Just In
- 5 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 6 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 6 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 7 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ സമ്മാനിച്ചിട്ടുളള സംവിധായകരില്‍ ഒരാളാണ് കമല്‍. സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി സംവിധായകന് വിജയചിത്രങ്ങള്‍ ഒരുക്കിയിരുന്നു. അതേസമയം മലയാളി സൂപ്പര്‍ താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജയറാമും അതിഥിയായി പങ്കെടുത്ത കൗമുദി ടിവിയുടെ ഒരു പരിപാടിയിലാണ് സംവിധായകന് താരങ്ങളെ കുറിച്ച് മനസുതുറന്നത്.
മോഹന്‍ലാലിനെ കുറിച്ചായിരുന്നു കമല്‍ ആദ്യം തുറന്നുപറഞ്ഞത്. ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രം കൊടൈക്കനാലിലാണ് ചിത്രീകരണം നടന്നത്. അന്ന് രാവിലെ നാല് മണിക്കൊക്കെ ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയിരുന്നു. കാരണം സണ്‍ റൈസ് ഷോട്ട് ഒകെ എടുക്കണമായിരുന്നു. ഒപ്പം അതിലെ കുട്ടികളുമുണ്ടാവും.

എന്നും മോഹന്‍ലാല്‍ ആദ്യം ലൊക്കേഷനില്‍ എന്റെ കൂടെ വരികയും ഈ കുട്ടികള്‍ പലരും കിടന്നു ഉറങ്ങുകയാവും. അപ്പോ അമ്മമാരും അച്ഛന്മാരും ഒകെ എടുത്ത് കൊണ്ടുവരികയാണ് ചെയ്യുന്നത്. അപ്പോ ഈ കൂട്ടികളെ എഴുന്നേല്‍പ്പിച്ച് ഞങ്ങള്‍ ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷമാണ് കുട്ടികളെ ബ്രഷ് ചെയ്യിപ്പിക്കുക. അപ്പോ കുട്ടികളെ എടുക്കാന്‍ പോലും മോഹന്‍ലാല്‍ വരുമായിരുന്നു. അപ്പോ അതായിരുന്നു അന്നത്തെ മോഹന്‍ലാല്‍.

ഇത് കേട്ട് ജയറാമിന്റെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു. അത് വേണമെങ്കില്‍ മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കൂടി ആയതുകൊണ്ടാണ് അങ്ങനെയെന്ന് വേണമെങ്കില്‍ പറയാം എന്നായിരുന്നു തമാശരൂപേണ ജയറാം പറഞ്ഞത്. വേണമെങ്കില്‍ കുറച്ച് സ്നേഹം ഉണ്ടാവാം. അപ്പോ അത്രയും കൃത്യനിഷ്ഠയുണ്ടായിരുന്നു എന്ന് പറയാം.

പിന്നെ ജയറാമിന്റെ കാര്യം. ജയറാം പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ഇതുപോലെ തന്നെ ഒരുപാട് ആര്‍ട്ടിസ്റ്റുകളൊക്കെ പങ്കെടുക്കുന്ന ഒരു ക്ലൈമാക്സ് സീനുണ്ടായിരുന്നു.
അപ്പോ ജയറാമിന്റെ ഷോട്ട് എന്ന് പറഞ്ഞാല്‍ വല്ലപ്പോഴും വരുന്നൊരു ഷോട്ടാണ്. മോഹന്‍ലാല്‍ അടക്കമുളള രംഗങ്ങള്‍. ഞാനന്ന് എണ്ണിയിരുന്നു അമ്പതൊന്ന് ആര്‍ട്ടിസ്റ്റുകളായിരുന്നു ആ അവസാന സീനിലുണ്ടായിരുന്നത്. അപ്പോ അത്രയും ആര്‍ട്ടിസ്റ്റുകള്‍ ആ സീനില്‍ ഉണ്ട്. ജയറാമിന്റെ ഒരു ഷോട്ട് വരുന്നത് വൈകുന്നേരമായിരിക്കും.

പക്ഷേ രാവിലെ തന്നെ എല്ലാ ആര്‍ട്ടിസ്റ്റുകളും വരുന്നത് പോലെ വളരെ നേരത്തെ തന്നെ സെറ്റിലെത്തും. കല്യാണ ഡ്രസ് ഇട്ടിട്ട് രാവിലെ മുതല്‍ ജയറാം സെറ്റിലുണ്ടാവും. വൈകുന്നേരം ഷോട്ട് എടുത്താലും ഒരു പരാതിയും പറയാത്ത ഒരു നടനായിട്ടാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ അഭിനയിച്ചത്. ഇന്നും അതുപോലെ തന്നെയാണ് ജയറാം. എന്റെ സിനിമകളിലൊക്കെ ഒരു പരാതിയും ഇല്ലാതെ വര്‍ക്ക് ചെയ്തിട്ടുളള ഒരാളാണ് ജയറാം.

പിന്നെ മമ്മൂക്കയെകുറിച്ച് എല്ലാവരും പറയാറുണ്ട് മമ്മൂക്ക ചൂടാവും സമയത്തു വരില്ലെ എന്നൊക്കെ. പക്ഷേ എന്റെ സിനിമകളിലൊന്നും ഇതുവരെ അങ്ങനെയുണ്ടായിട്ടില്ല. അദ്ദേഹം സമയത്ത് വരികയും അഭിനയിക്കുകയും ചെയ്യും. പിന്നെ ദിലീപ്. എല്ലാ സെറ്റുകളിലും വൈകി വരുന്ന ആളാണ് ദിലീപെന്ന് പറയാറുണ്ട്, ഒരിക്കലും സമയത്തിന് വരില്ല.

പക്ഷേ എന്നെ പേടിച്ചിട്ടാണെന്ന് തോന്നുന്നു. ഒന്നോ രണ്ടോ ദിവസം വൈകി വന്നപ്പോ ഞാന്‍ പറഞ്ഞു ഞാന്‍ മുഖം കറുപ്പിച്ച് പറഞ്ഞു. ദിലീപ് എന്റെ സെറ്റില്‍ എന്നും ആദ്യം എത്തുന്ന ആളായിരുന്നു പണ്ട്. അങ്ങനത്തെ ഒരു ദിലീപ് തന്നെയായിരിക്കണം എന്നും എന്ന്. പിറ്റേദിവസം മുതല്‍ ദിലീപ് കൃത്യസമയത്ത് വരാന്‍ തുടങ്ങി.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം