Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മീശമാധവന്റെ കഥ ലഭിച്ചത് അവിടെ വെച്ച്, ഇത് അറിഞ്ഞപ്പോ ഞാനും അങ്ങോട്ടേക്ക് വിട്ടു, വെളിപ്പെടുത്തി ശ്രീനിവാസന്
ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മീശമാധവന് മലയാള സിനിമയില്‍ തരംഗമായ സിനിമകളില്‍ ഒന്നാണ്. മാധവന് എന്ന കളളന്റെ വേഷത്തില്‍ ദിലീപ് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം മീശമാധവനെ കുറിച്ചുളള ഒരു ചോദ്യത്തിന് നടന് ശ്രീനിവാസന് നല്കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.
കൈരളി ടിവിയുടെ ഒരു പരിപാടിയിലാണ് നടന് ഇതേ കുറിച്ച് മനസുതുറന്നത്. മീശമാധവന് പോലൊരു സിനിമയുടെ വിജയം കണ്ടപ്പോള്‍ അത്തരമൊരു കഥ സിനിമായാക്കാന്‍ താനും ആഗ്രഹിച്ചിരുന്നുവെന്ന് നടന് പറയുന്നു. അപ്പോ ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് മീശമാധവന്റെ കഥ നിലമ്പൂരിലുളള ഒരു ചായക്കടയില്‍ നിന്ന് സംവിധായകന് ലാല്‍ജോസും അതിന്റെ നിര്‍മ്മാതാക്കളും ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ കിട്ടിയതാണെന്ന് ആണ്. അവിടെ നിന്ന് നാട്ടുകാര്‍ ആരോ പറഞ്ഞിട്ടാണ് അത്രെ, ഒരു കളളന്റെ കഥ പറഞ്ഞപ്പോ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ട് ആണത്രേ മീശമാധവന്റെ കഥയുണ്ടായത്.
ഈ സംഭവം അറിഞ്ഞപ്പോ ഞാന്‍ നിലമ്പൂരിലേക്ക് വിട്ടു. ചായക്കടയിലേക്ക്. കഥ ഒന്നുമാത്രം അല്ലല്ലോ, പിന്നെയും കഥകളുണ്ടാവുമല്ലോ. അപ്പോ എന്നെ ആളുകള്‍ തിരിച്ചറിയുമെന്നത് കൊണ്ട് ഞാന്‍ വേഷം മാറിയിട്ടൊക്കെ ആണ് പോയത്. ഒരു വിധത്തിലും എന്നെ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍. ഞാന്‍ അവിടെ നിന്ന് കൊറേ ചായ കുടിച്ചു. പക്ഷേ ആളുകളൊന്നും സംസാരിക്കുന്നില്ല. ഒരു മൂന്നാല് ദിവസം ഞാന്‍ ചായകുടിയോട് ചായകുടി അവിടെ. പിന്നെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അപരിചിതരെ കണ്ടാല്‍ ആ ചായക്കടയില്‍ നിന്ന് ആരും ഒന്നും മിണ്ടാറില്ലത്രെ.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം
അത് മിണ്ടിയാലത് പോയി സിനിമയാക്കി കളയും. ഇപ്പോ മീശമാധവന്റെ കഥയ്ക്കെന്ന് പറഞ്ഞ് ആളുകള്‍ ഇവിടെ നിന്ന് കൊണ്ടുപോയിട്ട് എന്തെങ്കിലും ഒന്ന് തരണ്ടെ. അത് കൊടുത്തില്ല. അങ്ങനെ അവരിപ്പോ അപരിചിതരെ കണ്ടാല്‍ മിണ്ടാറെ ഇല്ല. അങ്ങനെ നാല് ദിവസം വേസ്റ്റ് ആയി ഞാന്‍ വെറുതെ അവിടെ നിന്നും തിരിച്ചുവന്നു. നോക്കട്ടെ ഇനി ഏതെങ്കിലും ചായക്കടയില്‍ നിന്നും എന്തെങ്കിലും കഥ കിട്ടിയാല്‍ ഞാന്‍ മീശമാധവന് പോലെ വേറൊരു കഥയുണ്ടാക്കി വരാം കേട്ടോ, ശ്രീനിവാസന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്