തീരുമാനം കോടതിയിലോ കോടതിക്ക് പുറത്തോ? തുലാസിലാകുന്നത് തൃഷയുടെ മുന്നോട്ടുള്ള ജീവിതം?
വിജയുടെയും സംഗീതയുടെയും വിവാഹമോചന ഹർജി പരിഗണിക്കുന്നത് ചെങ്കൽപേട്ട് മഹിളാ കോടതി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. രണ്ട് പേരും കോടതിയിൽ ഹാജരായില്ല. വീഡിയോ കോൺഫറൻസ് വഴി സാന്നിധ്യമറിയിക്കാമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. നിശിത രൂപത്തിൽ വക്കാലത്ത് നൽകാത്തത് എന്തെന്ന് സംഗീതയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. വിജയും സംഗീതയും വീണ്ടും ഒന്നിക്കുന്നെന്നും ഡിവോഴ്സ് പെറ്റീഷൻ പിൻവലിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്തരം കാര്യങ്ങൾ കോടതിയിൽ ഇന്ന് പരാമർശിക്കപ്പെട്ടിട്ടില്ല.
27 വർഷം നീണ്ട വിവാഹ ബന്ധത്തിൽ നിന്നും നിയമപരമായി വേർപിരിയൽ ആവശ്യപ്പെട്ട് സംഗീതയാണ് ഡിവോഴ്സ് പെറ്റീഷൻ നൽകിയത്. വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. വീണ്ടും ഒന്നിക്കാൻ പോകുന്നതിന്റെ സൂചനകളാണോ ഇതെന്ന ചോദ്യങ്ങൾ ഇതിനോടകം വരുന്നുണ്ട്. വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ട് സംഗീതയെയും വിജയ്നെയും അനുനയിപ്പിച്ചെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

സംഗീതയ്ക്ക് വലിയ തുക കൊടുത്ത് കേസ് ഒത്തുതീർപ്പാക്കി എന്നാണ് മറ്റൊരു വാദം. അതേസമയം കോടതിയിൽ ഇപ്പോഴും കേസ് നിലനിൽക്കുന്നുണ്ട്. കോടതി നടപടികൾക്ക് ചിലപ്പോൾ വർഷങ്ങൾ തന്നെയെടുത്തേക്കും. കാരണം രമ്യമായ വേർപിരിയൽ അല്ല ഇത്. വർഷങ്ങൾ മുന്നോട്ട് പോകുന്തോറും വിജയ്-തൃഷ വിവാഹമെന്ന സാധ്യതകൾ ഇല്ലാതാകുമെന്നും വാദമുണ്ട്. ഇനി വിജയും സംഗീതയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചെങ്കിൽ തൃഷയുടെ കാര്യത്തിൽ എന്ത് തീരുമാനം വിജയ് എടുക്കുമെന്ന ചോദ്യവുമുണ്ട്.


Click it and Unblock the Notifications
