Don't Miss!
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
മനുഷ്യയെ ഹൃദയത്തെ സ്പർശിക്കാൻ ഇനി സച്ചിയുടെ കഥകളില്ല, അഭിഭാഷകനിൽ നിന്ന് സിനിമയിലേയ്ക്കുള്ള ദൂരം
സച്ചിയുടെ മനസ്സ് നിറയെ കഥകളാണ്. പ്രേക്ഷകരെ ചിരിപ്പിക്കാനും അതുപോലെ ചിന്തിപ്പിക്കാനും സച്ചിയുടെ കഥകൾക്ക് കഴിയും. ഇത് തന്നെയാണ് സച്ചി എന്ന തിരക്കഥകൃത്ത് പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. കാലത്തിനൊത്ത് സഞ്ചരിക്കുന്ന കലാകാരനായിരുന്നു സച്ചി. ഇദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ്.
വലിയ ചിത്രങ്ങളുടെ കണക്ക് പറയാനില്ല ഇദ്ദേഹത്തിന്. എണ്ണപ്പെട്ട ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സച്ചിയ്ക്ക് കഴിഞ്ഞിരുന്നു. മലയാള സിനിമ ലോകം സച്ചിയുടെ പുതിയ കഥകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഫ്രെയിമുകൾക്കുപ്പറത്തോക്ക് പ്രിയ കഥാകാരൻ യാത്രയായത്.
2007 ൽ പുറത്തു വന്ന ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയാണ് സച്ചിയുടെ അരങ്ങേറ്റം. വക്കീൽ പണി ഉപേക്ഷിച്ചായിരുന്നു സിനിമ കഥകളുടെ ലോകത്തേയ്ക്ക് ഇദ്ദേഹം എത്തിയത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം നാടക രംഗത്ത് സജീവമായിരുന്നു. എറണാകുളം ലോ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
Recommended Video
തിരക്കഥകൃത്ത് സേതുവിനൊപ്പമായിരുന്നു സച്ചിയുടെ സിനിമാ പ്രവേശനം. ചോക്ലേറ്റ് എന്ന ആദ്യ ചിത്രത്തിൽ തന്നെ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് ഇവരുടെ തൂലികയിൽ പിറന്ന റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്, തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. വൻ വിജയങ്ങൾ ഈ ഇരട്ട തിരക്കഥകൃത്തുക്കളെ തേടി എത്തിയപ്പോൾ സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് സച്ചി- സേതു കൂട്ട്കെട്ട് വേർ പിരിയുകയായിരുന്നു
പിന്നീട് സച്ചിയുടെ ഒറ്റയ്ക്കുള്ള പടയോട്ടമായിരുന്നു. 2012ൽ പുറത്ത് വന്ന മോഹൻലാൽ ചിത്രമായ റൺ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവായി അരങ്ങേറ്റം കുറിച്ചു. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ സിനിമകളിൽ ഒന്നായിരുന്നു ഇത്. പിന്നീട് ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയ, ലാൽ അഭിനയിച്ച ചേട്ടയീസ്, മേക്കപ്പ് മാൻ, രാമലീല, ഷെർലക്,ഡ്രൈവിംഗ് ലൈസൻസ്,അയ്യപ്പനും കോശിയും, അനാർക്കലി എന്നീ ചിത്രങ്ങളും രചിച്ചു.
പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലൂടെ സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയ ഒരു മനോഹര പ്രണയകാവ്യമായിരുന്നു അനാർക്കലി. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സച്ചി തന്നെയാണ് നിർവ്വഹിച്ചത്. ഈ സിനിമ ഒരു ബോക്സ്ഓഫീസ് ഹിറ്റായിരുന്നു.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ