Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മോഹന്‍ലാലിനോട് അങ്ങനെ ചെയ്തതിന്റെ പേരില്‍ കേള്‍ക്കാത്ത ചീത്ത വിളിയില്ല; ഒടുവില്‍ പരാതി പറഞ്ഞെന്നും വിന്ദുജ
ചേട്ടച്ഛനെയും മീനാക്ഷിയെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പവിത്രം സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളാണ് ഇരുവരും. ഇന്നും പവിത്രം കണ്ട് സങ്കടപ്പെടാത്തവരുണ്ടാവില്ല. ചേട്ടച്ഛനെ സ്നേഹിക്കുന്നതിനൊപ്പം മീനാക്ഷിയോട് ദേഷ്യം തോന്നുന്നവരാണ് പലരും. വര്‍ഷങ്ങള്‍ക്ക് ശേഷം ചേട്ടച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി വിന്ദുജ മേനോന്.
മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
പവിത്രത്തിലെ മീനാക്ഷിയായിട്ടെത്തിയാണ് വിന്ദുജ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുന്നത്. പവിത്രം ഇറങ്ങിയ നാളുകളില്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന ചീത്തവിളികളെ കുറിച്ചും അതിനെ കുറിച്ച് പരാതി പറഞ്ഞതുമൊക്കെ കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ വിന്ദുജ വീണ്ടും തുറന്ന് പറയുകയാണ്. വിശദമായി വായിക്കാം...
ഇന്നലെ ഇറങ്ങിയ സിനിമയാണെന്ന് തോന്നുന്നതിന്റെ കാരണം പവിത്രത്തിന്റെ കഥയാണ്. എത്ര കൊല്ലം കഴിഞ്ഞാലും ഔട്ട്ഡേറ്റഡ് ആകാത്ത സിനിമയാണ് പവിത്രം. അന്ന് സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഒന്നും അറിഞ്ഞൂടായിരുന്നു. രാജീവേട്ടന് (സംവിധായകന് ടികെ രാജീവ് കുമാര്‍) പറയുന്നു. കൂടെയുള്ള നമ്മള് സഹായിക്കുന്നു. നമ്മള് ചെയ്യുന്നു. അത്രേയുണ്ടായിരുന്നുള്ളു.
രാജീവേട്ടന് എന്നെ ഒട്ടും മുറുക്കെ പിടിച്ചില്ല. ഇങ്ങനെ വേണം, അങ്ങനെ ചെയ്യണം എന്നൊക്കെ എന്നോട് പറയുമായിരുന്നു. പിന്നെ ഒട്ടം എന്നെ നിയന്ത്രിക്കുകയോ പേടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതാണ് സ്നേഹത്തോടെയും ബഹുമാനത്തോടെയുമൊക്കെ ഞാന്‍ കാണുന്ന കാര്യം. ഏറ്റവും പ്രഗല്ഭരായ താരങ്ങളാണ് ആ സിനിമയിലുണ്ടായിരുന്നത്. ഞാന്‍ മാത്രമയിരുന്നു പുതിയത്. സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം അങ്ങനെയാണ്. അതുകൊണ്ട് ഏത് സീനില്‍ പോകുമ്പോഴും പേടിച്ചേ പോവാന്‍ പറ്റൂ.
പക്ഷേ ഭാഗ്യത്തിന് ഡാന്‍സ് എനിക്ക് ധൈര്യം തന്നിരുന്നു. പേടിക്കാന്‍ പാടില്ലെന്ന് മനസില്‍ കരുതി. പിന്നെ ആരും പേടിപ്പിച്ചില്ല എന്നുള്ളതാണ് സത്യം. ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ ചോദിക്കുന്നത് മുടിയെ കുറിച്ചാണ്. എന്തിനാ മുടി വെട്ടിക്കളഞ്ഞത്. പ്രത്യേകിച്ചും വയസായിട്ടുള്ളവരാണ് ഈ ചോദ്യവുമായി എത്തുന്നത്. മുടിയുടെ കാര്യത്തില്‍ അവര്‍ക്ക് ദേഷ്യമാണ്. പിന്നെ ചേട്ടച്ഛനുമായി വഴക്ക് കൂടിയതിനാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടിട്ടുള്ളത്. തുടക്കത്തില്‍ ഭയങ്കര വിഷമമായിരുന്നു.
Recommended Video
ആ പ്രായത്തില്‍ ഒന്നും അറിയില്ലല്ലോ. നിങ്ങള്‍ക്ക് എങ്ങനയൊണ് മോഹന്‍ലാലിനോട് അങ്ങനെ ചെയ്യാന്‍ തോന്നിയതെന്ന് ചോദിച്ച് എനിക്ക് വന്ന കത്തില്‍ എല്ലാം ചീത്ത വിളിയായിരുന്നു. ഒരിക്കല്‍ രാജീവേട്ടനോട് ഞാനത് പരാതിയായി പറയുകയും ചെയ്തു. നീയത് നന്നായി ചെയ്തത് കൊണ്ടല്ലേ എന്ന് രാജീവേട്ടന് പറഞ്ഞതോടെയാണ് അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയത്. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായൊരു പവിത്രം തന്നെയാണ് പവിത്രം.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം