Don't Miss!
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പപ്പേട്ടന് എന്ന സംവിധായകന്..തിരക്കഥാകൃത്ത്..സാഹിത്യകാരന്
മലയാള ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, സാഹിത്യകാരന് എന്നീ നിലകളില്‍ നല്ലൊരു വ്യക്തിത്വത്തിനുടമയായിരുന്നു പി പത്മരാജന്. ഒരു കരുത്തുറ്റ കഥാകൃത്ത്.. 1945 മെയ് 23ന് ആലപ്പുഴയിലാണ് പത്മരാജന് എന്ന മലയാളത്തിന്റെ പപ്പേട്ടന് ജനിക്കുന്നത്. കുഞ്ഞുനാളില്‍ തന്നെ പത്മരാജന്റെ ഉള്ളിലെ കലാകാരന് പുറത്തുവന്നിരുന്നു. കോളേജ് പഠനകാലത്താണ് കഥകള്‍ എഴുതി തുടങ്ങിയത്.
മാസികകളിലൂടെയായിരുന്നു പത്മരാജിന്റെ കഥകള്‍ ആദ്യം പുറത്തുവന്നത്. 1971ലാണ് നക്ഷത്രങ്ങളെ കാവല്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അതോടെ പപ്പേട്ടനെ മലയാളികള്‍ അറിഞ്ഞു തുടങ്ങി. ഒട്ടേറെ അവാര്‍ഡുകള്‍ വാരികൂട്ടിയ നോവലായിരുന്നു നക്ഷത്രങ്ങളെ കാവല്‍. അപരന്, പ്രഹേളിക, പുക, കണ്ണട തുടങ്ങിയ കൃതികളും ശ്രദ്ധയമായവയാണ്.
വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകളും പത്മരാജന്റെ തൂലിക തുമ്പില്‍ നിന്നും വിടര്‍ന്നതാണ്. 1975ലാണ് പപ്പേട്ടന് സിനിമാ ലോകത്തേക്ക് കടക്കുന്നത്. അദ്ദേഹം എഴുതിയ പ്രയാണം എന്ന തിരക്കഥ പിന്നീട് ഭരതന് സിനിമയാക്കി. രതിനിര്‍വേദം, വാടകയ്ക്കൊരു ഹൃദയം, തകര, ശാലിനി എന്റെ കൂട്ടുകാരി, ലോറി, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയവ പപ്പേട്ടന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്.
അപരന്, മൂന്നാം പക്കം, ഇന്നലെ, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്വ്വന്, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങി. ദേവലോകത്തു നിന്നും ഇറങ്ങി വന്ന ഗന്ധര്‍വ്വനും, പ്രണയത്തിന്റെ പുതിയ ലോകം തുറന്ന രതിചേച്ചിയും, തൂവാനത്തുമ്പികളൊന്നും മലയാളികളുടെ മനസ്സില്‍ നിന്നും മായാത്ത ചിത്രങ്ങളാണ്.
എഴുത്തുകാരന്, ആകാശവാണിയിലെ അനൗണ്സര്, തിരക്കഥാകൃത്ത്, സംവിധായകന് തുടങ്ങി ഒട്ടേറെ വേഷങ്ങള്‍. പത്മരാജന് പതിനെട്ട് ചിത്രങ്ങളെ സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍ ഏതൊരു മലയാളിയുടെയും പ്രിയപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അതിലൊന്ന് പത്മരാജന്റെ ചിത്രമായിരിക്കും. 1991 ജനുവരി 24നാണ് പത്മരാജന് സിനിമാ ലോകത്തു നിന്നും ജീവിതത്തില്‍ നിന്നും വിടപറഞ്ഞത്.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ