കാണാൻ ആഗ്രഹിക്കുന്ന ആരാധകരെ കാണാനും അവരോടൊത്ത് സമയം ചില വഴിക്കാനും ലക്ഷ്മി നക്ഷത്ര ശ്രമിക്കാറുണ്ട്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും മരുന്നിനുമെല്ലാമായി പ്രവർത്തിക്കാറുമുണ്ട് ലക്ഷ്മി. അടുത്തിടെ ഒരു പൊതു പരിപാടിയ്ക്കിടെ രണ്ട് വർഷമായി ലക്ഷ്മി നക്ഷത്രയെ കാണാൻ ആഗ്രഹിച്ച പെൺകുട്ടി എത്തിയതും അവിടെ നിന്ന് കരഞ്ഞതിന്റേയുമെല്ലാം വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അത്തരത്തിലുള്ള പല മുഹൂർത്തങ്ങളും ലക്ഷ്മി തന്നെ സോഷ്യൽ മീഡിയിയൽ പങ്കുവച്ചിട്ടുണ്ട്.
Recommended Video
'ഞാനില്ലെങ്കിൽ ബാലയോ... ബാലയില്ലെങ്കിൽ ഞാനോ ഉണ്ടാകില്ല.. എന്ന അവസ്ഥയാണിപ്പോൾ'; ശരൺ പുതുമന പറയുന്നു!
ലക്ഷ്മിയുടെ മുഖം നെഞ്ചിൽ പച്ച കുത്തിയ ആരാധകർ വരെയുണ്ട്. തന്നെ സ്നേഹിക്കുന്നവരെ ആരാധകരായല്ല തന്റെ കുടുംബാംഗങ്ങളായാണ് കാണുന്നത് എന്നാണ് ലക്ഷ്മി നക്ഷത്ര പറയാറുള്ളത്. കഴിഞ്ഞ ദിവസം താരം അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രേക്ഷകരും നിരവധിയായ ആരാധകരും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ക്യു ആന്റ് എ വീഡിയോയാണ് ലക്ഷ്മി പങ്കുവെച്ചത്. ആങ്കറിങിലേക്ക് എത്തിയതിനെ കുറിച്ചും ആദ്യത്തെ ശമ്പളത്തെ കുറിച്ചുമെല്ലാം ലക്ഷ്മി വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ അമ്മയുടെ ഷോളും മറ്റുമൊക്കെ ചുറ്റി മഞ്ജു വാര്യർ പാട്ട് സീനിൽ അഭിനയിക്കുംപോലെ ഒക്കെ അഭിനയിക്കാൻ ശ്രമിക്കുമായിരുന്നു. അവതാരികയാകണം എന്ന് തോന്നൽ വന്ന സമയത്താണ് വീടിനടുത്തുള്ള ലോക്കൽ ചാനലിൽ അവസരമുണ്ടെന്ന് പരസ്യം കണ്ടത്.
അങ്ങനെ അവിടെ പോയി സെലക്ഷൻ കിട്ടി. മാസം നാല് ഞായാറാഴ്ച പ്രോഗ്രാമുണ്ട്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവർക്ക് പാട്ട് വെച്ചുകൊടുക്കുന്നതാണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് ശമ്പളമായി നാനൂറ് രൂപ കിട്ടി. ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയ്യിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. അവിടെ നിന്ന് ടിസിവി ചാനലിലേക്കും പിന്നീട് ജീവനിലേക്കും വീടിവിയിലേക്കും എനിക്ക് പരിപാടികൾ ചെയ്യാൻ പോകാൻ പറ്റി. ലോക്കൽ ചാനലിൽ പരിപാടി ചെയ്യുമ്പോൾ തന്നെ സാറ്റ്ലൈറ്റ് ചാനലിൽ പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നീട് അതും നടന്നു. നമ്മൾ നന്നായി പ്രവർത്തിച്ചാൽ നമ്മുടെ ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ ഇവയെല്ലാം പൂർത്തീകരിക്കപ്പെടും എന്ന് എനിക്ക് എന്റെ ജീവിതത്തിൽ നിന്നും മനസിലായതാണ്.
അച്ഛൻ 33 വർഷത്തിലധികം പ്രവാസിയായിരുന്നു. അമ്മയുടെ സംരക്ഷണയിലായിരുന്നു ഞാൻ. അവതാരികയാകണം എന്നൊന്നും പറഞ്ഞാൽ അന്ന് അമ്മ സമ്മതിക്കില്ലായിരുന്നു. പിന്നെ അമ്മമ്മയാണ് എനിക്ക് എപ്പോഴും പിന്തുണയായി ഉണ്ടായിരുന്നത്. അമ്മമ്മ പുരോഗമ ചിന്താഗതിക്കാരിയായിരുന്നു. ഞാൻ ചുരിദാറൊന്നും ധരിച്ച് പ്രായം ചെന്ന കുട്ടിയെപ്പോലെ നടക്കുന്നതൊന്നും അമ്മമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. മരിക്കുന്നതിന് മുമ്പ് വരെ എന്നോട് എപ്പോഴും പറയുമായിരുന്നു ഒരിക്കലും ഈ പ്രൊഫഷൻ വിട്ടുപോകരുത് എന്ന്. അമ്മമ്മയുടെ പെൻഷൻ കാശൊക്കെ എനിക്ക് പൊട്ടും ചാന്തും വസ്ത്രങ്ങളും വാങ്ങാൻ തരുമായിരുന്നു. എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയും അമ്മമ്മയായിരുന്നു. അവസാന കാലത്ത് അമ്മമ്മയുെട കാല് വരെ മുറിച്ച് മാറ്റിയിരുന്നു.
ആ മരണം ഇന്നും എനിക്ക് വലിയ നഷ്ടമാണ്. മരിച്ച് പോയ ഒരാളെ തിരികെ കൊണ്ടുവരാൻ അവസരം ലഭിച്ചാൽ ഞാൻ എന്തായാലും അമ്മമ്മയുടെ പേര് മാത്രമെ പറയൂ. അവതാരിക എന്ന മേഖലയിൽ അന്നും ഇന്നും എനിക്ക് പ്രചോദനമായിട്ടുള്ളത് രഞ്ജിനി ഹരിദാസാണ്. ചേച്ചിയാണ് അവതാരിക എന്നൊരു ജോലിയുണ്ട്. അതിനൊരു മാന്യതയുണ്ട് എന്നൊക്കെ മലയാളികളെ പഠിപ്പിച്ചത്. ഇപ്പോഴും ആങ്കറിങ് എന്ന് പറഞ്ഞാൽ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്നതും രഞ്ജിനി ഹരിദാസിന്റെ മുഖമാണ്. എനിക്ക് എന്നും ചേച്ചി പ്രചോദനമായിട്ടുണ്ട്. പക്ഷെ ഞാൻ ഇന്നേ വരെ ചേച്ചിയെ മാത്രമല്ല ആരേയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. ഫ്ലവേഴ്സാണ് ലക്ഷ്മി ഉണ്ണികൃഷ്ണനെ ലക്ഷ്മി നക്ഷത്രയാക്കി മാറ്റിയത്.
പലപ്പോഴും ടിവി കാണുമ്പോൾ ആലോചിക്കുമായിരുന്നു ഫ്ലവേഴ്സിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന്. മൈലാഞ്ചിയാണ് ഫ്ലവേഴ്സിൽ എത്തും മുമ്പ് ചെയ്തുകൊണ്ടിരുന്ന പരിപാടി. അങ്ങനെ ആദ്യമായി അവർ എന്നെ ഇങ്ങോട്ട് വിളിച്ച് താൽപര്യമുണ്ടോയെന്ന് ചോദിച്ചു. അന്ന് ഞാൻ ഗൾഫിൽ ഒരു പരിപാടിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. അച്ഛനും ദോഹയിലുള്ളതിനാൽ എനിക്കൊപ്പം മറ്റ് കുടുംബാംഗങ്ങളും വരുന്നുണ്ട്. അതിനാൽ മാറ്റി വെക്കാൻ സാധിക്കാത്തതിനാൽ വരുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നീട് രണ്ടാമത് ജോണ്ടിസ് പിടിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ അവർ വീണ്ടും വിളിച്ചു. എനിക്ക് അസുഖമായതിനാൽ അമ്മ അവരോട് പറഞ്ഞു വരാൻ സാധിക്കില്ലെന്ന്. ഓരോ തവണ കൈയ്യിലെത്തിയിട്ട് തട്ടി മാറ്റപ്പെടുമ്പോൾ സങ്കടമായിരുന്നു.
പിന്നീടാണ് അവർ എന്നെ ഒന്ന് കൂടി വിളിച്ച് എനിക്ക് വേണ്ടി കാത്തിരുന്ന് എന്നേയും ഫ്ലവേഴ്സിന്റെ ഭാഗമാക്കി. അന്ന് തുടങ്ങിയ യാത്ര നിങ്ങൾ പ്രേക്ഷകരുടെ പൂർണ പിന്തുണയോടെ മുന്നോട്ട് പോവുകയാണ്. ഇപ്പോഴും പഴയ വഴികൾ ആലോചിക്കുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞ് പോകും. പതിനഞ്ച് വർഷത്തിലധികം നീണ്ട യാത്ര നടത്തേണ്ടി വന്നു ഇന്ന് കാണുന്ന ലക്ഷ്മി നക്ഷത്രയാകാൻ. ഒരുപാട് സന്തോഷത്തോടെ ചെയ്യുന്ന ജോലിയാണ്. എന്റെ ജീവിതം മാറി മറിഞ്ഞത് ഫ്ലവേഴ്സിലൂടെയാണ്. ലക്ഷ്മി നക്ഷത്ര പറയുന്നു.
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ
-
'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'
-
റൂമിലിരുന്ന് കരഞ്ഞ് അടുത്ത ദിവസം ഷൂട്ടിന് പോകും; സംവിധായകന്റെ വഴക്ക് കേട്ടു; പ്രേം ജേക്കബ്