Don't Miss!
- Sports T20 World Cup 2024: ജയ്സ്വാളില്ല, ഓപ്പണറായി കോലി! ഇതു സത്യമോ? ഒടുവില്‍ പ്രതികരിച്ച് രോഹിത്
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- News ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്; കാരണം വ്യക്തമാക്കി ജോയ് മാത്യു, മുകേഷ് തോല്‍ക്കും
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ശ്രീവിദ്യയ്ക്ക് തീരെ വയ്യായിരുന്നുവെന്ന് മീര കൃഷ്ണ, എനിക്ക് ഡസ്റ്റ് അലര്‍ജിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മീര കൃഷ്ണ. വ്യത്യസ്തമായ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരം ഇടക്കാലത്ത് അഭിനയ ലോകത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു. സ്ത്രീഹൃദയത്തിലെ ഇന്ദുബാലയായാണ് താരത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നത്. അത്രയേറെ പോപ്പുലറായിരുന്നു ആ പരമ്പരയും കഥാപാത്രവും. ശ്രീവിദ്യയുടെ മകളായാണ് താരം വേഷമിട്ടത്. ആ സീരിയലില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യവും അതായിരുന്നുവെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്.
സീരിയലുകളില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ മീരയ്ക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നു. മാര്‍ഗം, മഞ്ഞുപോലൊരു പെണ്‍കുട്ടി ഈ രണ്ട് സിനിമകളിലാണ് താരം വേഷമിട്ടത്. മാര്‍ഗത്തിന് ശേഷമായിരുന്നു സ്ത്രീഹൃദയത്തിലേക്ക് എത്തിയത്. ഇന്ദുബാലയെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളില്‍ തനിക്കേറെ പ്രിയപ്പെട്ടതും ഇന്ദുലേഖയാണെന്നും താരം പറയുന്നു. ശ്രീവിദ്യയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
ആരാധകരേയും സിനിമാലോകത്തേയും ഒരുപോലെ വേദനിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ശ്രീവിദ്യയുടേത്. അവശതയ്ക്കിടയിലും അഭിനയരംഗത്ത് സജീവമായിരുന്നു താരം. സ്ത്രീഹൃദയത്തില്‍ അഭിനയിക്കുന്നതിനിടയിലുണ്ടായ കാര്യങ്ങളെക്കുറിച്ചും മീര കൃഷ്ണന്‍ പറഞ്ഞിരുന്നു. ശ്രീവിദ്യ അവസാനകാലത്ത് ചെയ്ത സീരിയലുകളിലൊന്നായിരുന്നു ഇത്.
നടി രാധയുടെ വീട്ടില്‍ വെച്ചായിരുന്നു ചിത്രീകരണം, എൻ്റെ അമ്മയായിട്ടാണ് വിദ്യാമ്മ അഭിനയിക്കുന്നത്. ഇൻ്റിമേറ്റ് സീനുകൾ ധാരളമുണ്ടായിരുന്നു. വീടിൻ്റെ മുകളിൽ ഒരു പ്രത്യേക മുറിയിലാണ് വിദ്യാമ്മയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. ഫുഡ് അവരുടെ വീട്ടിൽ നിന്നാ കൊണ്ടുവരിക. ഷൂട്ടിങ് തീരുമ്പോൾ മാത്രമാണ് താഴേക്ക് ഇറങ്ങിവരിക. ശ്വാസം വലിക്കുമ്പോൾ വല്ലാത്ത സ്ട്രെസ്സും സ്ട്രെയിനും വിദ്യാമ്മ അനുഭവിച്ചിരുന്നുവെന്നും മീര കൃഷ്ണ പറയുന്നു.
എനിക്ക് ഡസ്റ്റ് അലർജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു. ഇന്ന രോഗമാണ് എന്ന് വിദ്യാമ്മ പറഞ്ഞിരുന്നെങ്കിലും തീരെ സുഖമില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ജഗതിച്ചേട്ടനൊപ്പം ദേവീ മഹാത്മ്യത്തിൽ ഒരു സീനിൽ അഭിനയിക്കാൻ കഴിഞ്ഞതും ഭാഗ്യമാണ്. എൻ്റെ മൂന്നാമത്തെ സീരിയൽ 'കൂടും തേടി' തിലകൻ ചേട്ടൻ്റെ കൂടെയായിരുന്നു. സ്ക്രിപ്റ്റ് ഒരു തവണ വായിച്ചു നോക്കിയതിനു ശേഷം തൻ്റേതായ ശൈലിയിൽ പറയുന്നതാണ് അദ്ദേഹത്തിൻ്റെ രീതി. ഇന്ന രീതിയിൽ അഭിനയിച്ചാൽ അഭിനയം കൂടുതൽ മെച്ചപ്പെടുത്താം എന്നെല്ലാം പറഞ്ഞു തരുമായിരുന്നു അദ്ദേഹം.
Recommended Video
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ