Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
കാവ്യ മാധവനൊപ്പം ദിലീപിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്! പിന്നീടെങ്ങനെ ജയസൂര്യയെത്തി?
സിനിമാലോകവും പ്രേക്ഷകരും ഒുപോലെ സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. വിനയന് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കാവ്യ മാധവനും ജയസൂര്യയും ഊമകളായി അഭിനയിച്ച് അമ്പരപ്പിച്ച സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യയെങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വിനയന്. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു. ഇന്ദ്രജിത്തിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പല നായകന്മാര്ക്കും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന് കൂടിയാണ് വിനയന്. തൊട്ടതെല്ലാം പൊന്നാക്കി അദ്ദേഹം ഹിറ്റ് ചിത്രങ്ങളുമായി നിറഞ്ഞുനിന്നിരുന്ന സമയം കൂടിയായിരുന്നു അന്നത്തേത്. ചെറിയ കഥാപാത്രങ്ങളുമായി മുന്നേറുന്ന പല താരങ്ങളേയും നായകനാക്കിയത് അദ്ദേഹമായിരുന്നു. ജയസൂര്യയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോളും കരിയറില്‍ പുതിയ നേട്ടം സ്വന്തമാക്കിയപ്പോഴും അഭിനന്ദനവുമായി വിനയന് എത്തിയിരുന്നു. ദിലീപിനെയായിരുന്നു ഊമപ്പെണ്ണിലേക്ക് നായകനായി ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീടെങ്ങനെയാണ് ജയസൂര്യ നായകനായെത്തിയത്? ആ സംഭവത്തെക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് കാവ്യ മാധവന്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. ഹിറ്റ് നായികയായി തിളങ്ങിയ കാവ്യ വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും ഇപ്പോഴത്തെ ലൈഫ് ആസ്വദിച്ച് വരികയാണെന്നും അഭിനയത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കില്ലെന്നും താരം പറഞ്ഞിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ ഊമയായാണ് കാവ്യ മാധവന് അഭിനയിച്ചത്. കാവ്യയുടെ നായകനായി എത്തേണ്ടിയിരുന്നത് ദിലീപായിരുന്നു.

ജയസൂര്യയെയല്ല ദിലീപിനെയായിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തന്റെ തിരക്ക് കാരണം അദ്ദേഹം ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ദിലീപിനെ നായകനാക്കി എട്ടോളം ചിത്രങ്ങള്‍ ചെയ്തുവരുന്നതിനിടയിലായിരുന്നു ഈ സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് ദിലീപിനെ വെച്ച് ചെയ്താലോയെന്ന് ആലോചിച്ചത്. എന്നാല്‍ ദിലീപിന്റെ ഡേറ്റില്‍ ക്ലാഷ് വന്നതോടെയാണ് മറ്റൊരു താരത്തെക്കുറിച്ച് ആലോചിച്ചത്.

ദിലീപിന്റെ ഡേറ്റ് ലഭിക്കില്ലെന്ന് മനസ്സിലായതിന് പിന്നാലെയായാണ് മറ്റൊരു താരത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെയാണ് പുതുമുഖത്തെ വെച്ച് ചെയ്താലോ എന്ന് ആലോചിച്ചത്. തുടര്‍ന്ന് ജയസൂര്യയിലേക്ക് എത്തുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു ജയസൂര്യ. ചാനല്‍ പരിപാടിയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. അതിനിടയിലാണ് വിനയന് കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ചത്.

നിര്‍മ്മാതാവും പുതുമുഖത്തെ വെച്ച് ചെയ്യാമെന്ന് പറഞ്ഞതോടെയാണ് ജയസൂര്യയ്ക്ക് നറുക്ക് വീഴുന്നത്. ഭാര്യയും മകനും ചേര്‍ന്നായിരുന്നു ജയസൂര്യയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞത്. ടിവി പരിപാടികളിലൂടെയായി അവര്‍ക്ക് താരത്തെ അറിയാമായിരുന്നു. കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് സിനിമയില്‍ നായകനായത്.

പതിവില്‍ നിന്നും വ്യത്യസ്തമായി ഡയലോഗുകളില്ലാതെയായിരുന്നു നായകനും നായികയും എത്തിയത്. പൊതുവെ എല്ലാവരും ഡയലോഗുകള്‍ കൊണ്ട് പിടിച്ചുനില്ക്കുമ്പോള് ജയസൂര്യയ്ക്ക് അതില്ലായിരുന്നു. സിനിമ ഹിറ്റായി മാറിയതോടെ താരത്തിന്റെ കരിയറും മാറിമറിയുകയായിരുന്നു. മികച്ച അവസരങ്ങളും തേടിയെത്തുകയായിരുന്നു.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍