'സാവിത്രിയാണ് വില്ലത്തി'; സ്വർണക്കൊലുസും സ്വിമ്മിംഗ് പൂളും പ്രശ്നമായി; താരറാണിക്ക് സംഭവിച്ചത്

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരുകാലത്ത് തിരക്കേറിയ നടിയായിരുന്നു സാവിത്രി. അഭിനയ പ്രതിഭയായിരുന്ന സാവിത്രി മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടിക്ക് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യസ്ഥാനമുണ്ട്. അറുപതുകളിൽ തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് സാവിത്രിയുണ്ടാക്കിയ തരംഗം ചെറുതല്ല. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 250 ലേറെ സിനിമകളിൽ സാവിത്രി അഭിനയിച്ചു. സിനിമ പോലെ സംഭവബഹുലമായാണ് സാവിത്രിയുടെ ജീവിതം മുന്നോട്ട് പോയത്.

താരറാണിയായിരുന്ന സാവിത്രി വിവാഹം ചെയ്തത് നടൻ ജെമിനി ഗണേശനെയാണ്. ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായിരുന്നു സാവിത്രി. ആഡംബര ജീവിതം നയിച്ച സാവിത്രിക്ക് പിൽക്കാലത്ത് കയ്പേറിയ അനുഭവങ്ങളുണ്ടായി. ജെമിനി ഗണേശനുമായുള്ള ബന്ധം തകർന്നതോടെയാണ് സാവിത്രിയുടെ ജീവിതം താളം തെറ്റിത്തുടങ്ങിയത്. മാനസികമായി തകർന്നതോടെ സാവിത്രി മദ്യത്തിൽ ആശ്രയം കണ്ടെത്തി. ഇതിനിടെ സാമ്പത്തികമായ തകർച്ചയുമുണ്ടായി.

Savitri

സാവിത്രി-ജെമിനി ഗണേശൻ ബന്ധത്തിൽ സംഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് ജെമിനി ഗണേശന്റെ കുടുംബ സുഹൃത്തും സിനിമാ രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. കാന്തരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സാവിത്രിയുടെ ബയോപിക്കായ മഹാനടിയെ വിമർശിച്ച കാന്തരാജ് സിനിമയിൽ ജെമിനി ഗണേശനെ നെഗറ്റീവ് ഷേഡിൽ കാണിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു.

ജെമിനി ഗണേശനെ വില്ലനായി ആ സിനിമ കാണിച്ചപ്പോൾ വിഷമം തോന്നി. ആരെയും കൈവിടാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്. എംജിർ, ശിവാജി തുടങ്ങിയവർക്കെല്ലാം ബന്ധങ്ങൾ ഉണ്ടായിരുന്നു. അവർക്കൊന്നും ഇല്ലാത്ത ഇദ്ദേഹത്തിന്റെ ഗുണം എന്തെന്നാൽ ഈ സ്ത്രീകളെ വിവാഹം ചെയ്ത് ജീവിതം കൊടുത്തു എന്നതാണെന്ന് കാന്തരാജ് പറയുന്നു. ജെമിനി ഗണേശനും സാവിത്രിയും തമ്മിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

Savitri

ഒരുഘട്ടത്തിൽ ജെമിനി ഗണേശന്റെ മാർക്കറ്റ് ഇടിഞ്ഞു. സാവിത്രിയുടെ മാർക്കറ്റ് ഉയർന്നു. ശിവാജിയും സാവിത്രിയും ജോഡിയായെത്തി സിനിമകളിൽ ജെമിനി സെക്കന്റ് റോളുകളിൽ തുടരെ വന്നു. പതിയെ ജെമിനി ഗണേശനെ ഒഴിവാക്കി. പിന്നീട് സാവിത്രി ജെമിനി ഗണേശനെ അവഗണിച്ചു. സാവിത്രിയുടെ വീട്ടിലേക്ക് വരാൻ അനുമതി വാങ്ങേണ്ട സാഹചര്യത്തിലെത്തി.

എന്നാൽ മഹാനടി എന്ന ചിത്രത്തിൽ അവരെ വില്ലനായാണ് കാണിച്ചത്. വില്ലത്തിയായി കാണിക്കേണ്ടയാളെ കഥാ നായികയാക്കിയെന്നും കാന്തരാജ് കുറ്റപ്പെടുത്തി. ‌ആദ്യ ഭാര്യയെയല്ലാതെ മറ്റാരെയും താൻ ഭാര്യയായി അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടെന്നും കാന്തരാജ് പറയുന്നു. സാവിത്രി മരിച്ചതോടെ മകൻ സതീഷിനെ ജെമിനി ഗണേശൻ വീട്ടിൽ കൊണ്ടു വന്നു. അവനെ എൻജിനീയറിംഗ് കോളേജിൽ പഠിപ്പിച്ചു. കല്യാണവും കഴിപ്പിച്ചു. താനുൾപ്പെടെ കല്യാണത്തിന് പോയിരുന്നെന്നും കാന്തരാജ് ഓർത്തു.

സാവിത്രിയുടെ സാമ്പത്തിക തകർച്ചയെക്കുറിച്ചും കാന്തരാജ് സംസാരിച്ചു. അവർ സ്വർണത്തിൽ കൊലുസ് പണിത് കാലിൽ ധരിച്ചു. സ്വർണക്കൊലുസ് ധരിക്കരുതെന്ന് പൊതുവെ വിശ്വാസമുണ്ട്. വീട്ടിൽ സ്വിമ്മിംഗ് പൂൾ വെക്കുന്നതും ദുശ്ശകുനമാണെന്ന വിശ്വാസമുണ്ട്. സാവിത്രി വീട്ടിൽ സ്വിമ്മിംഗ് പൂളും പണിതു.

ഇതെല്ലാം സാവിത്രിയുടെ വീഴ്ചയ്ക്ക് കാരണമാണ്. സ്വന്തമായി സിനിമയെടുക്കരുതെന്ന് ജെമിനി ഗണേശൻ പറഞ്ഞിട്ടും സാവിത്രി കേട്ടില്ല. സിനിമകൾ പരാജയപ്പെട്ടപ്പോൾ സാമ്പത്തികമായ നഷ്ടം വന്നു. ഇതിന് പുറമെ സ്വന്തക്കാരെല്ലാം സാവിത്രിയെ പറ്റിച്ചു. ഹബീബുള്ള റോഡിൽ ആറ് ബംഗ്ലാവ് സാവിത്രിക്കുണ്ടായിരുന്നു. അതെല്ലാം ആരൊക്കെയോ കൈക്കാലാക്കിയെ്നും ഇദ്ദേഹം തുറന്ന് പറഞ്ഞു.

Read more about: savitri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X