Don't Miss!
- Lifestyle ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ചിത്രം കണ്ട് വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹം
സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് അടുക്കളയിൽ സ്ത്രീകൾ നേരിടുന്ന കഷ്ടപ്പാടുകളെ ആധാരമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. നടി നിമിഷ സജയനും സുരാജും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് സമൂഹത്തിൻരെ വിവിധ ഭാഗത്ത് നിന്ന് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്.
തന്റെ ചിത്രം കണ്ട് വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് സംവിധായകൻ ജിയോ ബേബി. റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്മാറേണ്ടതാണെന്നും സംവിധായകൻ പറഞ്ഞു.
സ്ത്രീകളാണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി. സിനിമയെ വിമർശിക്കുവാൻ വാളോങ്ങിയിരിക്കുന്നവന്റെ വീട്ടിലെ പെണ്ണുങ്ങൾ വരെ ഈ സിനിമയെ പുകഴ്ത്തി. ഈ സിനിമ കണ്ടിട്ട് ഇങ്ങനെയൊരു സിനിമയുണ്ടെന്നും അത് കാണണമെന്നും സ്ത്രീകൾ പറയുവാൻ തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഫിലിം റിവ്യൂ എഴുതുന്നവർ ഈ സിനിമയെക്കുറിച്ച് എഴുതുന്നു. അത്തരം ആളുകളാണ് ഈ സിനിമയുടെ ശക്തി. അവരുടെ ശക്തിയിൽ ഈ സിനിമയെക്കുറിച്ച് എഴുതേണ്ട ഗതികേട് വന്ന ചില പുരുഷന്മാർ ഉണ്ട് . ഈ സിനിമയെക്കുറിച്ച് എഴുതിയില്ലെങ്കിൽ മോശമായി പോകുമോ എന്ന വിചാരത്തിലാണ് അവർ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ എഴുതുന്നത്. ഇവരൊന്നും കുടിച്ച ഗ്ലാസ് പോലും കഴുകി വെയ്ക്കാത്തവരാണ്. അത്തരം ആളുകളുടെ കുറിപ്പുകൾ വായിക്കുമ്പോൾ തന്നെ മനസ്സിലാകും. പെണ്ണുങ്ങളുടെ മുൻപിൽ ഞെളിയുവാൻ ഉള്ള വെറും ഷോ മാത്രമാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?