Don't Miss!
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
രണ്ടെണ്ണം അടിച്ചാൽ അച്ഛൻ അടിപൊളി ആയിരുന്നു; ശ്രീനിവാസനെക്കുറിച്ച് വിനീത്
മലയാള സിനിമയിൽ നടൻ, തിരക്കഥാകൃത്ത് തുടങ്ങി വിവിധ തലങ്ങളിൽ പ്രശസ്തി ആർജിച്ച താരമാണ് ശ്രീനിവാസൻ. നായകനായും കോമഡി താരമായും സഹനടനുമായെല്ലാം സിനിമകളിൽ നിറഞ്ഞു നിന്ന ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അച്ഛനെ പോലെ തന്നെ ജനപ്രിയരാണ്. തൊട്ടതെല്ലാം ഹിറ്റാക്കുന്ന, ഹേറ്റേഴ്സ് ഇല്ലാത്ത താരമായാണ് വിനീത് ശ്രീനിവാസൻ അറിയപ്പെടുന്നത്. തട്ടത്തിൻ മറയത്ത്, ഹൃദയം തുടങ്ങി വിനീത് ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്.
നിവിൻ പോളി, പ്രണവ് മോഹൻലാൽ തുടങ്ങിയവർക്ക് ജനസ്വീകാര്യത നേടിക്കൊടുക്കാനും വിനീസ് ശ്രീനിവാസന്റെ സിനിമകളിലൂടെ സാധിച്ചു. ധ്യാൻ ശ്രീനിവാസൻ സിനിമകളേക്കാൾ കൂടുതൽ അഭിമുഖങ്ങളിലൂടെ ആണ് ജനപ്രിയനായി മാറിയത്. നടന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. അസുഖ ബാധിതനായ ശ്രീനിവാസൻ ഏറെ നാളായി സിനിമയിൽ നിന്ന്മാറി നിൽക്കുകയാണ്. ഇപ്പോഴിതാ തന്റെ പിതാവിനെ പറ്റി സംസാരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
'കുറച്ച് മദ്യപിച്ചാൽ അച്ഛൻ സ്നേഹം പ്രകടനം നടത്തുമായിരുന്നെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. പാട്ട് പാടിച്ചാൽ അച്ഛൻ മദ്യപിച്ചിട്ടുണ്ടെങ്കിൽ കെട്ടിപ്പിടിക്കുമായിരുന്നു. മദ്യപിച്ചിട്ടില്ലെങ്കിൽ പാട്ട് കേട്ടിട്ട് പോവുകയേ ഉള്ളൂ. എന്റെ ചെറുപ്പത്തിൽ അച്ഛൻ ഒന്ന് രണ്ടണ്ണം കഴിക്കുന്നത് ഇഷ്ടമായിരുന്നു. അപ്പോഴേ അച്ഛൻ പ്രകടിപ്പിക്കുകയുള്ളൂ. വല്ലാണ്ട് കഴിച്ചാൽ ബോർ ആണ്. ഒന്ന് രണ്ടെണ്ണം അടിച്ചാൽ അടിപൊളി ആണ്. ഇപ്പോഴല്ല, ഇപ്പോ അത് ചിന്തിക്കാൻ പറ്റില്ല,' വിനീത് ശ്രീനിവാസൻ പറഞ്ഞു. ജിഞ്ചർ മീഡിയയോടൊണ് പ്രതികരണം.
'ധ്യാനിന് കഥ പറയാൻ ഇഷ്ടമാണ്. കഥ ഉണ്ടാക്കാനും ഇഷ്ടമാണ്. ഒരു കഥയിൽ കുറച്ച് സത്യം ഉണ്ടാവും. അത് പക്ഷെ മൊത്തം സത്യമാണെന്ന നിലയിൽ കൺവിൻസ് ചെയ്ത് കളയും അവൻ. ഒരേ കഥ ആറു മാസം കഴിഞ്ഞ് അവനോട് വീണ്ടും പറയാൻ പറ, അതിന്റെ ഡീറ്റേയ്ൽ ഒക്കെ മാറും'
മോഹൻലാലിനെയും ശ്രീനിവാസനെയും വെച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ചും വിനീത് സംസാരിച്ചു. അതിനെ പറ്റി ഒന്നും പറയാൻ പറ്റില്ല. എനിക്ക് ഒന്നും നിർബന്ധിച്ച് എഴുതാൻ പറ്റില്ല. ഒരു ടീമുമായി ഇരുന്ന് ചർച്ച ചെയ്തുള്ള എഴുത്തല്ല. എനിക്ക് അങ്ങനെ അല്ല സിനിമ ഉണ്ടാവാറ്.
കുറേ ആലോചിച്ച് നടന്ന് ഏതെങ്കിലും ഒരു സമയത്ത് കുറേ ഐഡിയകൾ വരും. അത് ഞാൻ റെക്കോഡ് ചെയ്ത് വെക്കും. പിന്നെ രണ്ട് മാസമാെക്കെ കഴിഞ്ഞിട്ടായിരിക്കും അടുത്തത് കിട്ടുന്നത്. ചില ആഗ്രഹങ്ങൾ മനസ്സിലുണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. വിനീത് ശ്രീനിവാസന് പുറമെ സുരാജ് വെഞ്ഞാറമൂടും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, നോബിൾ ബാബു റിയ സൈറ, അൽത്താഫ് സലിം, രഞ്ജിത്ത് ബാലകൃഷ്ണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 11 നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വിനീത് ശ്രീനിവാസൻ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.