Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ലാൽ തൃപ്തനായിരുന്നില്ല, എന്നാൽ ഫാസിൽ അതിന് സമ്മതിച്ചില്ല, മണിച്ചിത്രത്താഴിനെ കുറിച്ച് നിർമ്മാതാവ്
ഇന്ത്യൻ സിനിമാ ലോകത്ത് ഇന്നും ചർച്ചായാകുന്ന സിനിമയാണ് 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും കാഴ്ചക്കാർ ഏറെയുണ്ട് തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ചിത്രമാണിത്. കേരളത്തിലെ തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആയിരുന്നു.
അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
മോഹൻലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം തകർത്ത് അഭിനയിച്ച ചിത്രത്തിലെ ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ. ചിത്രത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു ഇദ്ദേഹം പങ്കുവെച്ചത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വൻ വിജയമായിരുന്ന മണിച്ചിത്രത്താഴ് ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധലഭിച്ച രംഗമായിരുന്നു ശോഭനയുടെ കഥാപാത്രമായ ഗംഗയുടെ പശ്ചാത്തലത്തിനെ കുറിച്ച് നകുലനോട് മോഹൻലാലിന്റെ കഥാപാത്രമായ ഡോ സണ്ണി പറയുന്നത്. അഭിനയത്തിനോടൊപ്പം തന്നെ മോഹൻലാലിന്റെ ഡബ്ബിങ്ങും അന്ന് ചർച്ചാ വിഷയമായിരുന്ന മണിച്ചിത്രത്താഴ് ചിത്രത്തില ഏറ്റവു പ്രധാനപ്പെട്ട രംഗം കൂടിയായിരുന്നു. ഇപ്പോഴിതാ ആ 10 മിനിറ്റ് ദൈർഘ്യമുള്ള രംഗത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട ഒരു രസകരമാ സംഭവം വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് അപ്പച്ചൻ.
ആ 10 മിനിറ്റ് നേരം ദൈർഘ്യമുളള മോഹൻലാലിന്റെ ഡയലോഗിനെ കുറിച്ച് ചോദിച്ചപ്പോഴാണ് നിർമ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് താൻ ഇപ്പോഴും ഓർമിക്കുന്നുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ആ വർഷങ്ങൾക്ക് മുൻപുള്ള സംഭവം വെളിപ്പെടുത്തിയത്. ജോയ് തിയേറ്ററിൽ മോഹൻലാൽ ഫുൾ ഡബ്ബ് ചെയ്തിരുന്നു. എന്നിട്ട് മോഹൻലാൽ അത് മുഴുവൻ കേട്ടു. കൂടെ ഞാനും കേട്ടു. സിനിമയുടെ ഫുൾ ഡബ്ബിംഗ് തീർന്നു,. എല്ലാവരും ഹാപ്പിയാണ്. അന്ന് രാത്രി സംവിധായകൻ ഫാസിലിന് മോഹൻലാലിന്റെ ഒരു കോൾ വരുകയായിരുന്നു. അത് ഒന്നും കൂടി ഡബ്ബ് ചെയ്യണം. തനിക്ക് തൃപ്തിയായിട്ടില്ലെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
തൊട്ട് അടുത്ത മുറിയിൽ ഞാനും സിദ്ദിഖും ബാദുഷയുമുണ്ട്. അവിടേയക്ക് ഫാസിൽ വന്നു.മോഹൻലാൽ വിളിച്ച കാര്യം പറയുകയായിരുന്നു. ലാലിന് ഡബ്ബ് ചെയ്തത് ഇഷ്ടമായില്ലെന്നും ഒന്നും കൂടി ഡബ്ബ് ചെയ്യണമെന്നും പറഞ്ഞുവെന്നും അദ്ദേഹം തങ്ങളോട് പറഞ്ഞു. അപ്പോൾ തന്നെ ജോയി തിയേറ്ററിൽ രാവിലെ 7 മണിക്ക് ഡബ്ബ് ചെയ്യാനുള്ള സംവിധാനം ഏർപ്പാടാക്കുകയായിരുന്നു. മോഹൻലാലും അത് സമ്മതിച്ചു. രാവിലെ 7 മണിക്ക് അദ്ദേഹവും വരാമെന്ന് പറഞ്ഞു
പിറ്റേദിവസം രാവിലെ എല്ലാവരും തിയേറ്ററിൽ എത്തി അത് ഒന്നും കൂടി ഇട്ടു കണ്ടു. എല്ലാവർക്കും അത് ഓക്കെയായിരുന്നു. എന്നാൽ മോഹൻലാലിന് അത് അത്ര തൃപ്തിയായിട്ടില്ല. അത്രയ്ക്ക് ഇമോഷണലായ രംഗമായിരുന്നു അത്. ആ 10 മിനിറ്റ് സമയമാണ് ആ സിനിമ. അവിടെ ആളുകൾ അൽപമൊന്ന് ഡിസ്റ്റർബ് ആയാൽ മൊത്തത്തിൽ ഡിസ്റ്റർബ് ആകും. അടുത്ത ദിവസം അത് ഫുൾ കണ്ടിട്ട് ലാൽ തിരിച്ച് പോകുകയായിരുന്നു. അത് പിന്നെ എടുത്തില്ലെന്നും നിർമ്മാതാവ് പറയുന്നു.
Recommended Video
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ