Don't Miss!
- Automobiles ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആദ്യമായി വന്ന പ്രണയലേഖനം കിട്ടിയത് അച്ഛന്റെ കൈയ്യില്‍! പൊട്ടിക്കരഞ്ഞ് പോയെന്ന് വിജയരാഘവന്!
നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ എന്‍എന്‍പിള്ള എന്ന നടന് ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഞ്ഞൂറാന് എന്ന ഒരൊറ്റ കഥാപാത്രം മതി അദ്ദേഹത്തെ ഓര്‍ക്കാന്‍. അദ്ദേഹത്തിന് പിന്നാലെയായാണ് മകനായ വിജയരാഘവനും സിനിമയിലേക്കെത്തിയത്. അച്ഛനുമായുള്ള ഓര്‍മ്മകളെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് വിജയരാഘവന് ഇപ്പോള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛനിപ്പോഴും തനിക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നത്. അച്ഛന് ഉപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം ഇന്നും അതേ പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
അഭിനേതാവെന്ന നിലയില്‍ തനിക്ക് എന്തെങ്കിലും കഴിവുണ്ടെങ്കില്‍ അത് അച്ഛനില്‍ നിന്നും ലഭിച്ചതാണ്. ഏഴാമത്തെ വയസ്സിലാണ് ആദ്യമായി അഭിനയിക്കുന്നത്. സുഹൃത്തിനെപ്പോലെയാണ് അച്ഛന് തന്നോട് പെരുമാറിയിരുന്നതെന്നും മകന് പറയുന്നു. ജീവിതത്തിലാദ്യമായി പ്രണയലേഖനം ലഭിച്ചപ്പോള്‍ അത് കണ്ട് പൊട്ടിക്കരയുകയായിരുന്നു താന്‍. തനിക്ക് ഈ പെണ്‍കുട്ടിയെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയാണ് മറുപടി എഴുതേണ്ടത് എന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞുതന്നത്. എനിക്ക് 12മാത്തെ വയസ്സിലാണ് ആദ്യമായി പ്രണയലേഖനം ലഭിച്ചതെന്നും നിനക്ക് 14 വയസ്സായില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നതായും വിജയരാഘവന് ഓര്‍ത്തെടുക്കുന്നു.
ദൈവവിശ്വാസമില്ലാത്തയാളായിരുന്നു അച്ഛന്. ദൈവം ഇല്ലെന്നും വിശ്വാസമില്ലെന്നോ എന്ന കാര്യത്തെക്കുറിച്ചൊന്നും അച്ഛന് സംസാരിക്കാറില്ലായിരുന്നു. മരിച്ചുകഴിഞ്ഞാല്‍ എന്തൊക്കെയോ ഉണ്ടെന്നല്ലേ, അതെങ്ങനെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് മുന്‍പ് ചോദിക്കാറുണ്ടായിരുന്നു. ഒരു കര്‍മ്മവും ചെയ്യേണ്ടതില്ലെന്നും പറ്റുകയാണെങ്കില്‍ ഒരു കല്ലില്‍ കവിത കൊത്തിവെയ്ക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അച്ഛന്റെ ആഗ്രഹപ്രകാരമായാണ് അത് ചെയ്തത്. അച്ഛന് വിശ്വാസമില്ലെങ്കിലും ഹിന്ദു ആചാരപ്രകാരമുള്ള കര്‍മ്മങ്ങളെല്ലാം ചെയ്തിരുന്നുവെന്നും വിജയരാഘവന് പറയുന്നു.
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍