ഞാന്‍ വേദന കൊണ്ട് പുളയുമ്പോഴും അവരതില്‍ തമാശ കണ്ടെത്തി; എന്നെ എടുത്തോണ്ട് പോയത് മമ്മൂക്കയൊക്കെ

By Desk

മലയാള സിനിമയുടെ ആക്ഷന്‍ ക്വീന്‍ ആണ് വാണി വിശ്വനാഥ്. സുരേഷ് ഗോപിയും മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ആക്ഷന്‍ ചെയ്ത് കയ്യടി നേടുമ്പോള്‍ തന്നെ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ നായിക. പൊലീസ് വേഷങ്ങളിലും വാണി വിശ്വനാഥ് കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക് അടക്കമുളള ഭാഷകളില്‍ സൂപ്പര്‍ താരനായികയായി നിറഞ്ഞു നിന്നിരുന്നു വാണി വിശ്വനാഥ്.

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. വര്‍ഷങ്ങളുടെ നീണ്ട ഇടവേള അവസാനിപ്പിച്ച് ഇപ്പോഴിതാ വാണി വിശ്വനാഥ് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു അന്വേഷണത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ആഷിഖ് അബു ഒരുക്കുന്ന റൈഫിള്‍ ക്ലബ് പോലുള്ള വലിയ സിനിമകളും അണിയറയിലുണ്ട്.

Vani Viswanath

ആക്ഷന്‍ രംഗങ്ങള്‍ മികവോടെ ചെയ്യാനുള്ള വാണിയുടെ കഴിവ് പ്രശസ്തമാണ്. അതേസമയം ഇത്തരം രംഗങ്ങള്‍ മൂലം താരത്തിന് പലപ്പോഴും പരുക്കേല്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പരുക്കളെക്കുറിച്ചും അപകടം പിടിച്ച ആക്ഷനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വാണി വിശ്വനാഥ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ആക്ഷന്‍ ചെയ്യുമ്പോള്‍ മാത്രമല്ല, ഡാന്‍സ് ചെയ്യുമ്പോഴും പരുക്ക് പറ്റിയിട്ടുണ്ട്. തെലുങ്ക് സിനിമകളൊക്കെ ചെയ്യുമ്പോള്‍. സ്ഥിരമായി ഷോള്‍ഡര്‍ ഡിസ്‌ലൊക്കേറ്റഡ് ആകുമായിരുന്നു. ഡാന്‍സ് ചെയ്യണം എന്നൊന്നുമില്ല. ഫോണ്‍ വരുമ്പോള്‍ കൈ പിന്നിലേക്ക് ഇട്ട് എടുക്കാന്‍ നോക്കിയാല്‍ മതി, അപ്പോള്‍ തെറ്റും. ഇപ്പോള്‍ ഇല്ല. പക്ഷെ അന്ന് അങ്ങനെയായിരുന്നു. ഞാന്‍ തന്നെ പിടിച്ച് ഇട്ട് നേരെയാക്കും.

''ഹിറ്റ്‌ലര്‍ ചെയ്യുന്ന സമയത്ത് അങ്ങനെ വന്നപ്പോള്‍ നേരെയാക്കാന്‍ സാധിച്ചില്ല. അതോടെ മമ്മൂക്കയും മറ്റുള്ളവരും ചേര്‍ന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭയങ്കര വേദനയാണ്. സിദ്ധീഖ്-ലാലിലെ ലാല്‍ സാര്‍ ആയിരുന്നു എന്നെ എടുത്തു കൊണ്ടു പോയത്. വണ്ടിയിലേക്ക് കേറ്റാന്‍ നേരം, മുടിഞ്ഞ വെയ്റ്റ് ആണല്ലോ നല്ല തറവാട്ടില്‍ പിറന്നതാണല്ലേ എന്ന് ചോദിച്ച് തമാശയുണ്ടാക്കി. ഞാന്‍ വേദന കൊണ്ട് പുളയുമ്പോഴും അവര്‍ അതിന്റെ ഇടയിലും ഹ്യൂമര്‍ കണ്ടെത്തി.'' എന്നാണ് ചിരിച്ചു കൊണ്ട് വാണി വിശ്വനാഥ് പറയുന്നത്.

Vani Viswanath

''രണ്ട് മൂന്ന് തവണ കുതിരപ്പുറത്തു നിന്നും വീണിട്ടുണ്ട്. ഒരിക്കല്‍ ഒരു തമിഴ് സിനിമയില്‍ മുകളില്‍ നിന്നും താഴേക്ക് ചാടണം. രണ്ട് ഫൈറ്റേഴ്‌സും കൂടെയുണ്ട്. അവരെ അടിക്കുകയും രണ്ട് കയ്യിലുമായി ഷര്‍ട്ടില്‍ പിടിച്ച് താഴേക്ക് ചാടുന്നതുമാണ് ഷോട്ട്. 25 അടി കാണും. ചാടുമ്പോള്‍ കാലൊന്ന് നീട്ടിക്കൊടുത്താല്‍ മതിയെന്ന് ഫൈറ്റ് മാസ്റ്റര്‍ പറഞ്ഞിരുന്നു. അത്രയും ആഴമുണ്ടായിരുന്നു. ചാടുന്നതിന് പിന്നാലെ പൊട്ടിത്തെറിയും സംഭവിക്കും. ബെസ്റ്റ് ഷോട്ടാണ്'' താരം പറയുന്നു.

ഞാന്‍ പോയി താഴെ വീണതും എല്ലാവരും കയ്യടിച്ചു. എന്റെ കൈ ഇടിച്ച് വേദനിച്ചുവെങ്കിലും. അപ്പോഴാണ് ആരോ വന്ന് ഒരു ക്യാമറ വര്‍ക്ക് ആയില്ലെന്ന് പറഞ്ഞു. എനിക്ക് ആകെ വല്ലാതായി. എങ്കിലും റീ ടേക്ക് പോകാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ നിര്‍മ്മാതാവ് സമ്മതിച്ചില്ല. റീടേക്കിനിടെയാണ് പലര്‍ക്കും വലിയ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളത്. ഓക്കെ പറഞ്ഞ ശേഷം റീ ടേക്കിന് പോകുമ്പോള്‍. അതിനാല്‍ നമുക്ക് ഉള്ള നാല് ക്യാമറയിലേത് മതിയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് റീ ടേക്ക് എടുക്കാതിരുന്നത്. പരുക്കള്‍ പരിചയമായി. പേടി പോയിയെന്നും വാണി വിശ്വനാഥ് പറയുന്നുണ്ട്.

More from Filmibeat

Read more about: vani viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X